പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിമാന ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിൽ എയർ ഇന്ത്യയും ഇൻഡിഗോയും ജൂൺ 1 മുതൽ മൂന്ന് മാസത്തേക്ക് ആഭ്യന്തര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. പുതിയ തീരുമാനപ്രകാരം എയർ ഇന്ത്യ തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ 15 ശതമാനം വരെയും, ഇൻഡിഗോ 5 മുതൽ 7 ശതമാനം വരെയും കുറവ് വരുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ധനവില വർദ്ധനവിന് പുറമെ, സ്കൂൾ അവധിക്കാലത്തിന് ശേഷം യാത്രാക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന സ്വാഭാവിക കുറവും സർവീസുകൾ ചുരുക്കാൻ വിമാനക്കമ്പനികളെ പ്രേരിപ്പിച്ചു. നിലവിൽ ഇന്ത്യൻ ആഭ്യന്തര വിമാന സർവീസുകളുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ രണ്ട് മുൻനിര കമ്പനികളുടെയും സർവീസുകൾ കുറയുന്നത് വരും മാസങ്ങളിൽ യാത്രക്കാരെ ബാധിച്ചേക്കാം.
“Air India and IndiGo are set to reduce domestic flight operations by up to 15% and 7% respectively from June 1 for three months due to surging jet fuel prices.”
