Author: Amal

ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് (BIC) ഏറ്റെടുത്തതിന് ശേഷം ഇന്ത്യയിൽ ഫോർമുല വൺ റേസിംഗ് പുനരുജ്ജീവിപ്പിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ച് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ മാനേജിംഗ് ഡയറക്ടർ കരൺ അദാനി. ഇത് ആഗോള നിലവാരം പുലർത്താനും ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ശേഷികൾ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനും ലക്ഷ്യമിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിൽ ഏറെ ആവേശമുണ്ട്. വ്യക്തമായും ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് കരാറിന്റെ ഭാഗമായി വരുന്നു. ഫോർമുല വൺ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ വ്യക്തിപരമായി വലിയ പങ്കുവഹിക്കാനാകും. ഇന്ത്യയ്ക്ക് ധാരാളം സാധ്യതകളുണ്ട്. ഫോർമുല വണ്ണിന് ഇന്ത്യയിൽ നിന്ന് ധാരാളം ഫോളോവേഴ്‌സ് ഉണ്ട്-ഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ അടുത്തിടെ സർക്യൂട്ട് സന്ദർശിക്കുകയും യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തതായി വാർത്താ ഏജൻസിയായ…

Read More

മലയാളികൾക്ക് ഏറെ സുപരിചിതമായ പേരാണ് കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയുടേത്. ഇന്ത്യയിലും ഗൾഫ് മേഖലയിലും പടർന്നുപന്തലിച്ച റിയൽ എസ്റ്റേറ്റ് സംരംഭത്തിന്റെ അധിപൻ എന്നതിലപ്പുറം സിനിമാ നിർമാതാവ് എന്ന നിലയിലും വിനോദവ്യവസായ രംഗത്തും റിയാലിറ്റി ഷോകളിലൂടെയുമെല്ലാം അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. റീട്ടെയിൽ മേഖലയിലും ഹോസ്പിറ്റാലിറ്റി രംഗത്തും പേരെടുത്ത അദ്ദേഹം നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ബിസിനസിനപ്പുറം ജീവകാരുണ്യത്തിന്റെ മുഖമായി. കൊച്ചിയിൽ ജനിച്ച സി.ജെ. റോയ് കേരളം, കർണാടക, തമിഴ്‌നാട് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയൽ എസ്റ്റേറ്റ് മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. സിനിമാ നിർമാണ മേഖലയിലും സജീവമായിരുന്നു അദ്ദേഹം. 2005ൽ സ്ഥാപിതമായ കോൺഫിഡന്റ് ഗ്രൂപ്പ്, റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ, വില്ലകൾ, വാണിജ്യ സമുച്ചയങ്ങൾ, മിക്സഡ്-യൂസ് ഡെവലപ്‌മെന്റുകൾ എന്നിവയിലുടനീളമുള്ള പദ്ധതികളിലൂടെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പറാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ഇടത്തരം, പ്രീമിയം ഭവന വിപണികളിൽ വലിയ പോർട്ട്‌ഫോളിയോയും ശക്തമായ ബ്രാൻഡും കെട്ടിപ്പടുത്ത കമ്പനി കർണാടകയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും തങ്ങളുടെ…

Read More

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കുന്നു. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭക സംസ്കാരത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനുമാണ് ഓരോ വർഷവും ഈ ദിവസം മാറ്റിവെച്ചിരിക്കുന്നത്. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി, ഭാവിയിലെ സാങ്കേതികവിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡീപ് ടെക് തുടങ്ങിയ മേഖലകളിൽ സംരംഭകത്വത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ റോഡ്‌മാപ്പ് സർക്കാർ തയ്യാറാക്കുകയാണ്. 2016 ജനുവരി 16നാണ് സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചത്. അന്ന് രാജ്യത്ത് ഏകദേശം 400 സ്റ്റാർട്ടപ്പുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം സർക്കാർ അംഗീകൃത സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നു. ഇതിൽ 120 യൂണികോണുകൾ ഉൾപ്പെടുന്നു. വിവിധ മേഖലകളിലായി 21 ലക്ഷം പേരാണ് ഈ സ്റ്റാർട്ടപ്പുകളിലൂടെ തൊഴിൽ കണ്ടെത്തിയിട്ടുള്ളത്. ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ത്യ മാറി. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ഭാഗമായി ₹10,000 കോടി രൂപയുടെ ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പ്സ് പദ്ധതി നടപ്പാക്കിയിരുന്നു. പദ്ധതി വഴി മൊത്തം ₹90,000 കോടി…

