വലിയ ബിസിനസ് ഇടപാടുകളോ വരുമാനമോ രേഖകളിലില്ല. ചിലർ ആദായനികുതി റിട്ടേൺ പോലും സമർപ്പിക്കുന്നില്ല. എന്നാൽ വിദേശത്തേക്ക് അയച്ചത് വൻതുകകൾ. ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള ഇത്തരം സംശയാസ്പദമായ പണമിടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് രാജ്യവ്യാപക പരിശോധന ആരംഭിച്ച് ആദായനികുതി വകുപ്പ്.

ആഗസ്റ്റ് 18ന് ആരംഭിച്ച പരിശോധനയിൽ 394 സ്ഥാപനങ്ങളും അവയുമായി ബന്ധപ്പെട്ട 36 പ്രൊഫഷണലുകളുമാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. Shell entities എന്ന് സംശയിക്കുന്ന സ്ഥാപനങ്ങൾ, അവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, വിദേശ പണമിടപാടുകൾക്ക് ആവശ്യമായ Form 15CB സർട്ടിഫിക്കറ്റുകൾ നൽകിയ പ്രൊഫഷണലുകൾ എന്നിവരിലേക്കാണ് അന്വേഷണം നീളുന്നത്.
പ്രാഥമിക പരിശോധനയിൽ പണം വിദേശത്തേക്ക് അയച്ച പല സ്ഥാപനങ്ങളും ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാത്തവരോ വളരെ കുറഞ്ഞ ടേൺഓവർ മാത്രം കാണിച്ചവരോ ആണെന്ന് കണ്ടെത്തി. രേഖകളിൽ കാണിക്കുന്ന ബിസിനസ് വരുമാനവും വിദേശത്തേക്ക് അയച്ച വലിയ തുകയും തമ്മിൽ ബന്ധമില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ.
പണം അയച്ചതിന്റെ ആവശ്യമായി ചില സ്ഥാപനങ്ങൾ freight charges, software imports, consultancy services തുടങ്ങിയവയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സ്ഥാപനങ്ങളുടെ യഥാർഥ ബിസിനസ് പ്രവർത്തനങ്ങളും ഇടപാടുകളുടെ വലുപ്പവും പരിശോധിച്ചപ്പോൾ ഈ വിശദീകരണങ്ങളുമായി പൊരുത്തക്കേടുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്.
അന്വേഷണം പണമയച്ച സ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. വിദേശത്തേക്കുള്ള ചില ഇടപാടുകൾക്ക് Form 15CB സർട്ടിഫിക്കറ്റ് നൽകിയ ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഉൾപ്പെടെയുള്ള പ്രൊഫഷണലുകളെയും വകുപ്പ് പരിശോധിക്കുന്നുണ്ട്.
Rule 37BB പ്രകാരം വിദേശ പണമിടപാടിന് സർട്ടിഫിക്കറ്റ് നൽകുന്ന അക്കൗണ്ടന്റ്, ബന്ധപ്പെട്ട books of account-ഉം മറ്റ് രേഖകളും പരിശോധിച്ച് ഇടപാടിന്റെ സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ വിദേശ പണമിടപാടുകൾ certify ചെയ്യുമ്പോൾ Chartered Accountants ആവശ്യമായ ചട്ടങ്ങൾ പാലിക്കണമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പരിശോധനയിലുള്ള 394 സ്ഥാപനങ്ങളിൽ 117 എണ്ണം ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളിൽ ആണ്.. ഇത്തരം പ്രദേശങ്ങളിൽ പ്രവർത്തിക്കുകയും വലിയ തോതിൽ വിദേശത്തേക്ക് പണമയക്കുകയും ചെയ്ത സ്ഥാപനങ്ങളെയും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഈ സ്ഥാപനങ്ങൾ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്ന് തെളിഞ്ഞതായി റിപ്പോർട്ടുകളില്ല. രേഖപ്പെടുത്തിയ ബിസിനസ് , വരുമാനം, പണമിടപാടിന്റെ യഥാർഥ ഉദ്ദേശ്യം, വിദേശത്തേക്ക് അയച്ച തുക, അതിനായി നൽകിയ tax certification എന്നിവ തമ്മിൽ പൊരുത്തമുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
വളരെ ചെറിയ turnover കാണിക്കുന്ന ഒരു സ്ഥാപനം വലിയ തുക വിദേശത്തേക്ക് അയയ്ക്കുമ്പോൾ ഇത്തരം ഡാറ്റയിലെ പൊരുത്തക്കേട് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അതുകൊണ്ട് വിദേശത്തേക്ക് നിയമാനുസൃതമായി പണം അയക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും ഇൻവോയിസിസ്, ട്രാൻസാക്ഷൻ എഗ്രിമെന്റ്സ്, ബുക്സ് ഓഫ് അക്കൗണ്ട്, ടാക്സ് റെക്കോർഡ്സ്, TDS/DTAA ഡോക്യുമെന്റേഷൻ, ഫോം 15CB തുടങ്ങിയ രേഖകൾ കൃത്യമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പുതിയ നടപടി ഓർമിപ്പിക്കുന്നു.
The Income Tax Department has launched a nationwide investigation after detecting suspicious overseas financial transactions from India.The investigation, which began on August 18, currently covers 394 entities and 36 professionals associated with them.Preliminary findings indicate that several entities that transferred funds abroad had either not filed Income Tax Returns or had reported very low turnover, raising concerns over the nature and source of these foreign remittances.
