ലോകത്തിന്റെ സ്മാർട്ട്ഫോൺ നിർമ്മാണ ഫാക്ടറിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള രാജ്യത്തിന്റെ സ്മാർട്ട്ഫോൺ കയറ്റുമതി 30 ബില്യൺ യുഎസ് ഡോളറായതായും അദ്ദേഹം വ്യക്തമാക്കി.

2025 ൽ ഇന്ത്യ 47 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഇലക്ട്രോണിക്സ് കയറ്റുമതി റെക്കോർഡ് കൈവരിച്ചു. ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി സമീപവർഷങ്ങളിൽ പത്ത് മടങ്ങിലധികം വർദ്ധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കയറ്റുമതി ഇനമാണ് ഇലക്ട്രോണിക്സ്. 25 ലക്ഷം പുതിയ തൊഴിലവസരങ്ങൾ, ശക്തമായ സ്ത്രീ പങ്കാളിത്തം, എംഎസ്എംഇകൾക്കുള്ള അവസരങ്ങൾ, യുവാക്കൾക്ക് ദീർഘകാല വൈദഗ്ധ്യം എന്നിവ ഈ മേഖലയിലൂടെ ലഭിക്കുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉൽപ്പാദനം 6 മടങ്ങ് വർദ്ധിച്ചതായും കയറ്റുമതി 8 മടങ്ങ് വർദ്ധിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
India’s smartphone exports soared to $30 billion in 2025, making it the country’s top export category. Learn how the PLI scheme and “Make in India” are driving this electronic revolution.
