ഗൂഗിൾ (Google) മാതൃകമ്പനി ആൽഫബെറ്റ് (Alphabet Inc.) സിഇഓയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈയുടെ (Sundar Pichai) മൊത്തം പ്രതിഫലം 692 ദശലക്ഷം ഡോളറായി (ഏകദേശം 6,361 കോടി രൂപ) വർധിപ്പിച്ചു. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന എക്സിക്യൂട്ടീവുമാരിൽ ഒരാളായി അദ്ദേഹം മാറിയിരിക്കുകയാണ്.

ഈ പാക്കേജിന്റെ ഭൂരിഭാഗവും പെർഫോമൻസ് സ്റ്റോക്ക് യൂണിറ്റുകളായാണ് നൽകുക. കമ്പനിയുടെ ലാഭവിഹിതവും ഓഹരി വിപണിയിലെ പ്രകടനവും അടിസ്ഥാനമാക്കി ഏകദേശം 126 ദശലക്ഷം ഡോളർ (1,158 കോടി) മൂല്യമുള്ള ഓഹരികൾ രണ്ട് ഘട്ടങ്ങളിലായി പിച്ചൈയ്ക്ക് ലഭിക്കും. മികച്ച പ്രകടനം കമ്പനി കാഴ്ചവെച്ചാൽ ഈ തുക 252 ദശലക്ഷം ഡോളറായി (2,316 കോടി) വർധിപ്പിക്കാനും സാധ്യതയുണ്ട്.
ഇതിനുപുറമേ, മൂന്ന് വർഷത്തേക്ക് പ്രതിമാസം ലഭിക്കുന്ന രീതിയിലുള്ള 84 ദശലക്ഷം ഡോളറിന്റെ (ഏകദേശം 772 കോടി രൂപ) മറ്റ് ഓഹരികളും, പ്രതിവർഷം 2 ദശലക്ഷം ഡോളർ (ഏകദേശം 18.3 കോടി രൂപ) അടിസ്ഥാന ശമ്പളമായും അദ്ദേഹത്തിന് ലഭിക്കും. ഗൂഗിളിന്റെ സ്വയം നിയന്ത്രിത വാഹന സംരംഭമായ ‘വേമോ’, ഡ്രോൺ ഡെലിവറി വിഭാഗമായ ‘വിംഗ്’ എന്നിവയുടെ വളർച്ചയുമായി ബന്ധപ്പെട്ട് 350 ദശലക്ഷം ഡോളറിന്റെ (ഏകദേശം 3,217 കോടി രൂപ) പ്രത്യേക ഇൻസെന്റീവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Alphabet CEO Sundar Pichai’s total compensation package has been increased to $692 million (₹6361 crore), including performance stocks and incentives for Waymo and Wing projects.