അഫ്ഗാനിസ്ഥാൻ, കാമറൂൺ, മ്യാൻമർ, സുഡാൻ എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിദ്യാർഥി വിസ നൽകുന്നത് നിർത്താൻ യുകെ. വിസ ദുരുപയോഗം വ്യാപകമാണെന്ന കാരണത്തെ തുടർന്നാണ് ഇത്തരമൊരു നീക്കമെന്ന് യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് അറിയിച്ചു. അഫ്ഗാൻ പൗരൻമാർക്ക് സ്കിൽഡ് വർക്ക് വിസ നൽകുന്നതും നിർത്തലാക്കുമെന്ന് അവർ വ്യക്തമാക്കി.

ഹോം ഓഫിസ് നൽകുന്ന വിശദീകരണം അനുസരിച്ച് പഠനത്തിനായി നിയമപരമായി യുകെയിൽ എത്തിയ ശേഷം അസൈലം ആവശ്യപ്പെടുന്നവരുടെ എണ്ണം ഈ നാല് രാജ്യങ്ങളിൽ നിന്നുള്ളവരിലാണ് ഏറ്റവും കൂടുതലുള്ളത്. യഥാർത്ഥ സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതിൽ യുകെയുടെ പാരമ്പര്യം നിലനിർത്തുന്നതിനായാണ് വിസ ദുരുപയോഗം കർശനമായി നിയന്ത്രിക്കുന്നതെന്ന് ഗവർൺമെന്റ് മുന്നറിയിപ്പ് നൽകി.
സർക്കാർ പുറത്തിറക്കിയ കണക്കുകൾ പ്രകാരം, പഠനം പോലുള്ള നിയമപരമായ കാരണങ്ങളാൽ യുകെയിൽ എത്തിയ ശേഷം അസൈലം ആവശ്യപ്പെട്ടവരുടെ എണ്ണം 2021 മുതൽ 2025 വരെ മൂന്നിരട്ടിയിലധികം വർധിച്ചിട്ടുണ്ട്. വിദ്യാർഥി വിസയിൽ എത്തിയ ശേഷം അസൈലം ആവശ്യപ്പെടുന്നവർ ഇപ്പോൾ നിലവിലുള്ള അപേക്ഷകളുടെ 13% ആണ്.
The UK government stops issuing student visas to nationals from Afghanistan, Cameroon, Myanmar, and Sudan. Home Secretary Shabana Mahmood cites a sharp rise in asylum claims from legal student visa holders as the primary reason for the ban