രാജ്യത്തെ 31 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരിൽ 45 ശതമാനത്തോളം പേർക്കും (14 പേർ) എതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (ADR) റിപ്പോർട്ട് പ്രകാരം തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയാണ് 89 കേസുകളുമായി ഈ പട്ടികയിൽ ഒന്നാമത്. തുടർന്ന് പശ്ചിമ ബംഗാളിലെ സുവേന്ദു അധികാരി (29 കേസുകൾ), കർണാടകയിലെ ഡി.കെ. ശിവകുമാർ (19 കേസുകൾ) എന്നിവരാണ്. സുവേന്ദു അധികാരി, ചന്ദ്രബാബു നായിഡു എന്നിവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, സിക്കിം മുഖ്യമന്ത്രി പി.എസ്. തമാംഗ്, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജ്ഹി, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ എന്നിവർക്കെതിരെ ഓരോ കേസ് വീതമാണുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർക്ക് എതിരെ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ഒന്നും തന്നെ രജിസ്റ്റർ ചെയ്തിട്ടില്ല.
ഈ മുഖ്യമന്ത്രിമാരുടെ സാമ്പത്തിക ആസ്തി പരിശോധിക്കുമ്പോൾ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് 1413 കോടിയിലധികം രൂപയുടെ ആസ്തിയോടെ രാജ്യത്തെ ഏറ്റവും കോടീശ്വരനായ മുഖ്യമന്ത്രി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു (931 കോടി രൂപ), തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് (648 കോടി രൂപ), അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു (332 കോടി രൂപ) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ ഉള്ളത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള (55 ലക്ഷം രൂപ), സുവേന്ദു അധികാരി (85 ലക്ഷം രൂപ), ഭജൻ ലാൽ ശർമ്മ (1 കോടി രൂപ) എന്നിവരാണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ള മുഖ്യമന്ത്രിമാർ.
According to a report by Association for Democratic Reforms (ADR), around 45% of Chief Ministers in India face pending criminal cases, along with major asset disclosures.
