ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ശൃംഖലയ്ക്ക് വഴിതുറന്നുകൊണ്ട് ബംഗളൂരു-ഹൈദരാബാദ്, ബംഗളൂരു-ചെന്നൈ അതിവേഗ റെയിൽ ഇടനാഴികൾക്ക് കർണാടക സർക്കാർ ഭരണാനുമതി നൽകി. മണിക്കൂറിൽ 320 മുതൽ 350 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ഈ ബുള്ളറ്റ് ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നതോടെ നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം പകുതിയിലധികമായി കുറയും.

South India's first bullet train

പദ്ധതി പൂർത്തിയാകുമ്പോൾ ബംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് വെറും രണ്ട് മണിക്കൂർ കൊണ്ടും, ചെന്നൈയിലേക്ക് 75 മിനിറ്റ് കൊണ്ടും എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഈ വികസനം തെക്കേ ഇന്ത്യയിലെ വ്യാവസായിക, റിയൽ എസ്റ്റേറ്റ് മേഖലകൾക്ക് വലിയ കുതിച്ചുചാട്ടമേകും. 607 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈദരാബാദ്-ബംഗളൂരു പാതയിൽ ഏകദേശം 101 കിലോമീറ്ററോളം പാത കടന്നുപോകുന്നത് കർണാടകയിലൂടെയാണ്.

South India’s first bullet train gets closer to reality! Karnataka approves Bengaluru-Hyderabad & Bengaluru-Chennai high-speed rail corridors. Travel time to cut down to 2 hours

Share.

Comments are closed.

Exit mobile version