ഇന്ത്യ AH-64E അപ്പാച്ചെ ഹെലികോപ്ടറുകളിൽ വലിയ നിക്ഷേപം നടത്തുകയാണ്. ഇന്ത്യൻ സൈന്യത്തിന് 2020ൽ 6 അപ്പാച്ചെ ഹെലികോപ്ടറുകൾ $600 മില്യൺ വിലയ്ക്ക് വാങ്ങിയപ്പോൾ, ആദ്യ ബാച്ച് 2025 ജൂലായിൽ രാജ്യത്തെത്തി. ശേഷിക്കുന്ന മൂന്ന് ഹെലികോപ്ടറുകൾ 2025 ഡിസംബറോടെയും എത്തി. ഇന്ത്യയുടെ മലനിരകളും പാകിസ്ഥാൻ, ചൈന അതിർത്തികളിലെ പ്രതിരോധത്തിനുമായി ഈ ഹെലികോപ്ടറുകൾ നിർണായകമാണ്.

India and Israel Apache Investment

AH-64E ആർമഡ് വാഹനങ്ങൾക്കും മറ്റ് ഹെലികോപ്ടറുകൾക്കും തൽസമയം ആക്രമണം നടത്താൻ ശേഷിയുള്ള 1200 റൗണ്ട് കാനൺ, ഹെൽഫയർ മിസൈലുകൾ, ഹൈഡ്രാ റോക്കറ്റുകൾ എന്നിവയുമായി സജ്ജമാണ്. കൂടാതെ ഉയർന്ന നിരീക്ഷണ ശേഷിയും, MUM-T സാങ്കേതികവിദ്യയിലൂടെ ഡ്രോണുകളുമായി ഏകോപനം സാധ്യമാക്കുന്നു.

അതേസമയം, അമേരിക്കയുടെ സൈനിക ഏജൻസിയായ DSCA ഇസ്രയേലിന് 30 AH-64E ഹെലികോപ്ടറുകളും 70 എൻജിനുകളും, നൈറ്റ്-വിഷൻ സിസ്റ്റങ്ങളും, റഡാറും ഉൾപ്പെടുന്ന $3.8 ബില്യൺ മിലിട്ടറി സെയിലിനാണ് അംഗീകാരം നൽകിയത്. ഹമാസ് ആക്രമണകാലത്ത് അപ്പാച്ചെ ഹെലികോപ്ടറുകളുടെ ലൈൻ-ഓഫ്-സൈറ്റ് നേട്ടം തൽസമയ ആക്രമണത്തിനും ഗ്രൗണ്ട് ഫോഴ്‌സുകളെ സഹായിക്കാനും നിർണായകമായിരുന്നുവെന്ന് ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

യുഎസ് ആസ്ഥാനമായുള്ള ബോയിംഗ് കമ്പനിയാണ് അപ്പാച്ചെയുടെ നിർമ്മാതാക്കൾ. AH-64E മോഡലിൽ പുതിയ സാങ്കേതികവിദ്യകൾ, വലിയ ഇന്ധന ശേഷിയും ഭാരം വഹിക്കുന്ന ശേഷിയും, കുറവ് ശബ്ദം, മെച്ചപ്പെട്ട സെൻസറുകൾ, ഡിജിറ്റൽ ഹെൽമറ്റ് ക്യൂയിംഗ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്

India and Israel are significantly expanding their AH-64E Apache attack helicopter fleets. While India completes its Army induction in 2025, Israel secures a $3.8 billion deal for 30 new units to modernize its combat capabilities.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version