കരസേനയ്ക്കും നാവിക സേനയ്ക്കും വേണ്ടി അത്യാധുനിക യുദ്ധോപകരണങ്ങൾ വാങ്ങാൻ വമ്പൻ കരാറിൽ ഒപ്പിട്ട് ഇന്ത്യ. യുദ്ധോപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 4666 കോടി രൂപയുടെ കരാറിലാണ് പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചിരിക്കുന്നത്. നാവികസേനയുടെ കൽവാരി ക്ലാസ് അന്തർവാഹിനികൾക്കായി (P-75) ഏകദേശം 1896 കോടി ചിലവിൽ 48 ഹെവിവെയ്റ്റ് ടോർപ്പിഡോകൾ വാങ്ങും. ഇറ്റലിയിലെ ഡബ്ല്യുഎഎസ്എസ് സബ്മറൈൻ സിസ്റ്റംസുമായുള്ള (WASS Submarine Systems) കരാർ പ്രകാരം 2028 ഏപ്രിലിൽ ടോർപ്പിഡോകളുടെ വിതരണം ആരംഭിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. 48 ഹെവിവെയ്റ്റ് ബ്ലാക് ഷാർക്ക് ടോർപ്പിഡോകളും അനുബന്ധ ഉപകരണങ്ങളും സംഭരിക്കുന്നതിനും സംയോജിപ്പിക്കുന്നതിനുമായാണ് കരാർ.

India Defense Deal for Torpedoes and Carbines

ഹെവിവെയ്റ്റ് ടോർപ്പിഡോകളും ക്ലോസ് ക്വാർട്ടർ ബാറ്റിൽ കാർബൈനുകളും അടക്കമുള്ളവ വാങ്ങാനായി ഭാരത് ഫോർജ് ലിമിറ്റഡ് (Bharat Forge Limited), പിഎൽആർ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് (PLR Systems Pvt Ltd) എന്നിവയുമായും സുപ്രധാന കരാറുകളിലും പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു. 4.25 ലക്ഷത്തിലധികം ക്ലോസ് ക്വാർട്ടർ ബാറ്റിൽ കാർബൈനുകളും (CQB carbines) അനുബന്ധ ഉപകരണങ്ങളും വാങ്ങാനായാണ് ഭാരത് ഫോർജും, പിഎൽആർ സിസ്റ്റംസുമായുള്ള 2770 കോടി രൂപയുടെ കരാർ. അദാനി ഡിഫൻസ് സിസ്റ്റംസും ഇസ്രായേൽ വെപ്പൺ ഇൻഡസ്ട്രീസും തമ്മിലുള്ള സംയുക്ത സംരംഭമാണ് പിഎൽആർ സിസ്റ്റംസ്. 2026 സെപ്റ്റംബർ മുതൽ ഈ ആയുധങ്ങൾ സേനയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

India inks defense contracts worth ₹4,666 crore for 48 heavy-weight torpedoes from Italy and over 4.25 lakh CQB carbines from Bharat Forge and PLR Systems.

Share.

Comments are closed.

Exit mobile version