ഇന്ത്യയെ ആഗോള ഡാറ്റാ സെന്റർ ഹബ്ബായി മാറ്റുന്നതിനുള്ള വലിയ നീക്കവുമായി കേന്ദ്ര സർക്കാർ. ബജറ്റ് 2026ൽ വിദേശ ക്ലൗഡ് സേവന കമ്പനികൾക്ക് 20 വർഷം വരെ നികുതി അവധി പ്രഖ്യാപിച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഡാറ്റാ സെന്ററുകൾ വഴി ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനം നൽകുന്ന വിദേശ കമ്പനികൾക്ക് 2047 വരെ നികുതി ഇളവ് ലഭിക്കുമ. ദീർഘകാല മൂലധന നിക്ഷേപം ആകർഷിക്കുകയും, അതിവേഗം വളരുന്ന ഇന്ത്യയുടെ ഡാറ്റാ സെന്റർ ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുകയുമാണ് ഈ തീരുമാനത്തിന്റെ പിന്നിലുള്ള ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നത് നിർബന്ധമായും ഒരു ഇന്ത്യൻ റീസെല്ലർ സ്ഥാപനത്തിലൂടെയായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

ഇതോടൊപ്പം, വിദേശ ക്ലൗഡ് കമ്പനികളുടെ അനുബന്ധ സ്ഥാപനങ്ങൾ നൽകുന്ന ഡാറ്റാ സെന്റർ സേവനങ്ങൾക്ക് ചിലവിന്റെ 15 ശതമാനം വരെ ‘സേഫ് ഹാർബർ’ പരിധിയും സർക്കാർ നിർദേശിച്ചു. ഇതിലൂടെ നികുതി സംബന്ധമായ വ്യക്തതയും പ്രവർത്തന കാര്യക്ഷമതയും കമ്പനികൾക്ക് ഉറപ്പാക്കാനാകും. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ വെബ് സർവീസസ് (AWS) തുടങ്ങിയ ആഗോള ക്ലൗഡ് ഭീമന്മാർ 2025ൽ മാത്രം ഏകദേശം 40 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. എഐയുടെ വ്യാപക ഉപയോഗവും പ്രാദേശിക ഡാറ്റാ സംരക്ഷണ നിയമങ്ങളും ഇന്ത്യയിലെ ഡാറ്റാ സെന്റർ മേഖലയിലേക്ക് പുതിയ നിക്ഷേപ തരംഗത്തിന് വഴിയൊരുക്കുകയാണ്.
അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ റിലയൻസ്, അദാനി, ടാറ്റ, എൽ & ടി തുടങ്ങിയ ഇന്ത്യൻ കോർപറേറ്റുകളും ആഗോള ഹൈപ്പർസ്കെയിലർമാരും ചേർന്ന് 70 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ഒരു ഗിഗാവാട്ട് ശേഷിയുള്ള ഇന്ത്യയുടെ ഡാറ്റാ സെന്റർ ശേഷി ഏകദേശം ഒൻപത് ഗിഗാവാട്ടായി ഉയരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറഞ്ഞ വൈദ്യുതി ചെലവ്, വേഗത്തിലുള്ള ഇൻഫ്രാസ്ട്രക്ചർ വികസനം, ശക്തമായ എഞ്ചിനീയറിംഗ് കഴിവുകൾ എന്നിവ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ആകർഷകമായ ഡാറ്റാ സെന്റർ ലക്ഷ്യസ്ഥാനങ്ങളിലൊന്നാക്കി മാറ്റുന്നുവെന്നാണ് വിലയിരുത്തൽ.
In a bold move to make India a global data center hub, Budget 2026 announces a 20-year tax holiday for foreign cloud firms until 2047. Learn about the investment incentives, Safe Harbor margins, and the push for a $70 billion data ecosystem.
