സംസ്ഥാനത്ത് റാപ്പിഡോ ബൈക്ക് ടാക്സി സേവനങ്ങൾ ആരംഭിച്ചതിനെതിരെ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. നിലവിലുള്ള ഗതാഗത നിയമങ്ങൾ ലംഘിച്ചാണ് റാപ്പിഡോ സർവീസ് നടത്തുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം. സ്ത്രീകൾക്കായി മാത്രമുള്ള പ്രത്യേക ബൈക്ക് ടാക്സി സേവനം റാപ്പിഡോ അവതരിപ്പിച്ചതിനു പിന്നാലെയാണ് സമരം ശക്തമായത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ റാപ്പിഡോ ഓഫീസിന് മുന്നിൽ നാഷണൽ ഓൺലൈൻ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചു. ബൈക്ക് ടാക്സി സർവീസുകൾ ഉടൻ നിർത്തലാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ബൈക്ക് ടാക്സികളുടെ വരവ് സാധാരണ ടാക്സി, ഓട്ടോ ഡ്രൈവർമാരുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായ സമരങ്ങൾ നടത്തുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി.

നിയമലംഘനമെന്ന് പരാതി
നിലവിലെ നിയമമനുസരിച്ച് വൈറ്റ് പ്ലേറ്റ് ഉള്ള സ്വകാര്യ ബൈക്കുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാണിക്കുന്നു. കർശനമായ ടാക്സി നിയമങ്ങൾ പാലിച്ച് സർവീസ് നടത്തുന്ന തങ്ങൾക്ക്, ഇത്തരം നിയമങ്ങൾ പാലിക്കാത്ത ബൈക്ക് ടാക്സികൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇത് വിപണിയിൽ അനാരോഗ്യകരമായ മത്സരത്തിന് കാരണമാകുമെന്നും ഇവർ ആരോപിക്കുന്നു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്സ് യൂണിയൻ (KTGPWU) ഗതാഗത കമ്മീഷണറെ കണ്ട് പരാതി നൽകി. സ്വകാര്യ വാഹനങ്ങൾ റൈഡ്-ഹെയിലിംഗ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ഇവർ കമ്മീഷണറോട് ആവശ്യപ്പെട്ടു.

Auto and taxi drivers across Kerala have protested the launch of Rapido bike taxi services, citing threats to their livelihoods, concerns over regulatory compliance, and unfair competition, while demanding immediate action from authorities.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version