രാജ്യത്തിന്റെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ 114 റഫേയ്ൽ ഫൈറ്റർ ജെറ്റുകൾ വാങ്ങുന്നത് ഉൾപ്പെടെ നിർണ്ണായകമായ പ്രതിരോധ ഇടപാടിന് അംഗീകാരം നൽകിയിരിക്കുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാട്. മൂന്നേകാൽ ലക്ഷം കോടിയുടെ ഡീൽ. ലക്ഷ്യമിടുന്നത് 18 റഫേയ്ൽ ജെറ്റുകൾ ഉടൻ ആകാശ ദൗത്യങ്ങൾക്ക് ഉപയോഗിക്കാനാകും വിധം ഫ്ലൈ എവേ കണ്ടീഷനിൽ ദസോ ഏവിയേഷൻ നൽകും. ബാക്കി തൊണ്ണൂറോളം ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി government-to-government എഗ്രിമെന്റാണ് കേന്ദ്രം ഈ ആയുധ ഇടപാടിലും പിന്തുടരുന്നത്. വേഗത്തിലും സുതാര്യമായും കരാർ യാഥാർത്ഥ്യമാക്കാൻ government-to-government എഗ്രിമെന്റുകൾക്ക് കഴിയും. ടെക്നോളജി ട്രാൻസ്ഫർ, മെയ്ക്ക് ഇൻ ഇൻഡ്യ-യുടെ ഭാഗമായി ആഭ്യന്തര നിർമ്മാണം തുടങ്ങിയ നേരിട്ട് പറഞ്ഞ് ഉറപ്പിക്കാനാകുന്നത് government-to-government ഡീലുകാരണമാണ്. ഇന്ത്യയിൽ റഫേയ്ൽ നിർമ്മിക്കുമ്പോൾ അതിന്റെ 60% കംപോണന്റുകളും ഇൻഡ്യൻ ആയിരിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. അങ്ങനെ 2035ഓടെ 114 റഫേയ്ൽ ഇന്ത്യൻ ആകാശത്തിന്റെ അധിപതിയാകും.
അടുത്ത 10 വർഷം കൊണ്ട് മാത്രമേ ഡെലിവറി കംപ്ലീറ്റീകുന്നുള്ളൂ എങ്കിൽ, 4.5 ജനറേഷനിലെ റഫേയ്ൽ എന്തിന് ഇപ്പോൾ ഇന്ത്യ വാങ്ങണം, പ്രത്യേകിച്ച് ചൈന അഞ്ചാം തലമുറ യുദ്ധവിമാനങ്ങളെ അവരുടെ ഫ്ലീറ്റിൽ ഉൾപ്പെടുത്താൻ പാകത്തിന് വളർന്നിരിക്കുമ്പോൾ? കാരണം
ആകാശത്തെ കരുത്ത്- ആക്രമണത്തിന്റെ ആയുധമാകുന്ന കാലത്ത്, കൈയ്യിലിരിക്കുന്ന ഫൈറ്റർ ജെറ്റിന്റെ നമ്പർ ഒരു മാറ്ററാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അഡ്വാൻസ്‍ഡ് ഫിഫ്ത്ത് ജനറേഷൻ ഫ്ലൈറ്റുകൾക്കായി വെയ്റ്റ് ചെയ്യാൻ ഇന്ത്യയ്ക്ക് ആവില്ല.
ഹൈ എൻഡ് മിഷനുകൾക്ക് അഞ്ചാം തലമുറ സ്ത്തെൽത്ത് എയർക്രാഫ്റ്റുകൾ ആവശ്യമാണ്. പക്ഷെ അതിനേക്കാൾ അനിവാര്യമാണ്, ഒരു ബൾക്ക് ഓപ്പറേഷന് വേണ്ടി വരുന്ന ജെറ്റുകളുടെ വലിയ സ്ക്വാഡ്രൺ. കാരണം, ഇന്ത്യയ്ക്ക് ക്രിട്ടിക്കലായി 42 ഫൈറ്റർ ജെറ്റ് സ്ക്വാഡ്രൺ അനിവാര്യമാണ്. നമുക്കുള്ളത് ആക്ടീവായ 30-ഓ 31-ഓ സ്ക്വാഡ്രൺ മാത്രം. ഒരു സ്ക്വാഡ്രണിൽ 18 ഫൈറ്റർ ജെറ്റുകളാകും ഉണ്ടാവുക. പത്ത് സ്ക്വാഡ്രൺ കുറവാണെന്ന് വെച്ചാൽ 200-ഓളം യുദ്ധവിമാനങ്ങളുടെ കുറവ് എന്ന് അർത്ഥം. അതുകൊണ്ട്, ഫിഫ്ത്ത് ജനറേഷൻ സ്റ്റെൽത്ത് ഫൈറ്ററുകളുടെ ആഡംബരമല്ല, അടിയന്തിര സാഹചര്യത്തിൽ രാജ്യത്തെ രക്ഷിക്കാനുള്ള ജെറ്റുകളുടെ ബാലൻസ് മിക്സാണ് ഇന്ത്യൻ വ്യോമസേന ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യപ്പെടുന്നത്.
