ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ ലക്ഷ്യമിട്ട് ബഹിരാകാശത്ത് 52 സൈനിക നിരീക്ഷണ ഉപഗ്രഹങ്ങളുടെ ശൃംഖല തീർക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ‘സ്പേസ് ബേസ്ഡ് സർവൈലൻസ് ഫേസ് III’ (SBS-III) പദ്ധതിക്ക് കീഴിൽ 2025 മുതൽ 2029 വരെയുള്ള കാലയളവിലാണ് ഈ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്.

ഈ ശൃംഖലയിലെ 52 ഉപഗ്രഹങ്ങളിൽ 31 എണ്ണം നിർമ്മിക്കുന്നതും വിന്യസിക്കുന്നതും സ്വകാര്യ മേഖലയായിരിക്കും എന്നത് ഈ ദൗത്യത്തിന്റെ വലിയ പ്രത്യേകതയാണ്. രാത്രിയിലും മോശം കാലാവസ്ഥയിലും അതിർത്തികളിലെയും സമുദ്രമേഖലയിലെയും ശത്രുനീക്കങ്ങൾ തത്സമയം നിരീക്ഷിക്കാനും സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കാനും ഈ പുതിയ ബഹിരാകാശ പ്രതിരോധ സംവിധാനം ഇന്ത്യയെ സഹായിക്കും.
Under the Space-Based Surveillance Phase III (SBS-III) project, India will deploy a massive 52-satellite grid between 2025 and 2029 to monitor border threats.
