വ്യാപാര കരാറിന് പിന്നാലെ ബന്ധം മെച്ചപ്പെടുന്ന പശ്ചാത്തലത്തിൽ വമ്പൻ പ്രതിരോധ കരാറുമായി ഇന്ത്യ-യുഎസ്. ഇന്ത്യൻ നാവികസേനയുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി ആറ് P-8I ആന്റി സബ്മറൈൻ യുദ്ധവിമാനങ്ങളും സമുദ്ര നിരീക്ഷണ വിമാനങ്ങളും വാങ്ങുന്നതിനായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഏകദേശം 3 ബില്യൺ യുഎസ് ഡോളറിന്റെ കരാറിൽ അടുത്തുതന്നെ ഒപ്പുവെയ്ക്കുമെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

India US defense deal

ഇന്ത്യൻ നാവികസേനയ്ക്ക് ഇതിനകം തന്നെ കിഴക്കൻ, പടിഞ്ഞാറൻ കടൽത്തീരങ്ങളിലെ പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനായി തമിഴ്നാട്ടിലും ഗോവയിലും 12 പി-8I സമുദ്ര നിരീക്ഷണ വിമാനങ്ങളുണ്ട്.
ആറ് പുതിയ പി-8ഐ വിമാനങ്ങൾ വാങ്ങാനുള്ള നിർദേശം സമീപഭാവിയിൽ പ്രതിരോധ മന്ത്രാലയം അംഗീകരിക്കുമെന്നും അതിനുശേഷം സുരക്ഷയ്ക്കുള്ള കാബിനറ്റ് കമ്മിറ്റിയുടെ അനുമതി ആവശ്യമാണെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ വ്യക്തമാക്കി.

ആറ് പുതിയ പി-8ഐ വിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യൻ നാവികസേനയുടെ നിർദേശം വളരെക്കാലമായി ചർച്ചയിലാണെങ്കിലും വില പ്രശ്‌നങ്ങൾ കാരണം ചർച്ചകൾ സ്തംഭിച്ചിരിക്കുകയായിരുന്നു.
ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ പ്ലാറ്റ്‌ഫോമുകളുടെ പ്രധാന ഘടകമാണ് P-8I. സമുദ്രമേഖലയിലെ ചൈനീസ്, പാകിസ്ഥാൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള കഴിവുകൾ ശക്തിപ്പെടുത്തുന്നതിന് ഇത് സുപ്രധാനമാണ്.
15 MQ-9 സീ ഗാർഡിയൻ ഉയർന്ന ഉയരത്തിലുള്ളതും ദീർഘനേരം നിരീക്ഷണം നടത്തുന്നതുമായ ഡ്രോണുകൾ അടക്കം ഇവയിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.

India and the US are in the final stages of a $3 billion deal for six P-8I anti-submarine warfare aircraft to boost the Indian Navy’s surveillance against China and Pakistan.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version