വ്യാപാര കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടരുന്നതിനിടയിൽ, ഇന്ത്യ ആദ്യമായി അമേരിക്കയുടെ വെസ്റ്റ് കോസ്റ്റിലേക്ക് ജെറ്റ് ഇന്ധനം കയറ്റുമതി ചെയ്തു. ഊർജ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഷെവ്‌റോണിലേക്കാണ് ഇന്ധനം കയറ്റുമതി ചെയ്തത്.

India exports fuel cargo to US West Coast

കഴിഞ്ഞ ഒക്ടോബർ മുതൽ തെക്കൻ കാലിഫോർണിയയിലെ ഷെവ്‌റോണിന്റെ എൽ സെഗുണ്ടോ റിഫൈനറിയിൽ പ്രവർത്തന തടസ്സങ്ങളുണ്ടായിരുന്നു. ഇത് ലോസ് ഏഞ്ചൽസിലെ വിതരണ തടസ്സങ്ങളിലേക്ക് നയിച്ചതോടെയാണ് ഇന്ത്യയ്ക്ക് കയറ്റുമതി അവസരം ലഭിച്ചത്. കയറ്റുമതി തടസ്സം പ്രതിദിനം 285,000 ബാരൽ ശേഷിയുള്ള പ്ലാന്റിലെ ഒന്നിലധികം യൂണിറ്റുകളെ ബാധിച്ചിരുന്നു.

ഒക്ടോബർ 28 നും 29 നും ഇടയിൽ ജാംനഗർ തുറമുഖത്ത് നിന്ന് മൊത്തം 60,000 മെട്രിക് ടൺ (472,800 ബാരൽ) ജെറ്റ് ഇന്ധന ചരക്ക് പുറപ്പെട്ടു. റിലയൻസ് ഇൻഡസ്ട്രീസ് റിഫൈനറി സൗകര്യത്തിൽ നിന്നാണ് കയറ്റുമതി നടത്തിയതെന്ന് കെപ്ലർ, എൽഎസ്ഇജി ഡാറ്റ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാസിൽട്ടൺ കമ്മോഡിറ്റീസ് ചാർട്ടേഡ് ചെയ്ത പനാമക്സ് ടാങ്കറായ ഹാഫ്നിയ കല്ലാങ് എന്ന കപ്പൽ ഡിസംബർ ആദ്യം ലോസ് ഏഞ്ചൽസിൽ എത്തും. എൽ സെഗുണ്ടോ ജെറ്റ് ഇന്ധന ഉത്പാദന കേന്ദ്രത്തിലെ അറ്റകുറ്റപ്പണികൾ 2026 തുടക്കത്തിൽ പൂർത്തിയാകുമെന്നും ഷെവ്‌റോൺ അറിയിച്ചു. എൽ സെഗുണ്ടോ സൗകര്യത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ യുഎസ് വെസ്റ്റ് കോസ്റ്റിലെ ജെറ്റ് ഇന്ധന ലഭ്യതയിൽ നിയന്ത്രണമുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

India has exported its first jet fuel cargo to the US West Coast, from Reliance Industries’ refinery, following operational issues at Chevron’s El Segundo refinery in Southern California.

Share.

Comments are closed.

Exit mobile version