കയറ്റുമതി കൂടുതൽ ജനാധിപത്യവൽക്കരിക്കുന്നതിനായി കൈകോർക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും (CIAL) ഇന്ത്യാ പോസ്റ്റും. ചെറുകിട ഉൽപാദകരെ ആഗോള വിതരണ ശൃംഖലകളിലേക്ക് കൊണ്ടുവരുന്നതിനായുള്ള ഫാർമർ ടു പ്ലേറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന പദ്ധതിയാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ വിദൂര ഗ്രാമങ്ങളിൽ നിന്നുപോലും കർഷകർക്കും കരകൗശല വിദഗ്ധർക്കും സാധനങ്ങൾ കയറ്റുമതി ചെയ്യാൻ അനുവദിക്കുന്ന പദ്ധതിയാണിത്.

ഇന്ത്യാ പോസ്റ്റിന്റെ ഗ്രാമതല ശൃംഖലയും കൊച്ചി വിമാനത്താവളത്തിന്റെ വളർന്നുവരുന്ന കാർഗോ അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് പെട്ടെന്ന് കേടുവരുന്ന വസ്തുക്കൾ, കരകൗശല വസ്തുക്കൾ, ചെറുകിട ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി പൂർണ്ണ കയറ്റുമതി പാത സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് സിയാൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പദ്ധതി പ്രകാരം, ഇന്ത്യ പോസ്റ്റ് ഓഫീസുകൾ ഫസ്റ്റ്-മൈൽ കണക്ഷൻ പോയിന്റുകളായി പ്രവർത്തിക്കും. തപാൽ ശൃംഖല വഴി ഏകീകരിക്കുന്ന കയറ്റുമതി പിന്നീട് കൊച്ചി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടും. അവിടെ സിയാൽ ആവശ്യമായ ചരക്ക് കൈകാര്യം ചെയ്യൽ, ക്ലിയറൻസുകൾ, അന്താരാഷ്ട്ര കണക്റ്റിവിറ്റി എന്നിവ നൽകും. ചെറുകിട കർഷകനോ കരകൗശലവിദഗ്ധർക്കോ വലിയ കയറ്റുമതിക്കാരുടെയോ ലോജിസ്റ്റിക് സ്ഥാപനങ്ങളുടെയോ ആവശ്യമില്ലാതെ തന്നെ കയറ്റുമതി ചെയ്യാൻ കഴിയും.
ചെറുകിട വ്യാപാരികൾ, കരകൗശല വിദഗ്ധർ, എംഎസ്എംഇകൾ എന്നിവരുടെ കയറ്റുമതി പ്രക്രിയ ലളിതമാക്കാൻ ലക്ഷ്യമിടുന്ന പോസ്റ്റിന്റെ സ്വന്തം ഡാക് ഘർ നിർയാത് കേന്ദ്ര സംരംഭവുമായി ഈ സംരംഭം പൊരുത്തപ്പെടുന്നതായി ഇന്ത്യാ പോസ്റ്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടിഎൻഐഇ റിപ്പോർട്ട് ചെയ്യുന്നു. സിയാലുമായുള്ള പ്രാരംഭ ചർച്ചകൾ ഇതിനകം നടന്നിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിൽ നടക്കാനിരിക്കുന്ന കാർഗോ ഉച്ചകോടിയിൽ കൂടുതൽ ഡെവലപ്മെന്റ്സ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞു.
Kochi Airport (CIAL) and India Post join forces for the ‘Farmer to Plate’ initiative, enabling Kerala’s rural farmers and artisans to export products globally via local post offices.