ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ശേഷമുള്ള ആദ്യ കേരള ട്രാവല്‍ മാര്‍ട്ട് KTM സെപ്റ്റംബര്‍ 24-27 വരെ കൊച്ചിയില്‍ അരങ്ങേറും.  മൂന്നു മാസം അവശേഷിക്കെ ഇതിനകം 2360 ബയര്‍ രജിസ്ട്രേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 610 അന്താരാഷ്ട്ര ബയര്‍മാരും 1750 ആഭ്യന്തര ബയര്‍മാരും ഉള്‍പ്പെടുന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണ്. കേരളത്തിന്‍റെ പ്രധാന ടൂറിസം ഉല്‍പന്നങ്ങളായ ആയുര്‍വേദം, വെല്‍നസ്, മൈസ് എന്നിവയെ കുറേക്കൂടി ആകര്‍ഷകമാക്കി  Kerala Travel Mart ലോകത്തിനു മുന്നില്‍ റീബ്രാന്‍ഡ് ചെയ്യും

 രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വാണിജ്യ മാര്‍ട്ടായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ KTM പതിമൂന്നാം എഡിഷന്‍ സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ട്ടിന്‍റെ ഭാഗമായുള്ള ബിസിനസ് മീറ്റുകള്‍ സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ നടക്കുമെന്ന് ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് അറിയിച്ചു. ഉദ്ഘാടന ചടങ്ങ് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്‍ററിലും മാര്‍ട്ട് കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററിലുമാണ് നടക്കുന്നത്.

പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറുന്നു എന്നതാണ് ഇത്തവണത്തെ മാര്‍ട്ടിന്‍റെ മറ്റൊരു പ്രധാന സവിശേഷത. രജിസ്ട്രേഷന്‍, വാണിജ്യ (ബിടുബി) കൂടിക്കാഴ്ചകള്‍ തുടങ്ങി മാര്‍ട്ടിലെ എല്ലാ നടപടിക്രമങ്ങളും ഡിജിറ്റലാക്കും. ഇതിനായി പുതിയ  സോഫ്റ്റ്‌വെയറും മൊബൈല്‍ ആപ്പുമായിരിക്കും ഉപയോഗിക്കുക.

കെടിഎമ്മിന് ഏകദേശം മൂന്നു മാസം അവശേഷിക്കെ ഇതിനകം 2360 ബയര്‍ രജിസ്ട്രേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 610 അന്താരാഷ്ട്ര ബയര്‍മാരും 1750 ആഭ്യന്തര ബയര്‍മാരും ഉള്‍പ്പെടുന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണ്. 60 അന്താരാഷ്ട്ര മാധ്യമങ്ങളും 57 ആഭ്യന്തര മാധ്യമങ്ങളും ഉള്‍പ്പെടെ 117 മാധ്യമ രജിസ്ട്രേഷനുകള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞു. കൂടാതെ 366 സെല്ലര്‍മാരും (എക്സിബിറ്റേഴ്സ്), സ്പോണ്‍സര്‍ഷിപ്പ്-ഗവണ്‍മെന്‍റ് സ്റ്റാളുകളിലായി 25 പ്രതിനിധികളും മാര്‍ട്ടില്‍ പങ്കെടുക്കും.

വാണിജ്യ കൂടിക്കാഴ്ചകള്‍, നയകര്‍തൃ യോഗങ്ങള്‍, ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാര്‍ട്ടിലുണ്ടാകും. ഇക്കുറി സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് പോസ്റ്റ്-മാര്‍ട്ട് ടൂറുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് വിവിധ മേഖലകളിലായാണ് ഇത്തവണ ടൂര്‍ സംഘടിപ്പിക്കുന്നത്. ക്ഷണിക്കപ്പെട്ട വിദേശ-ആഭ്യന്തര മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള ടൂര്‍ പരിപാടി മാര്‍ട്ടിന് മുന്‍പായി നടത്തും.

ടൂറിസം മേഖലയില്‍ കേരളം മത്സരിക്കുന്നത് സംസ്ഥാനങ്ങളുമായല്ല, വിവിധ രാജ്യങ്ങളുമായിട്ടാണെന്ന് മന്ത്രി  പി.സി വിഷ്ണുനാഥ് പറഞ്ഞു. ഇതിന്‍റെ ഭാഗമായി കേരളത്തിന്‍റെ പ്രധാന ടൂറിസം ഉല്‍പന്നങ്ങളായ ആയുര്‍വേദം, വെല്‍നസ്, മൈസ് എന്നിവയെ കുറേക്കൂടി ആകര്‍ഷകമാക്കി ലോകത്തിനു മുന്നില്‍ റീബ്രാന്‍ഡ് ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്.  കേരള ടൂറിസത്തിന്‍റെ വിപണി കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഉത്തരവാദിത്ത അനുഭവവേദ്യ ടൂറിസത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും നിലവിലുള്ള ഉല്‍പന്നങ്ങള്‍ക്കു പുറമേ പുതിയ ടൂറിസം ഉല്‍പന്നങ്ങളും പദ്ധതികളും ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kerala Travel Mart 2026, the first edition after tourism was recognized as an industry, will be held in Kochi from September 24-27 with record buyer registrations.

Share.
Leave A Reply

Exit mobile version