രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമുണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകി. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. രാജ്യാന്തര വിപണിയിൽ വിലക്കയറ്റവും വിതരണ തടസ്സവും നേരിടുന്നുണ്ടെങ്കിലും, ഇന്ത്യയിൽ ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും ശുദ്ധീകരണശാലകൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1.26 കോടി വീടുകളിൽ എൽപിജി സിലിണ്ടറുകൾ എത്തിച്ചതായും വിതരണ ശൃംഖല സാധാരണ നിലയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകൾ, പൊതുഗതാഗതം, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കാർപൂളിംഗ് പോലുള്ള രീതികൾ അവലംബിക്കണമെന്നും സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അയ്യായിരത്തിലധികം പേർ ഇതിനകം എൽപിജി കണക്ഷനുകൾ ഉപേക്ഷിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടി.
The Indian government assures there is no petrol or diesel shortage despite the West Asia crisis. Petroleum Ministry clarifies supply status following PM Modi’s call for energy conservation
