ഇന്ത്യൻ റെയിൽവേ ലോകത്തിലെ രണ്ടാമത്തെ വലിയ ചരക്ക് റെയിൽ ശൃംഖലയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ചരക്ക് ലോഡ് 2020-21ൽ 1,233 ദശലക്ഷം ടണ്ണിൽ (MT) നിന്ന് 2024-25ൽ 1,617 MT ആയി വർധിച്ചുവെന്നും ഇതാണ് ഇന്ത്യൻ റെയിൽവേയെ ലോകത്തിലെ രണ്ടാമത്തെ വലിയ ചരക്ക് ഗതാഗത റെയിൽവേയാക്കി മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ചരക്ക് നിരക്ക് മത്സരാധിഷ്ഠിതമായി നിലനിർത്തുന്നതിനായി, ഇൻപുട്ട് ചിലവ് വർദ്ധിച്ചിട്ടും 2018 മുതൽ ചരക്ക് നിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2025 ജൂലൈ 1 മുതൽ യാത്രാ നിരക്കുകൾ യുക്തിസഹമാക്കി. നിരക്കുകളിലെ വർധന വളരെ കുറവാണ്. പ്രീമിയം ക്ലാസുകൾക്ക് കിലോമീറ്ററിന് അര പൈസ മുതൽ കിലോമീറ്ററിന് രണ്ട് പൈസ വരെ മാത്രമാണ് വർധനയെന്നും ലോക്സഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
ചരക്ക് ലോഡിംഗും വരുമാനവും വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ റെയിൽവേ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നെറ്റ്‌വർക്ക് ശേഷി വർധിപ്പിക്കുന്നതിനായി, പുതിയ ലൈനുകളുടെ നിർമാണം, നിലവിലുള്ള ലൈനുകളുടെ മൾട്ടി ട്രാക്കിംഗ്, നിലവിലുള്ള ലൈനുകളുടെ ഗേജ് പരിവർത്തനം എന്നിങ്ങനെയുള്ള റെയിൽ നെറ്റ്‌വർക്ക് വിപുലീകരണമാണ് ഇതിൽ പ്രധാനം. റെയിൽവേ ലൈനുകളുടെ വൈദ്യുതീകരണവു വൻ തോതിൽ നടക്കുന്നു. ഇതുവരെ, ബ്രോഡ് ഗേജ് ശൃംഖലയുടെ ഏകദേശം 99.1 ശതമാനം വൈദ്യുതീകരിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
Railway Minister Ashwini Vaishnaw stated in the Lok Sabha that Indian Railways is now the world’s second-largest freight-carrying rail network, with freight loading increasing from 1,233 MT in 2020-21 to 1,617 MT in 2024-25.
