പ്രതിരോധ ഗവേഷണ, വികസന നിർമ്മാണ രംഗങ്ങളിലേക്ക് എം.എസ്.എം.ഇകളുടെയും ഡീപ്-ടെക് സ്റ്റാർട്ടപ്പുകളുടെയും കടന്നുവരവ് എളുപ്പമാക്കുന്ന പുതിയ നയപരമായ ചട്ടക്കൂട് പ്രഖ്യാപിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡൽഹിയിൽ നടന്ന ‘വിമർശ് 2026’ ഡി.ആർ.ഡി.ഒ-വ്യവസായ സംഗമത്തിലാണ് സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങൾ കുറയ്ക്കുന്ന ഈ പദ്ധതി അവതരിപ്പിച്ചത്.

പുതിയ പദ്ധതിയിലൂടെ ചെറുകിട സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും നേരിട്ടുള്ള ഫണ്ടിംഗും ഇൻക്യുബേഷൻ പിന്തുണയും ഡി.ആർ.ഡി.ഒയുടെ പരീക്ഷണശാലകളിലേക്കുള്ള പ്രവേശനവും ഉറപ്പാക്കുന്നു. കൂടാതെ, ലൈസൻസുള്ള വ്യവസായങ്ങളുമായി ഡി.ആർ.ഡി.ഒ വികസിപ്പിച്ച സോഫ്റ്റ്വെയർ സോഴ്സ് കോഡുകൾ സുരക്ഷിതമായി പങ്കുവെക്കുന്നതിനുള്ള പ്രത്യേക സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2047-ഓടെ വികസിത രാജ്യമാകുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് നിർണായക സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത അത്യന്താപേക്ഷിതമാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിരോധ ബജറ്റിലെ ഗവേഷണ വികസന ഫണ്ടിന്റെ 25 ശതമാനവും സ്വകാര്യ മേഖലയ്ക്കായി നീക്കിവെച്ചിട്ടുണ്ടെന്നും സ്വയം ആശ്രയിക്കുന്ന ഒരു ആവാസവ്യവസ്ഥയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Defence Minister Rajnath Singh unveils a new DRDO framework at Vimarsh 2026 to boost MSME and startup participation in defence R&D through funding, incubation, and lab access