അവിടെ അടുത്ത ചോദ്യം വരാം. അമേരിക്കയുടെ F-35- ഉം റഷ്യൻ ബിൽറ്റ് Su-57-ഉം അവസാന നിമിഷം വരെ പരിഗണിച്ചെങ്കിലും എന്തേ, റഫേയ്ലിനായി ഫ്രാൻസിലെ Dassault Aviation-ന് കരാർ പോകുന്നു? ഉത്തരം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഡെലിവറി ടൈംലൈൻ, ഇപ്പോഴത്തെ ഇന്ത്യയ്ക്ക് ചുറ്റുമുള്ള ഭൗമ-രാഷ്ട്രീയ അന്തരീക്ഷം, ഇന്ത്യൻ സാഹചര്യത്തിലെ ആ ജെറ്റിന്റെ പ്രകടനം, കോസ്റ്റ്, മാനുഫാക്ചറിംഗ് കമ്പനിയും ഇൻഡ്യയുമായുള്ള ബന്ധം, എല്ലാത്തിനുമുപരി ഇന്ത്യയുടെ വ്യക്തമായ ചില ടേംസ് ആന്റ് കണ്ടീഷൻ അംഗീകരിക്കാൻ കാണിക്കുന്ന തുറന്ന മനസ്സ്.. എസ്പെഷ്യലി, ടെക്ക്നോളജി ട്രാൻസ്ഫറിന്റെ കാര്യത്തിലെ സന്നദ്ധത. ഫിഫ്ത്ത് ജെനറേഷൻ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് ചില വ്യക്തമായ പ്ലാനുണ്ട്, അത് ഞാൻ അവസാനം പറയാം. ആ പദ്ധതി അങ്ങനെ മുന്നോട്ട് പോകുമ്പോ, പത്തോ – പതിനഞ്ചോ സ്ക്വാഡ്രൺ ഫിഫ്ത്ത് ജനറേഷൻ ജെറ്റുകൾ, ഫോറിൻ കമ്പനിയിൽ നിന്ന് വാങ്ങിയാൽ അത് നമ്മുടെ ദീർഘകാല പ്ലാനുമായി സിങ്കാകില്ല. അടിയന്തിരമായി ഇപ്പോൾ വേണ്ടത്, ഇന്ത്യയ്ക്ക് പരിചയമുള്ള ഫോർ പോയിന്റ് ഫൈവ് ജനറേഷനിലെ ജെറ്റുകളാണ്.
അതുകൊണ്ട് തന്നെ 114 റഫേയ്ൽ ജെറ്റുകൾ പുതിയ ഇന്ത്യയുടെ കാവൽക്കാരാണ്. അടുത്ത ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ ഡൽഹിയിലെത്തുന്നതിന് വളരെ വിശേഷമുണ്ട്. ശിശിരകാലത്ത് നിന്ന് വസന്തത്തിലേക്ക് കടക്കുകയാണ്. ആത്മശുദ്ധീകരണത്തിന്റെ കാലമാണ്. സ്ട്രാറ്റജിക് ആയ തീരുമാനങ്ങൾ എടുക്കുകയാണ്. ഭൂതകാലത്തെ തെറ്റ് തിരുത്തുകയാണ്. ഫെബ്രുവ ഉത്സവ കാലമാണ്. പഴയ ചില തെറ്റുകൾ തിരുത്താനും, പുതിയ ചില സ്ട്രാറ്റജികൾ നടപ്പാക്കാനും.. അതാണ് ഇന്ത്യയ്ക്ക് ഈ ഫെബ്രുവരി!
India’s Defense Acquisition Council has approved the purchase of 114 Rafale fighter jets in the country’s largest-ever defense deal worth over ₹3.5 lakh crore, with 18 jets delivered immediately in fly-away condition and the rest to be manufactured in India under the Make in India program, ensuring around 60% local components. This move addresses the urgent need to maintain air superiority amid regional military modernization, as India currently lacks the required number of squadrons for critical operations. While fifth-generation stealth jets are ideal for specialized missions, the bulk of advanced fourth-generation aircraft is needed now to ensure operational readiness. The government-to-government deal enables faster delivery, transparency, technology transfer, and clear terms, aligning with India’s long-term strategic defense plans and strengthening the air force to safeguard national security through 2035.
