കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബീഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ആദായനികുതി നൽകിയ വ്യക്തിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോണി മാറി. 2025-26 സാമ്പത്തിക വർഷത്തിൽ ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി ആകെ 20,000 കോടി രൂപ നികുതി ഇനത്തിൽ ലഭിച്ചതായി ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഡോ. ഡി. സുധാകര റാവു അറിയിച്ചു. അതേസമയം, ധോണി നികുതിയിനത്തിൽ അടച്ച കൃത്യമായ തുക വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ല.

മൊത്തം നികുതിയുടെ 70 ശതമാനവും സ്രോതസ്സിൽ നിന്നുള്ള നികുതി (TDS) വഴിയാണ് സമാഹരിച്ചത്, ഇതിൽ ജാർഖണ്ഡിൽ നിന്ന് മാത്രം 12,000 കോടി രൂപ ലഭിച്ചു. വ്യക്തിഗത നികുതിയിൽ ധോണി ഒന്നാമതെത്തിയപ്പോൾ, സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് പോലുള്ള സ്ഥാപനങ്ങളാണ് കോർപ്പറേറ്റ് നികുതിയിൽ മുന്നിൽ നിൽക്കുന്നത്. ആറ് പതിറ്റാണ്ട് പഴക്കമുള്ള നിയമത്തിന് പകരമായി ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ആദായനികുതി നിയമത്തെക്കുറിച്ച് (2025) അവബോധം നൽകാനുള്ള പരിപാടികൾ ഉടൻ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
MS Dhoni continues his winning streak off the field as the highest individual taxpayer in Bihar and Jharkhand for the 2025-26 fiscal year. Total tax collection in the region reached ₹20,000 crore, with Jharkhand contributing ₹12,000 crore