യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുമായി കൊച്ചി വിമാനത്താവളം. കഴിഞ്ഞ സാമ്പത്തിക വർഷമായ 2024-25ൽ ഏകദേശം 1.12 കോടി യാത്രക്കാരാണ് വിമാനത്താവള സൗകര്യം പ്രയോജനപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 6.33 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) പുറത്തിറക്കിയ 2025 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് പ്രകാരം, 2024-25ൽ 59,26,244 ആഭ്യന്തര യാത്രക്കാരും 52,69,721 അന്താരാഷ്ട്ര യാത്രക്കാരുമാണ് വിമാനത്താവളം വഴി കടന്നുപോയത്. മുൻ സാമ്പത്തിക വർഷത്തിൽ ഇത് യഥാക്രമം 40,603ഉം 29,601ഉം ആയിരുന്നു. ആഭ്യന്തര യാത്രയിൽ 5.85 ശതമാനത്തിന്റെയും അന്താരാഷ്ട്ര യാത്രയിൽ 6.87 ശതമാനത്തിന്റെയും വർധനയുണ്ടായി.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ എട്ടാമത്തെ വിമാനത്താവളമാണ് കൊച്ചി. അതേസമയം ഈ വർഷത്തെ ഏപ്രിൽ-ജൂലൈ വിൻഡോയിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി അഞ്ചാം സ്ഥാനത്താണ്.
Kochi Airport recorded a major milestone with 1.12 crore passengers in the last fiscal year, marking a 6.33% increase in footfall.