ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഗോള നയതന്ത്ര ചർച്ചകളിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്.
പ്രശ്നപരിഹാരത്തിൽ ഇന്ത്യ “ഒരു നിർണായക ഘടകം” ആണെന്നാണ് അമേരിക്കൻ വൃത്തങ്ങൾ പറയുന്നത് . അതായത്, ഈ സംഘർഷം അവസാനിപ്പിക്കാൻ ആവശ്യമായ ഗ്ലോബൽ പസിലിൽ ഇന്ത്യക്ക് പ്രധാന പങ്കുണ്ടെന്നാണ് വിലയിരുത്തൽ.

ഇതിന് പ്രധാന കാരണം രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നയതന്ത്രരീതിയാണ്-അതായത് ഇന്ത്യയുടെ balanced diplomacy ആണ്. ഇന്ത്യക്ക് ഒരേസമയം ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവയുമായി ശക്തമായ ബന്ധമുണ്ട്. അതിനാൽ, മറ്റ് രാജ്യങ്ങളെക്കാൾ വ്യത്യസ്തമായ ഒരു വിശ്വാസ്യത ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ട് സംസാരിക്കുകയും, പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തു.
അതേസമയം, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ മോദിയുമായി നടത്തിയ സംഭാഷണത്തിൽ, യുദ്ധം അവസാനിപ്പിക്കാൻ ആദ്യം അമേരിക്കയും ഇസ്രായേലും ആക്രമണം നിർത്തണമെന്നും വ്യക്തമാക്കി.
എല്ലാ പക്ഷങ്ങളും സംസാരിക്കാൻ തയ്യാറാകുന്ന ഒരു ശക്തിയായി ഇന്ത്യയെ അന്താരാഷ്ട്ര സമൂഹം കാണുന്നുണ്ട്,.
ഇന്ത്യയുടെ പ്രത്യേക ശക്തി എന്ത്?
ഇറാനുമായുള്ള ഊർജ്ജ ബന്ധം, ഇസ്രായേലുമായുള്ള പ്രതിരോധ സഹകരണം, അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം- ഈ മൂന്ന് ബന്ധങ്ങളുടെ സമന്വയമാണ് ഇന്ത്യയെ ഒരു നിഷ്പക്ഷമായി ഇടപെടുന്ന വിദഗ്ധനാണ് ആക്കുന്നത്. മോദിയുടെ ഒരു ഫോൺ കോൾ പോലും ഈ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാം” എന്നതാണ് ആഗോള വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
എന്നാൽ യുദ്ധം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഇറാനും അമേരിക്കയും നേരിട്ട് സംസാരിക്കാൻ തയ്യാറാവാത്തതും
ഇസ്രായേൽ സൈനിക നീക്കങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കുന്നത് ഏറെ വെല്ലുവിളിയാണ്, ഇന്ത്യയ്ക്ക് വളരെ സൂക്ഷ്മമായ നയതന്ത്ര നീക്കങ്ങൾ ഇക്കാര്യത്തിൽ ആവശ്യമുണ്ട്.
As tensions soar between Iran, Israel, and the US, the world looks to PM Narendra Modi as a potential mediator. Explore how India’s balanced ties and recent high-level talks aim to de-escalate the West Asia crisis
