ഇന്ത്യൻ പൗൾട്രി മേഖലയിൽ 200 കോടി രൂപ നിക്ഷേപിക്കാൻ ജർമ്മനി ആസ്ഥാനമായുള്ള കാർഷിക ബിസിനസ് സ്ഥാപനമായ ഇഡബ്ല്യു ഗ്രൂപ്പ് (EW Group). പുതുതായി സംയോജിപ്പിച്ച അനുബന്ധ സ്ഥാപനമായ ലോഹ്മാൻ ലെയേഴ്‌സ് ഇന്ത്യ (Lohmann Layers) വഴിയാണ് ഇന്ത്യയിലെ നിക്ഷേപം.

നേരത്തെ ആനിമൽ ജനറ്റിക്സ് രംഗത്തെ ആഗോള നേതാവായ ഇഡബ്ല്യു ഗ്രൂപ്പ്, അതിന്റെ അനുബന്ധ സ്ഥാപനമായ ഇന്റർനാഷണൽ ലെയർ ഡിസ്ട്രിബ്യൂഷൻ (ILD) വഴി JK ബ്രീഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്താണ് ഇന്ത്യൻ വിഭാഗം സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അതിവേഗം വളരുന്നതുമായ പൗൾട്രി വിപണികളിൽ ഒന്നാണ് ഇന്ത്യ. ലോഹ്മാൻ ലെയേഴ്‌സ് ഇന്ത്യയുടെ സ്ഥാപനത്തിലൂടെ ഇന്ത്യൻ കർഷകരോടുള്ള ദീർഘകാല പ്രതിബദ്ധത ശക്തിപ്പെടുത്തുത്താനാകുമെന്ന് ഐഎൽഡി ഏഷ്യ, ഓസ്‌ട്രേലിയ മാനേജിംഗ് ഡയറക്ടർ അന്റോണിയോ പരാഗ്വാസു പറഞ്ഞു. 15 വർഷത്തിലേറെയായി ജെകെ ബ്രീഡേഴ്‌സുമായി ഫ്രാഞ്ചൈസി മോഡൽ വഴി കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്, ഇപ്പോൾ വിപണിയിൽ നേരിട്ട് പ്രവർത്തിക്കുമെന്ന് ലോഹ്മാൻ ലെയേഴ്‌സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സുരേന്ദ്ര കെ. ജംഗിർ പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ₹ 200 കോടി നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രീഡിംഗ് സാങ്കേതികവിദ്യയിലും ആധുനിക അടിസ്ഥാന സൗകര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇന്ത്യയിൽ നിലവിൽ 6-7 ശതമാനം വിപണി വിഹിതമുള്ള ലോഹ്മാൻ ലെയേഴ്‌സ്, ലെയേർഡ് ചിക്സ് റീപ്ലേസ്മെന്റ് വിപണിയുടെ 20 ശതമാനം ലക്ഷ്യമിടുന്നു. വെങ്കീസ്, സ്കൈലാർക്ക്, ഹൈലൈൻ എന്നിവയുൾപ്പെടെയുള്ള പ്രധാന ഇന്ത്യൻ കമ്പനികളുമായാണ് ജർമൻ കമ്പനിയുടെ മത്സരം.
German agri-giant EW Group announces a ₹200 crore investment in India through Lohmann Layers. The company aims to capture 20% of the layer chicks market in the next 3 years