സർക്കാർ ഉടമസ്ഥതയിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ഓഹരികൾ 8% വരെ ഇടിഞ്ഞു. കമ്പനി സെപ്റ്റംബർ പാദ (Q2) ഫലം പുറത്തുവിട്ടതിനു പിന്നാലെയാണ് ഈ ഇടിവ്. കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 13% കുറഞ്ഞ് ₹951 കോടിയായി. ബ്രോക്കറേജ് സ്ഥാപനമായ കോട്ടക് ഉൾപ്പെടെ വിപണി വിദഗ്ധർ ഈ കാലയളവിൽ വരുമാനത്തിൽ 10% വളർച്ച പ്രതീക്ഷിച്ചിരുന്നു.

Cochin Shipyard Net Profit

നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം (EBITDA) കഴിഞ്ഞ വർഷത്തെ ₹196 കോടിയിൽ നിന്ന് 71% കുറഞ്ഞ് ₹56 കോടിയായി. എബിറ്റ്ഡ മാർജിൻ 17.87%ൽ നിന്ന് വെറും 5.9% ആയി താഴ്ന്നു. കോട്ടക് കമ്പനി എബിറ്റ്ഡയിൽ 12% വളർച്ച പ്രതീക്ഷിച്ചിരുന്നിടത്താണ് ഇത്.

പ്രവർത്തനച്ചിലവിൽ കുത്തനെ ഉണ്ടായ വർധനയും പ്രൊവിഷനുകളുടെ നാലിരട്ടിയിലധികം ഉയർച്ചയും ഈ പാദത്തിലെ പ്രകടനത്തെ ബാധിച്ചതായി വിലയിരുത്തുന്നു. പ്രൊവിഷനുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലിരട്ടിയായി ₹21 കോടിയായി ഉയർന്നപ്പോൾ, സബ്‌കോൺട്രാക്റ്റിംഗ് ചിലവുകൾ 50% വർധിച്ച് ₹207 കോടിയായി. എന്നാൽ, ജൂൺ പാദത്തിനെ അപേക്ഷിച്ച് ഇവയിൽ യഥാക്രമം 37%യും 13%യും കുറവുണ്ടായി.

അതേസമയം, നടപ്പുവർഷത്തെ ഇടക്കാല ലാഭവിഹിതമായി കമ്പനി ഓഹരിക്ക് 4 രൂപവീതം പ്രഖ്യാപിച്ചു. നവംബർ 18 ആണ് ഇതിന്റെ റെക്കോർഡ് തീയതി. അതായത്, നവംബർ 18നകം കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരികൾ കൈവശംവച്ചിരിക്കുന്നവരാണ് ലാഭവിഹിതത്തിന് അർഹർ. ഡിസംബർ 11നകം ലാഭവിഹിതം വിതരണം ചെയ്യും.

Cochin Shipyard (CSL) shares tanked 8% after its Q2 results showed a steep drop in net profit and EBITDA, driven by a 50% surge in subcontracting costs and higher provisions.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version