1994ലെ വ്യാജ ചാരക്കേസിനെ തുടർന്ന് പൂർണമായും വഴിമാറിയ ജീവിതവും കരിയറുമാണ് നമ്പി നാരായണൻ എന്ന മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞന്റേത്. ഇന്ത്യയുടെ ക്രയോജെനിക് റോക്കറ്റ് എൻജിൻ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെ കേരള പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് വലിയ വിവാദമായിരുന്നു. പാകിസ്ഥാനിലേക്ക് രഹസ്യ വിവരങ്ങൾ കൈമാറിയെന്നാരോപിച്ച കേസിൽ 50 ദിവസം ജയിലിൽ കഴിയേണ്ടിവന്ന അദ്ദേഹം പിന്നീട് സിബിഐ അന്വേഷണത്തിൽ കുറ്റവിമുക്തനായി. തെളിവുകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസ് അവസാനിപ്പിക്കപ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതി 1998ൽ അദ്ദേഹത്തെ പൂർണമായി കുറ്റവിമുക്തനാക്കി.

1941 ഡിസംബർ 12ന് നാഗർകോവിലിൽ ജനിച്ച നമ്പി നാരായണൻ നാഗർകോവിൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മധുര ത്യാഗരാജർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം 1966ലാണ് ഐഎസ്ആർഓയിൽ എത്തുന്നത്. ടെക്നിക്കൽ അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ച അദ്ദേഹത്തെ പിന്നീട് ഗവർൺമെന്റ് ചിലവിൽ പ്രിൻസ്റ്റൺ സർവകലാശാലയിലേക്ക് ഡെപ്യൂട്ടേഷനിൽ അയച്ചു. അവിടെനിന്നും കെമിക്കൽ റോക്കറ്റ് പ്രൊപ്പൽഷണിൽ മാസ്റ്റേർസ് പൂർത്തിയാക്കിയ നമ്പി നാരായണൻ പിന്നീട് ഐഎസ്ആർഓയുടെ ലിക്വിഡ് പ്രൊപൽഷൻ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചു.
ശാസ്ത്ര-എഞ്ചിനീയറിംഗ് മേഖലയിലെ വിശിഷ്ട സേവനത്തിന് 2019ൽ നമ്പി നാരായണന് പത്മഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ചു. 2017ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥയായ ഓർമ്മകളുടെ ഭ്രമണപഥം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2022ൽ അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി Rocketry: The Nambi Effect എന്ന സിനിമയും പുറത്തിറങ്ങി.
Explore the life of former ISRO scientist Nambi Narayanan. From the 1994 false spy case and his struggle for justice to his pivotal role in India’s cryogenic engine project and receiving the Padma Bhushan.
