അഞ്ച് വർഷം മുമ്പ് ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തപ്പോൾ ഏതാനും ചില സ്റ്റാർട്ടപ്പുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ, ഇന്ന് ഇന്ത്യയിൽ 450ലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACe) ചെയർമാൻ പവൻ ഗോയങ്ക വ്യക്തമാക്കി. സ്വകാര്യ കമ്പനികൾ പ്രൊട്ടോടൈപ്പുകൾ നിർമ്മിക്കുന്നതിൽ നിന്ന് മാറി ഓർബിറ്റിലേക്ക് വിജയകരമായി റോക്കറ്റ് വിക്ഷേപിക്കുന്ന നിലയിലേക്ക് വളർന്നുകഴിഞ്ഞു. രാജ്യത്തിന്റെ ബഹിരാകാശ വിക്ഷേപണ ശേഷി 2030-ഓടെ പ്രതിവർഷം 50 ആയി ഉയർത്തുക എന്ന അതിമോഹമായ ലക്ഷ്യമാണ് ഇതിലൂടെ ഇന്ത്യ മുൻപോട്ട് വെക്കുന്നത്.

ഐഎസ്ആർഒ പുതിയ സാങ്കേതിക വിദ്യകളിലും അതിനൂതന ഗവേഷണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വാണിജ്യ തലത്തിലുള്ള ഉൽപ്പാദനവും നിർമ്മാണ ശേഷിയും വർദ്ധിപ്പിക്കുക എന്നതാണ് സ്വകാര്യ വ്യവസായങ്ങളുടെ ചുമതലയെന്ന് പവൻ ഗോയങ്ക പറഞ്ഞു. വരും ദശകത്തിൽ 40-45 ബില്യൺ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യൻ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ, കൂടുതൽ റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിച്ച് ലോകത്തിന് സേവനം നൽകാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ജിഎസ്എൽവി-എഫ്17 വഴി EOS-05 ഉപഗ്രഹം വിജയകരമായി ഓർബിറ്റിൽ എത്തിച്ച ഐഎസ്ആർഓയുടെ നേട്ടത്തിനൊപ്പം, സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ബഹിരാകാശ രംഗത്ത് വലിയ വാണിജ്യ മുന്നേറ്റത്തിനാണ് രാജ്യം തയ്യാറെടുക്കുന്നത്.

IN-SPACe Chairman Pawan Goenka outlines India’s space goals, targeting 50 annual launches by 2030 and boosting over 450 space startups

Share.
Leave A Reply

Exit mobile version