ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണം, രാമയപട്ടണം, മുളപേട്ട എന്നീ മൂന്ന് ഗ്രീൻഫീൽഡ് തുറമുഖങ്ങൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. തുറമുഖങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ആറ് മുതൽ ഒൻപത് മാസത്തിനുള്ളിൽ ഇവയുടെ പ്രവർത്തനം ആരംഭിക്കാനാകുമെന്ന് സംസ്ഥാന അടിസ്ഥാന സൗകര്യ വികസന മന്ത്രി ബി.സി. ജനാർദ്ദന റെഡ്ഡി അറിയിച്ചു.

നിലവിൽ നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം രാമയപട്ടണം തുറമുഖം ഏപ്രിൽ 24നും മുളപേട്ട നവംബർ 30നും മച്ചിലിപട്ടണം ഡിസംബർ 28നും പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം കിഴക്കൻ ഗോദാവരിയിലെ കോന ഗ്രാമത്തിലെ വാണിജ്യ തുറമുഖം ജൂലൈ 20ഓടെ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയുടെ സമുദ്ര പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി എഞ്ചിനീയറിംഗ്, പ്രൊക്യൂർമെന്റ്, കൺസ്ട്രക്ഷൻ (EPC) മാതൃകയിലാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.
ആന്ധ്രാപ്രദേശ് മാരിടൈം ബോർഡ് പദ്ധതികൾക്കായി ഭൂമി വിട്ടുനൽകുകയും റെയിൽ-റോഡ് കണക്റ്റിവിറ്റിക്കുള്ള ചെലവ് വഹിക്കുകയും ചെയ്യുമ്പോൾ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തുറമുഖത്തിനായി എൻഎച്ച്-16ലേക്ക് റോഡ് ലിങ്കുകൾ വികസിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന തുറമുഖമായ വിശാഖപട്ടണത്തിന് പ്രതിവർഷം 141.6 ദശലക്ഷം ടൺ ശേഷിയുണ്ട്. പുതിയ തുറമുഖങ്ങൾ കൂടി വരുന്നതോടെ ആന്ധ്രയുടെ വാണിജ്യ ശേഷി വലിയ തോതിൽ വർധിക്കും.
Andhra Pradesh is set to boost its maritime capacity with three new Greenfield ports in Ramayapatnam, Machilipatnam, and Mulapeta. Infrastructure Minister BC Janardhana Reddy confirmed completion dates, with operations expected to start within 9 months
