ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ഗതാഗതം തടസ്സപ്പെട്ടത് എൽ‌പി‌ജി സിലിണ്ടറുകളുടെ ക്ഷാമത്തിലേക്ക് നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽ‌പി‌ജി സിലിണ്ടർ വിതരണം പുനരാരംഭിച്ചിരിക്കുകയാണ്. വിപുലമായ ചർച്ചകൾക്ക് ശേഷം വാണിജ്യ ഉപഭോക്താക്കൾക്കും എൽപിജി ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചതായി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഇതിനോടകം വിതരണം ആരംഭിച്ചതായും അവർ വ്യക്തമാക്കി. എൽപിജി ക്ഷാമം കാരണം പ്രതിസന്ധിയിലായ ഹോസ്പിറ്റാലിറ്റി ഉൾപ്പെടെയുള്ള വ്യവസായ മേഖലകൾക്ക് ഈ നീക്കം വലിയ ആശ്വാസമാകും.

Commercial LPG supply resumes India

എൽ‌പി‌ജിയുടെ ആഭ്യന്തര ആവശ്യം നിറവേറ്റാൻ ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെങ്കിലും, പരിഭ്രാന്തി കാരണം ആളുകൾ അമിതമായി പാചകവാതകം ബുക്ക് ചെയ്യുന്നത് തുടരുകയാണെന്ന് സുജാത ശർമ്മ പറഞ്ഞു. കഴിഞ്ഞയാഴ്ച ഗാർഹിക ഉപഭോക്താക്കളുടെ ബുക്കിംഗിൽ 60 ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ, പൈപ്പ്ഡ് ഗ്യാസ് (PNG) കണക്ഷൻ ഉള്ള കുടുംബങ്ങൾ കൈവശമുള്ള സിലിണ്ടറുകൾ ഒഴിവാക്കണമെന്നും അവ തിരികെ നൽകണമെന്നും സർക്കാർ കർശനമായി ആവശ്യപ്പെട്ടു. പുതിയ സിലിണ്ടറുകൾ വാങ്ങുന്നത് ഒഴിവാക്കി സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ ബുക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും പരിഭ്രാന്തി പരത്തുന്ന രീതിയിലുള്ള വാങ്ങലുകൾ തടയുന്നതിനും ബോധവൽക്കരണ കാമ്പെയ്‌നുകൾ ആരംഭിക്കാൻ എണ്ണ കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകി.

Commercial LPG distribution has resumed in India following disruptions caused by the Hormuz Strait crisis. The Petroleum Ministry urges households with piped gas (PNG) to surrender their cylinders to prevent panic buying and ensure steady supply

Share.

Comments are closed.

Exit mobile version