ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമ്മിച്ച അഞ്ച് ഡൈവിംഗ് സപ്പോർട്ട് ക്രാഫ്റ്റുകളിൽ (DSC) നാലാമത്തേതായ ഡിഎസ്‌സി എ23 (DSC A23) കമ്മീഷൻ ചെയ്തു. തീരപ്രദേശങ്ങളിലും തുറമുഖങ്ങളിലും ഡൈവിംഗ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത കപ്പലുകൾക്ക് ഏകദേശം 30 മീറ്റർ നീളവും 380 ടൺ ഭാരവുമുണ്ട്. വെള്ളത്തിനടിയിലെ പരിശോധനകൾ, സാൽവേജ് സഹായം, തീരദേശ പ്രവർത്തനങ്ങൾ എന്നിവയിൽ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഈ പുതിയ ക്രാഫ്റ്റ് സഹായിക്കും.

പ്രതിരോധ മന്ത്രാലയവും ടിആർഎസ്എല്ലും തമ്മിലുള്ള കരാർ പ്രകാരം നിർമ്മിക്കുന്ന പദ്ധതി ‘മേയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ ആശയങ്ങളുടെ മികച്ച ഉദാഹരണമാണ്. കപ്പലിലെ പ്രധാന ഉപകരണങ്ങളിൽ 70 ശതമാനവും തദ്ദേശീയമായാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗിന്റെ (IRS) നിയമങ്ങൾക്കനുസൃതമായി നിർമ്മിച്ച ഈ കപ്പൽ, വിശാഖപട്ടണത്തെ നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറിയിൽ (NSTL) വിപുലമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. അഞ്ചു കപ്പലുകളിൽ ആദ്യത്തേതായ ഡിഎസ്‌സി എ20 കഴിഞ്ഞ വർഷം ഡിസംബറിൽ കൊച്ചിയിൽ വെച്ചാണ് കമ്മീഷൻ ചെയ്തത്.
The Indian Navy has commissioned DSC A23, the fourth in a series of five indigenous Diving Support Crafts. Built under the ‘Make in India’ initiative, this vessel bolsters underwater inspection and salvage operations.
