കേന്ദ്രമന്ത്രിമാരുടെ സോഷ്യൽ മീഡിയ പ്രകടനം വിലയിരുത്തി കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാരുടെ സോഷ്യൽ മീഡിയ റീച്ച്, എൻഗേജ്മെന്റ്, പോസ്റ്റുകളുടെ പ്രകടനം തുടങ്ങിയവ ഉൾപ്പെടുത്തിയ വിശദമായ വിലയിരുത്തൽ അവതരിപ്പിച്ചത്. മൊത്തത്തിലുള്ള സോഷ്യൽ മീഡിയ പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒന്നാമതെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വെറും ഫോളോവേഴ്സിന്റെ എണ്ണം നോക്കിയുള്ള റാങ്കിങ് ആയിരുന്നില്ല ഇത്. ഒരു മന്ത്രി സോഷ്യൽ മീഡിയയിൽ എത്രത്തോളം സജീവമാണ്, പോസ്റ്റുകൾ എത്രപേരിലേക്ക് എത്തുന്നു, ആളുകൾ എത്രത്തോളം പ്രതികരിക്കുന്നു തുടങ്ങിയ നിരവധി മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ഡിജിറ്റൽ പ്രകടനം വിലയിരുത്തിയത്.

2026 മേയ് 1 മുതൽ ആഗസ്റ്റ് 15 വരെയുള്ള സോഷ്യൽ മീഡിയ പ്രവർത്തനമാണ് പ്രധാനമായും വിലയിരുത്തിയത്. Instagram, X, Facebook തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ മന്ത്രിമാരുടെ ഔദ്യോഗിക അക്കൗണ്ടുകളുടെ പ്രകടനമാണ് പരിശോധിച്ചത്. ചില റിപ്പോർട്ടുകൾ പ്രകാരം LinkedIn-ലെ പ്രവർത്തനവും വ്യക്തിഗത റിപ്പോർട്ട് കാർഡുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓരോ ദിവസവും ശരാശരി എത്ര പോസ്റ്റുകൾ പ്രസിദ്ധീകരിച്ചു, മൊത്തം എൻഗേജ്മെന്റ്, ഓരോ പോസ്റ്റിനും ലഭിച്ച ശരാശരി എൻഗേജ്മെന്റ്, likes, follower count തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. ചില റിപ്പോർട്ടുകൾ പ്രകാരം ഫോളോവേഴ്സ് ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്ന വിവരവും വിലയിരുത്തലിന്റെ ഭാഗമായിരുന്നു.

മന്ത്രിസഭാ യോഗത്തിന് ശേഷം ഓരോ മന്ത്രിക്കും അവരുടെ സോഷ്യൽ മീഡിയ പ്രകടനത്തിന്റെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഡിജിറ്റൽ പ്രവർത്തനത്തിന്റെ കണക്കുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്.

ഇത് മന്ത്രിമാരുടെ ഡിജിറ്റൽ ആശയവിനിമയം കൂടുതൽ ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മന്ത്രിമാരോട് സോഷ്യൽ മീഡിയയിലെ സാന്നിധ്യം വർധിപ്പിക്കാനും ജനങ്ങളുമായുള്ള ഡിജിറ്റൽ സംവാദം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ട്.

വിവിധ മാനദണ്ഡങ്ങൾ ചേർത്തുള്ള മൊത്തെ വിലയിരുത്തലിലാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനത്തെത്തിയത്. മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് ലഭിക്കുന്ന വലിയ ഫോളോവേഴ്സ് ബേസ് മാത്രമല്ല,  കണ്ടന്റ് എൻഗേജ്മെന്റ്, ഇന്ററാക്ഷൻ, റീച്ച് എന്നിവയും റാങ്കിങ്ങിൽ പരിഗണിക്കപ്പെട്ടതിനാൽ ഫോളോവേഴ്സ് കൗണ്ട്  മാത്രം അടിസ്ഥാനമാക്കിയുള്ള താരതമ്യമല്ല ഇതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിലയിരുത്തൽ കേന്ദ്രമന്ത്രിമാരിൽ മാത്രം ഒതുങ്ങിയിരുന്നില്ല. രാജ്യത്തെ മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും പ്രതിപക്ഷ നേതാക്കളുടെയും പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരുടെയും സോഷ്യൽ മീഡിയ  കണ്ടന്റ്  ജനങ്ങളിലേക്ക് എത്തുന്നത് കൂടി പരിശോധിക്കുന്നുണ്ട്.

സർക്കാരിന്റെ പുതിയ ഡിജിറ്റൽ സമീപനത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് Gen Z-യുമായി കൂടുതൽ നേരിട്ടുള്ള ആശയവിനിമയം സ്ഥാപിക്കുക എന്നതാണ്.

യുവാക്കളുമായി കൂടുതൽ ഫലപ്രദമായി ബന്ധപ്പെടുന്നതിന് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ കൂടുതൽ സജീവമാകണമെന്ന് പ്രധാനമന്ത്രി നേരത്തേ മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. മന്ത്രിമാരുടെ അക്കൗണ്ടുകൾ കൂടുതൽ ഇന്ററാക്ടീവ് ആക്കണമെന്നും യുവാക്കൾക്ക് താൽപര്യമുള്ള കണ്ടന്റുകൾ  ഉപയോഗിക്കണമെന്നുമാണ് നിർദേശം.

ഈ പശ്ചാത്തലത്തിലാണ് മോദിയുടെ സോഷ്യൽ മീഡിയ ആശയവിനിമയത്തിലും മാറ്റങ്ങൾ ശ്രദ്ധിക്കപ്പെട്ടത്. യുവാക്കളിലേക്ക് എത്തുന്നതിനായി Instagram-ൽ  സെൽഫി, വെർട്ടിക്കൽ  വീഡിയോസ് ഉൾപ്പെടെയുള്ള കൂടുതൽ  സൗഹൃദപരമായ സന്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ പദ്ധതികളും നയങ്ങളും പ്രഖ്യാപനങ്ങളും പരമ്പരാഗത മാധ്യമങ്ങളിലൂടെ മാത്രം ജനങ്ങളിലേക്ക് എത്തിക്കുന്ന കാലത്തിൽ നിന്ന് നേരിട്ടുള്ള ഡിജിറ്റൽ കമ്മ്യൂണിക്കേഷനിലേക്ക്  സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ സൂചന കൂടിയാണ് പുതിയ മാറ്റം.

Modi ranks first in digital reach. This ranking was not based merely on the number of followers. A minister’s digital performance was evaluated by examining various criteria, including how active they are on social media, how many people their posts reach, and how much engagement they receive from users. Reports indicate that Prime Minister Narendra Modi secured the top spot in overall social media performance.

Share.
Leave A Reply

Exit mobile version