ശുഭാംശു ശുക്ല ബഹിരാകാശത്ത് നിർണ്ണായകമായ ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെടുമ്പോൾ അതിൽ ഒരു മലയാളിയുടെ പങ്കുകൂടി ഉണ്ടാകും. ഭൂമിക്ക് പുറത്ത് മനുഷ്യശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനവും പ്രമേഹവുമായുള്ള ബന്ധവും ശുഭാംശു പരീക്ഷിക്കുമ്പോൾ അതിന് പിന്നിലുള്ളത് ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനായ ഡോ. ഷംഷീർ വയലിലാണ്. ഡോ.ഷംസീർ വിഭാവനം ചെയ്ത സ്യൂട്ട്റൈഡ് (Suite Ride) ഗവേഷണ പദ്ധതിയാണ് ആക്സിയം 4 ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകുന്നത്.

പ്രമേഹരോഗികൾ ബഹിരാകാശ യാത്രയിൽ പങ്കെടുക്കുന്നതിന് വിലങ്ങു തടിയായി നിൽക്കുന്ന മെഡിക്കൽ, ലോജിസ്റ്റിക് വെല്ലുവിളികളാണ് ഷംഷീറിന്റെ നേതൃത്വത്തിലുള്ള സംഘം പരിഹരിക്കാൻ ശ്രമിക്കുന്നത്. സ്യൂട്ട്റൈഡിലൂടെ ഭൂമിക്ക് പുറത്ത് മൈക്രോഗ്രാവിറ്റിയിൽ പ്രമേഹമില്ലാത്ത വ്യക്തികളിലെ രക്തത്തിൽ ഗ്ലൂക്കോസ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. ബഹിരാകാശത്തെ ഗുരുത്വമില്ലായ്മ പ്രമേഹമുള്ളവരിൽ എന്ത് മാറ്റം കൊണ്ടുവരുമെന്ന് വിലയിരുത്തുന്നതിനുള്ള ആദ്യപടിയാണ് ഈ ഗവേഷണ പദ്ധതി
പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത പ്രമേഹ ഗവേഷണ പദ്ധതിയായ ‘സ്യൂട്ട്റൈഡിനാണ് ദൗത്യത്തോടൊപ്പം തുടക്കം കുറിച്ചിരിക്കുന്നത്. ഡോ. ഷംഷീർ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്‌സ്, ആക്‌സിയം സ്പേസുമായി ചേർന്ന് വികസിപ്പിച്ച പദ്ധതി ബഹിരാകാശത്തും ഭൂമിയിലും പ്രമേഹത്തിന്റെ സാഹചര്യം പഠിക്കും. നാസ അടക്കമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ ഗവേഷണം, പ്രമേഹ ബാധിതരായവർക്ക് ബഹിരാകാശ ദൗത്യനുള്ള നിയന്ത്രങ്ങൾ നീക്കുന്നതിന് വഴിയൊരുക്കും. ഇതോടൊപ്പം, ഭൂമിയിൽ പ്രമേഹം ഉൾപ്പടെയുള്ള രോഗങ്ങളുടെ ചികിത്സയിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ട് വരുമെന്നും പ്രതീക്ഷിക്കുന്നു.
“ഇതൊരു അഭിമാന മുഹൂർത്തമാണ്. പ്രമേഹം പോലുള്ള അവസ്ഥ നമ്മുടെ സ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്നുള്ള വിശ്വാസത്തിൽ നിന്നാണ് സ്വീറ്റ് റൈഡ് എന്ന ആശയം പിറക്കുന്നത്. ശാസ്ത്രം വളരുന്നതിനോടൊപ്പം നമ്മുടെ ആഗ്രഹങ്ങളും വളരണം. ഈ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ ഭാവിയിലെ ബഹിരാകാശ യാത്രികർക്ക് മാത്രമല്ല ഭൂമിയിലെ രോഗികൾക്കും പ്രയോജനപ്പെടാനുള്ള സാധ്യതയേറെയാണ്,” കെന്നഡി സ്പേസ് സെന്ററിൽ നടന്ന വിജയകരമായ വിക്ഷേപണത്തിന് ശേഷം ഡോ. ഷംഷീർ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 18 വയസ്സിന് മുകളിലുള്ള 77 മില്യൺ ആളുകൾ ടൈപ്പ് 2 പ്രമേഹ രോഗികളാണ്. സമീപ ഭാവിയിൽ പ്രമേഹ രോഗികളാകാൻ സാധ്യത ഉള്ളവരിൽ ഏകദേശം 25 മില്യൺ പേർ ഉൾപ്പെടുന്നു. അതിനാൽ തന്നെ സ്വീറ്റ് റൈഡിന്റെ പ്രാധാന്യമേറെയാണ്.
ഗ്ലൂക്കോസിന്റെ അളവ് തിട്ടപ്പെടുത്തുന്നതിനായി യാത്ര സമയത്ത് പോയിന്റ്-ഓഫ്-കെയർ രക്ത സാമ്പിളുകൾ ശേഖരിക്കും. ഇതിനായുള്ള ലാൻസെറ്റുകൾ, സൂചികൾ, ബ്ലഡ് ഗ്ലൂക്കോസ് മെഷീനുകൾ (i-STAT) എന്നിവ ബുർജീലാണ് നൽകിയിരിക്കുന്നത്.
നിലവിൽ, പ്രമേഹരോഗികൾ ബഹിരാകാശ യാത്രയിൽ പങ്കെടുക്കുന്നതിന് വിലങ്ങു തടിയായി നിൽക്കുന്നത് മെഡിക്കൽ, ലോജിസ്റ്റിക് വെല്ലുവിളികളാണ്. സ്വീറ്റ് റൈഡിലൂടെ മൈക്രോഗ്രാവിറ്റിയിൽ പ്രമേഹമില്ലാത്ത വ്യക്തികളിൽ ഗ്ലൂക്കോസ് നിയന്ത്രണം എങ്ങനെ ബാധിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കുന്നത് പ്രമേഹമുള്ളവരിൽ എന്ത് സംഭവിക്കുമെന്ന് വിലയിരുത്തുന്നതിനുള്ള ആദ്യപടിയാണ്. ഭാവി ദൗത്യങ്ങളിൽ പ്രമേഹമുള്ളവർക്കും ഇതിലൂടെ ബഹിരാകാശ യാത്ര സാധ്യമാകും.
നാസയുടെ മുതിർന്ന ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്സൺ (കമാൻഡർ), പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി (മിഷൻ സ്പെഷ്യലിസ്റ്റ്), ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു (മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് ശുഭാംശുവിനൊപ്പമുള്ള മറ്റ് അംഗങ്ങൾ.
Indian astronaut Shubhanshu Shukla is participating in the “Suite Ride” project on the ISS, a groundbreaking research initiative backed by Dr. Shamsheer Vayalil of Burjeel Holdings, aiming to understand insulin function in microgravity and advance diabetes care for space travel and Earth.