കണ്ടെയ്നർ ഉത്പാദനം വർധിപ്പിക്കാൻ $1.2 ബില്യൺ ബജറ്റിൽ വകയിരുത്തി ഇന്ത്യ. അഞ്ചുവർഷത്തെ ആഭ്യന്തര കണ്ടെയ്നർ നിർമാണ പദ്ധതി നടപ്പാക്കാനായാണ് തുക വകയിരുത്തിയിരിക്കുന്നത്. പുതിയ ഭാരത് കണ്ടെയ്നർ ഷിപ്പിംഗ് ലൈൻ പോലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ആഭ്യന്തര ഉത്പാദനം ഭാവിയിൽ കയറ്റുമതിക്ക് വിധേയമായ ഉത്പന്നം സൃഷ്ടിക്കാൻ സഹായിക്കും എന്ന് കേന്ദ്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചൈനയുടെ നിലവിലെ വാർഷിക കണ്ടെയ്നർ ഉത്പാദന ശേഷി 50 ലക്ഷം യൂണിറ്റും ഇന്ത്യയുടേത് വെറും 30,000 യൂണിറ്റുമാണ്. വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ ഇതിനകം തന്നെ ചൈനയുടെ വിപണി വിഹിതം പിടിക്കാൻ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പ്രധാന ഷിപ്പിംഗ് ഹബുകളോടുള്ള സാമീപ്യം ഉപയോഗിച്ചാണ് ഈ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ. നിലവിൽ ലോകത്തെ ഡ്രൈ കാർഗോ കണ്ടെയ്നറുകളുടെ 95 ശതമാനത്തിലധികം ചൈനീസ് ഫാക്ടറികളിൽ നിന്നാണ് വരുന്നത്. കൂടാതെ റഫ്രിജറേറ്റഡ് കണ്ടെയ്നറുകളുടെ ഏകദേശം മുഴുവനും ചൈനയാണ് നിർമിക്കുന്നത്.
India sets aside $1.2 billion for a 5-year plan to boost domestic shipping container production. This strategic move aims to reduce reliance on Chinese imports and support the new Bharat Container Shipping Line.
