വേമ്പനാട് മത്സ്യ കണക്കെടുപ്പിൽ 61ഇനം മത്സ്യങ്ങളെ രേഖപ്പെടുത്തി. 58 ഇനം ചിറക് മത്സ്യങ്ങളും മൂന്നിനം തോട് മത്സ്യങ്ങളും അടക്കമാണിത്. അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയോൺമെന്റ്, കമ്യൂണിറ്റി എൻവയോൺമെന്റൽ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ സഹായധനത്തോടെയാണ് 18ആമത് വേമ്പനാട് മത്സ്യ കണക്കെടുപ്പ് നടന്നത്. കണക്കെടുപ്പിൽ മത്സ്യയിനങ്ങൾ കുറയുന്നതായാണ് വിലയിരുത്തൽ.
മഴയും തടാകത്തിലെ ചെളിയും മത്സ്യങ്ങളുടെ എണ്ണത്തെ പ്രതികൂലമായി ബാധിച്ചതായി എടിആർഇഇ-സിഇആർസി സീനിയർ പ്രോഗ്രാം ഓഫീസർ മനീജ മുരളി പറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച്, രേഖപ്പെടുത്തിയ മത്സ്യ ഇനങ്ങളുടെ എണ്ണം കുറവായിരുന്നു. വിഎഫ്സിയുടെ 17ആം പതിപ്പിൽ 74 ഫിൻഫിഷുകളും 11 ഷെൽഫിഷുകളും ഉൾപ്പെടെ 85 ഇനങ്ങൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ ഇത് 61ഇനമായി ചുരുങ്ങിയതായി അവർ ചൂണ്ടിക്കാട്ടി.
The 18th Vembanad fish count recorded 61 species (58 finfish, 3 shellfish), down from 85 last year. Researchers note a concerning decline in fish species.