എംവി ഹോണ്ടിയസ് (MV Hondius) ക്രൂയിസ് കപ്പലിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഹന്താവൈറസ് (Hantavirus) വ്യാപനം ആഗോളതലത്തിൽ ആശങ്കയുയർത്തുന്നു. എലികളിലൂടെയും മറ്റും പകരുന്ന ഈ വൈറസ്, അവയുടെ മൂത്രം, ഉമിനീർ, വിസർജ്യം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിലേക്ക് എത്തുന്നത്.

അമേരിക്കൻ രാജ്യങ്ങളിൽ ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുമ്പോൾ, ഏഷ്യൻ രാജ്യങ്ങളിൽ ഇത് വൃക്കകളെയും രക്തക്കുഴലുകളെയും ബാധിക്കാനാണ് സാധ്യത കൂടുതലെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. പരിസര ശുചിത്വം പാലിക്കുന്നതും എലികളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതുമാണ് പ്രധാന പ്രതിരോധ മാർഗ്ഗം. പനി, പേശി വേദന, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങൾ; പ്രത്യേക മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ നേരത്തെയുള്ള ചികിത്സയും മികച്ച ക്ലിനിക്കൽ പരിചരണവുമാണ് ജീവൻ രക്ഷിക്കാൻ അനിവാര്യമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
As Hantavirus concerns rise following the MV Hondius cruise ship outbreak, learn the vital symptoms—from fever to respiratory distress—and essential prevention tips to protect yourself from this rodent-borne virus