ടാറ്റ ട്രസ്റ്റിലെ ആഭ്യന്തര കലഹത്തെത്തുടർന്ന് പുറത്താക്കപ്പെട്ട മെഹ്‌ലി മിസ്ത്രി, ട്രസ്റ്റിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയോടുള്ള പ്രതിജ്ഞാബദ്ധത ഓർമിപ്പിച്ചുകൊണ്ട് നോയൽ ടാറ്റയ്ക്ക് കത്തെഴുതിയതായി റിപ്പോർട്ട്. രത്തൻ ടാറ്റയോടുള്ള തന്റെ പ്രതിബദ്ധതയിൽ ഒരു വിവാദവും സൃഷ്ടിക്കാതിരിക്കാനുള്ള ഉത്തരവാദിത്തവും ഉൾപ്പെടുന്നതായി മെഹ്‌ലി മിസ്ത്രി പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Mehli Mistry Parts Ways Tata Trusts

രത്തൻ ടാറ്റയുടെ ദർശനത്തോടുള്ള പ്രതിബദ്ധതയിൽ ടാറ്റ ട്രസ്റ്റുകൾ വിവാദങ്ങളിൽ പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും ഉൾപ്പെടുന്നു. കാര്യങ്ങൾ വഷളാക്കുന്നത് ടാറ്റ ട്രസ്റ്റുകളുടെ പേരിന് ദോഷം വരുത്തുമെന്ന് വിശ്വസിക്കുന്നു- അദ്ദേഹം കത്തിൽ പറഞ്ഞു.

ടാറ്റ ട്രസ്റ്റുകളുടെ നിലവിലെ ചെയർമാനായ നോയൽ ടാറ്റയ്ക്ക് എഴുതിയ കത്തിൽ ടാറ്റ ട്രസ്റ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാത്തതും അവരുടെ കാഴ്ചപ്പാടിന് വിരുദ്ധവുമായ ഊഹാപോഹ വാർത്താ റിപ്പോർട്ടുകൾ മങ്ങലേൽപ്പിക്കുകയുമാണെന്ന് മിസ്ത്രി പറയുന്നു.

ടാറ്റ ട്രസ്റ്റിലെ തന്റെ സേവനകാലത്ത്, രത്തൻ ടാറ്റയുടെ “ധാർമിക ഭരണം, ശാന്തമായ മനുഷ്യസ്‌നേഹം, പരമമായ സത്യസന്ധത” എന്നീ ദർശനങ്ങളാണ് തന്നെ നയിച്ചതെന്ന് മിസ്ത്രി ചൂണ്ടിക്കാട്ടി. മറ്റ് ട്രസ്റ്റികൾ മുന്നോട്ടുള്ള യാത്രയിൽ, “സുതാര്യത, സദ്ഭരണം, പൊതുതാൽപര്യം” എന്നീ തത്വങ്ങളാൽ നയിക്കപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

“ഞാൻ വഴിപിരിയുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് മിസ്ത്രി കത്ത് അവസാനിപ്പിച്ചത്. കൂടാതെ “ആരും അത് സേവിക്കുന്ന സ്ഥാപനത്തേക്കാൾ വലുതല്ല” എന്ന രത്തൻ ടാറ്റയുടെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്.

വേണു ശ്രീനിവാസൻ, നോയൽ ടാറ്റ, വിജയ് സിംഗ് എന്നിവർ ലൈഫ് ട്രസ്റ്റിഷിപ്പ് പുതുക്കൽ നിരസിച്ചതോടെ ടാറ്റ ട്രസ്റ്റുകളിൽ നിന്ന് മിസ്ത്രിയെ പുറത്താക്കിയതായി കഴിഞ്ഞയാഴ്ച വാർത്തകൾ വന്നിരുന്നു.

Mehli Mistry, ousted from Tata Trusts, writes to Chairman Noel Tata affirming his commitment to Ratan Tata’s vision and stressing the need to avoid controversies that harm the Trusts’ reputation.

Share.

Comments are closed.

Exit mobile version