സംസ്ഥാനത്ത് ജനുവരി ഒന്നുമുതൽ വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുന്നു. കോട്ടയം വഴിയുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസ്, തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയത്തിലാണ് റെയിൽവേ മാറ്റം വരുത്തുന്നത്.

Kerala Train Timings Change


ഇനി മുതൽ വന്ദേ ഭാരത് ഈ സ്റ്റേഷനുകളിൽ നിന്നും അഞ്ചു മിനിറ്റ് വരെ നേരത്തെയാകും പുറപ്പെടുക.  തിരുവനന്തപുരം – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ ചെങ്ങന്നൂർ – തൃശൂർ വരെയുള്ള സമയത്തിലാണ് നാളെ മുതൽ മാറ്റം വരുന്നത്. ചെങ്ങന്നൂരിൽ നിന്നും നിലവിൽ രാവിലെ  6:55ന് പുറപ്പെടുന്ന ട്രെയിൻ ഇനി നാല് മിനിറ്റ് നേരത്തെ കൃത്യം 6:51ന് പുറപ്പെടും. കോട്ടയത്ത് നിന്ന് വന്ദേ ഭാരത് പുറപ്പെടുന്ന സമയം 7:27ൽ നിന്ന് 7:21ലേയ്ക്ക് മാറുമെന്നാണ് അറിയിപ്പ്. എറണാകുളം ടൗണിൽ  8:17ന് ട്രെയിൻ എത്തിച്ചേരും. തൃശൂരിൽ 10 മിനിറ്റ് നേരത്തെയെത്തുകയും ചെയ്യും വിധമാണ് പുതിയ ഷെഡ്യൂൾ.

തിരുവനന്തപുരത്തേയ്‌ക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സമയത്തിൽ കണ്ണൂർ മുതൽ എറണാകുളം ടൗൺ വരെയുള്ള സ്റ്റേഷനുകളിലാണ്  അഞ്ചു മിനിറ്റ് നേരത്തെ എന്നതരത്തിൽ മാറ്റം വരുന്നത്. കണ്ണൂരിൽ നിന്നും 3:30 നു പകരം 3:25 നു ട്രെയിൻ  പുറപ്പെടും. എറണാകുളം ടൗണിൽ നിന്ന് 07:20 ന് പകരം 07:15 ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ പുറപ്പെടും.

ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്സ്പ്രസ് എറണാകുളം ടൗണിൽ 04:30 ന് എത്തി, 04.35 ന് പുറപ്പെടുന്ന വിധമാണ് പുതിയ ഷെഡ്യൂൾ. ട്രെയിനിൻ്റെ തൃശൂർ മുതലുള്ള സമയമാണ് മാറുന്നത്. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദിയുടെ സമയത്തിൽ തൃശൂർ മുതൽ കൊല്ലം വരെ10 മുതൽ  20 മിനിറ്റ് വരെ വ്യത്യാസം ഉണ്ടാകും. 9:40 എറണാകുളത്ത് എത്തിയിരുന്നത് ഇനി മുതൽ 9:30ന് എത്തും. 12:35 നു കൊല്ലം എത്തിയിരുന്ന ജനശതാബ്ദി ഇനി 12:20 ന് എത്തും.

എറണാകുളം ടൗണിൽ  രാവിലെ ആറു മിനിറ്റ് നേരത്തെ 08:32 ന് എത്തുന്ന പാലരുവി എക്സ്പ്രസ്  08:37 ന് എറണാകുളത്തു നിന്ന് പുറപ്പെടും. കൊല്ലം മുതൽ പാലക്കാട് വരെയുള്ള മറ്റു സ്റ്റേഷനുകളിലെ സമയത്തിൽ മാറ്റമില്ല. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയുടെ കൊല്ലം – മുതൽ തൃശൂർ വരെയുള്ള സമയവും മാറും. 9:40ന് എറണാകുളത്ത് എത്തിയിരുന്ന ട്രെയിൻ 9.30ന് എത്തിച്ചേരും.

Important update for passengers: Kerala train timings for Vande Bharat, Palaruvi, and Jan Shatabdi Express change from January 1. Check the new schedules for Ernakulam, Kottayam, and Thrissur here.

Share.

Comments are closed.

Exit mobile version