സിനിമാ-എന്റർടെയ്ൻമെന്റ് രംഗത്ത് എഴുത്തുകാരും അഭിനേതാക്കളും തമ്മിലുള്ള പ്രതിഫലത്തിലെ വ്യത്യാസം ഞെട്ടിപ്പിക്കുന്നതാണ് സംവിധായകനും തിരക്കഥാകൃത്തുമായ വരുൺ ഗ്രോവർ. താൻ സ്ക്രിപ്റ്റ് എഴുതിയിരുന്ന ഒരു ഷോയിൽ തനിക്കും അവതാരകനും തമ്മിലുള്ള ഭീമമായ പ്രതിഫല വ്യത്യാസം ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് വരുൺ ഗ്രോവറിന്റെ തുറന്നുപറച്ചിൽ.
‘ഓൾ ഇന്ത്യ റാങ്ക്’, ‘സന്ദീപ് ഔർ പിങ്കി ഫറാർ’, ‘മസാൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വരുൺ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ എന്ന നിലയ്ക്കാണ് കരിയർ ആരംഭിച്ചത്. കരിയറിന്റെ തുടക്കത്തിൽ ചില ടെലിവിഷൻ ഷോകൾക്കായും അദ്ദേഹം പ്രവർത്തിച്ചു. അക്കാലത്ത് ബോളിവുഡ് താരം ഫർഹാൻ അക്തർ അവതാരകനായ ‘ഓയ്! ഇറ്റ്സ് ഫ്രൈഡേ!’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അതിലൂടെയാണ് നടനും എഴുത്തുകാരനും തമ്മിലുള്ള പ്രതിഫലത്തിലെ വലിയ വ്യത്യാസം ആദ്യം മനസ്സിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഷോയുടെ ഒരു എപ്പിസോഡിന് ഫർഹാന് ലഭിച്ചിരുന്നത് 45 ലക്ഷം രൂപയാണ്. എന്നാൽ സ്ക്രിപ്റ്റ് ചെയ്തിരുന്ന വരുണിന് ആകെ ലഭിച്ചുകൊണ്ടിരുന്നത് 45000 രൂപയും. താനെഴുതിയ തമാശ വിളിച്ചുപറയുന്ന ആൾക്ക് തന്നേക്കാൾ നൂറിരട്ടി പ്രതിഫലമാണ് ലഭിച്ചിരുന്നതെന്ന് വരുൺ ഓർത്തു. യാഷ് രാജ് സ്റ്റുഡിയോയിലെ വമ്പൻ സെറ്റിലായിരുന്നു ഷോ നടന്നിരുന്നത്. അന്ന് ആ സെറ്റിലെ ഓരോ ഉപകരണങ്ങൾ പോലും തന്റെ പ്രതിഫലത്തേക്കാൾ ഏറെ വിലയേറിയതായിരുന്നു എന്നും വരുൺ പറഞ്ഞു.
Varun Grover discusses the stark pay disparity between writers and actors in the entertainment industry, his disillusionment with TV comedy due to low pay and censorship, and clarifies his stance on the Sandeep Reddy Vanga controversy, emphasizing the importance of critiquing ideas over individuals.