പ്രതിരോധ രംഗത്ത് കരുത്തുകൂട്ടി ഇന്ത്യ. കരസേനയ്ക്കും നാവികസേനയ്ക്കുമായി ആകെ 858 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പിട്ടത്. റഷ്യൻ കമ്പനി ജെഎസ് സി റോസോബോറോൺ എക്‌സ്‌പോർട്ടുമായും ബോയിംഗ് ഇന്ത്യയുമായാണ് കരാറുകൾ.

കരസേനയ്ക്ക് ടുങ്കുസ്ക മിസൈലുകൾ
ഇന്ത്യൻ കരസേനയുടെ വ്യോമപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ടുങ്കുസ്ക (Tunguska) മിസൈൽ സംവിധാനങ്ങൾ വാങ്ങാനാണ് പ്രധാന കരാർ. 445 കോടി രൂപ ചെലവിൽ ജെഎസ് സി റോസോബോറോൺ എക്‌സ്‌പോർട്ടിൽ നിന്നാണ് ഈ മിസൈലുകൾ വാങ്ങുന്നത്. ശത്രുവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും പ്രതിരോധിക്കാനുള്ള നൂതന ശേഷിയുള്ളതാണ് ഈ സംവിധാനം.
നാവികസേനയ്ക്ക് പി8ഐ വിമാന പരിശോധന
ഇന്ത്യൻ നാവികസേനയുടെ കരുത്തായ പി8ഐ (P8I) ലോംഗ് റേഞ്ച് മാരിടൈം റീകണൈസൻസ് വിമാനങ്ങളുടെ ഡെപ്പോ ലെവൽ പരിശോധനയ്ക്കായി ബോയിംഗ് ഇന്ത്യ ഡിഫൻസ് പ്രൈവറ്റ് ലിമിറ്റഡുമായി 413 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ‘ബൈ ഇന്ത്യൻ’ (Buy Indian) വിഭാഗത്തിലാണ് പി8ഐ കരാർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ രണ്ട് കരാറുകളും ഒപ്പുവെച്ചതോടെ ഇന്ത്യൻ സായുധ സേനയുടെ സജ്ജീകരണങ്ങൾ കൂടുതൽ ആധുനികമാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
India’s Ministry of Defence has inked two major deals worth Rs 858 crore. These contracts cover Tunguska Air Defence systems for the Army and P8I aircraft maintenance for the Navy, boosting operational readiness