അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തങ്ങളുടെ പ്രവർത്തന മികവിൽ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടു. ‘എം.എസ്.സി ഐറിൻ’ (MSC IRENE) എന്ന ഒറ്റ മദർഷിപ്പിൽ നിന്നും 10,545 TEU (Twenty-foot Equivalent Unit) കണ്ടെയ്നറുകൾ വിജയകരമായി ഇറക്കുകയും കയറ്റുകയും (കണ്ടെയ്നർ എക്സ്ചേഞ്ച്) ചെയ്തുകൊണ്ടാണ് തുറമുഖം പുതിയ റെക്കോർഡ് കുറിച്ചത്. തുറമുഖത്തിന്റെ ചരിത്രത്തിൽ ഇതുവരെ നടന്ന ഏറ്റവും വലിയ കണ്ടെയ്നർ എക്സ്ചേഞ്ചിൽ ഒന്നാണിത്.

ആധുനിക ഓട്ടോമേഷൻ സംവിധാനങ്ങൾ, മികച്ച ഇൻഫ്രാസ്ട്രക്ചർ, മികച്ച പ്രവർത്തന മികവ് എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കരുത്ത്. ഇത്രയും വലിയ അളവിലുള്ള കണ്ടെയ്നറുകൾ വേഗത്തിലും കൃത്യതയോടും വിശ്വസനീയമായും കൈകാര്യം ചെയ്യാൻ സാധിച്ചത്, വൻകിട മദർഷിപ്പുകളെ കാര്യക്ഷമമായി പിന്തുണയ്ക്കാനുള്ള തുറമുഖത്തിന്റെ ശേഷിയെ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ പ്രധാന ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബ് എന്ന പദവി കൂടുതൽ ഉറപ്പിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. സ്വാഭാവിക ആഴം, നൂതന കാർഗോ-ഹാന്റ്ലിംഗ് സിസ്റ്റങ്ങൾ, ആധുനിക ടെർമിനൽ സൗകര്യങ്ങൾ എന്നിവ കപ്പലുകളുടെ സമയനഷ്ടം കുറയ്ക്കാനും അന്താരാഷ്ട്ര കപ്പൽ കമ്പനികളുടെ സപ്ലൈ ചെയിൻ കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
‘എം.എസ്.സി ഐറിൻ’ എന്ന കപ്പലിൽ 10,545 TEU വിജയകരമായി കൈകാര്യം ചെയ്യാൻ സാധിച്ചതോടെ, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മുൻനിര ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രമെന്ന നിലയിൽ വിഴിഞ്ഞത്തിന്റെ ജനപ്രിയത വർദ്ധിക്കുകയാണ്. ആഗോള മാരിടൈം, ലോജിസ്റ്റിക്സ് രംഗത്ത് ഇന്ത്യയെ വൻശക്തിയാക്കി മാറ്റാനുള്ള ലക്ഷ്യങ്ങൾക്ക് ഇത് വലിയ കരുത്തേകുന്നു.
തുറമുഖ തൊഴിലാളികളുടെ അർപ്പണബോധം, സാങ്കേതികവിദ്യയിലധിഷ്ഠിതമായ പ്രവർത്തനങ്ങൾ, നിരന്തരമായ പ്രവർത്തന മികവ് എന്നിവയാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. ഇത് കണ്ടെയ്നർ ഹാന്റ്ലിംഗിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം അന്താരാഷ്ട്ര വ്യാപാരത്തിന്റെ വളർച്ചയ്ക്കും ഇന്ത്യയുടെ മാരിടൈം മേഖലയ്ക്കും വലിയ സംഭാവനയാണ് നൽകുന്നത്.
Adani Vizhinjam International Seaport has achieved a major milestone in its operational capabilities by recording a single-vessel container exchange of 10,545 TEUs (Twenty-foot Equivalent Units) on the container ship MSC IRENE. This achievement marks one of the highest single-vessel container volume exchanges handled at the deep-water transshipment port to date.
