ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന പരീക്ഷകൾ മാറ്റി സിബിഎസ്ഇ. 12ആം ക്ലാസ് പരീക്ഷകൾ മാർച്ച് 16 വരെ മാറ്റിവെച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പുതിയ തീയതികൾ പ്രഖ്യാപിച്ചിട്ടില്ല.

ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ മിഡിൽ ഈസ്റ്റിലെ ചില ഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ മാനസിക സംഘർഷവും നിലവിലുള്ള അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന (ക്ലാസ്) 12 പരീക്ഷകൾ മാറ്റിവയ്ക്കാൻ ബോർഡ് തീരുമാനിച്ചതായി സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു.
പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നും തുടർന്നുള്ള പരീക്ഷകൾക്കായി മാർച്ച് 14 ന് സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സിബിഎസ്ഇ ഗൾഫ് മേഖലയിൽ മാർച്ച് 2, 5, 7, 9, 10, 11 തീയതികളിൽ നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവച്ചിരുന്നു. മാർച്ച് 11 വരെയുള്ള പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും ഫലപ്രഖ്യാപന രീതി പ്രത്യേകം പ്രഖ്യാപിക്കുകയും ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
CBSE has postponed Class 12 board exams scheduled from March 12 to 16 in Middle Eastern countries like UAE, Saudi, and Kuwait due to regional tensions. Stay updated on the revised schedule and official announcements here.