Read More

മൊഹാലിയിലെ പൊതുമേഖലാ സെമി കണ്ടക്ടർ ലബോറട്ടറി (SCL) നവീകരിക്കുന്നതിനായി കേന്ദ്രം 4500 കോടി രൂപ ചിലവഴിക്കുമെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മൂന്ന് വർഷത്തിനുള്ളിൽ നിക്ഷേപം കൊണ്ടുവരുമെന്നും എസ്‌സി‌എല്ലിൽ നടന്ന ചിപ്‌സ്-ടു-സ്റ്റാർട്ടപ്പ് പ്രോഗ്രാമിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. 2021ൽ ആരംഭിച്ച 76000 കോടി രൂപയുടെ ഇന്ത്യ സെമികണ്ടക്ടർ മിഷനിൽ (ISM 1.0) നിന്ന് നിക്ഷേപത്തിന് ധനസഹായം നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. എസ്‌സി‌എല്ലിന്റെ ആധുനികവൽക്കരണത്തിന് ഈ നിക്ഷേപം സഹായകമാകും. നിലവിലെ ഉത്ദപാന നിലവാരം 100 മടങ്ങ് വർധിപ്പിക്കുകയും പുതിയ ഐ‌പികൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി- അദ്ദേഹം പറഞ്ഞു. എസ്‌സി‌എൽ മൊഹാലിയുടെ കൂടുതൽ വികസനത്തിന് 25 ഏക്കർ ഭൂമി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പഞ്ചാബ് സർക്കാറിനോട് 25 ഏക്കർ ഭൂമി വേണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഭൂമി ലഭ്യത നേരത്തെയാകുന്നതിന് അനുസരിച്ച് എസ്‌സി‌എൽ മൊഹാലിയുടെ ആധുനികവൽക്കരണവും വിപുലീകരണവും വേഗത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരിയിൽ, നിലവിലുള്ള 180നാനോമീറ്റർ ഫാബ്രിക്കേഷൻ ലൈൻ മെച്ചപ്പെടുത്തുന്നതിനായി എസ്‌സി‌എൽ ബിഡുകൾ…

Read More

ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ വനിതാ ടീമംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ മോഡി നേരിട്ട് അഭിനന്ദിച്ചു. ടൂർണമെന്റിൽ തുടർച്ചായ മൂന്ന് തോൽവികൾക്കുശേഷമുള്ള ടീമിന്റെ തിരിച്ചുവരവിനെ മോഡി പ്രശംസിച്ചു. 2017ൽ ലോകകപ്പില്ലാതെ തിരിച്ചെത്തിയപ്പോൾ പ്രധാനമന്ത്രിയെ കണ്ട കാര്യം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കൂടിക്കാഴ്ചയിൽ ഓർമിച്ചു. ടീം അദ്ദേഹത്തിന് പ്രത്യേക ജഴ്‌സി സമ്മാനിച്ചു. മുഴുവൻ ടീമംഗങ്ങളും ഒപ്പിട്ട ‘നമോ 1’ എന്ന പേരുള്ള ജഴ്സിയാണ് നൽകിയത്. ടീമിനൊപ്പം സപ്പോർട്ട് സ്റ്റാഫും, മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ സന്ദർശിച്ചു. വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. Prime Minister Modi met with the victorious Indian Women’s Cricket Team, congratulating them on their World Cup win and praising their comeback.…

Read More

ഹജ്ജ്, ഉംറ മന്ത്രാലയം ഹജ്ജ് കർമത്തിനായുള്ള റജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു. മുസ്ലീം ന്യൂനപക്ഷ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഔദ്യോഗിക നുസുക് ഹജ്ജ് പ്ലാറ്റ്‌ഫോമിലൂടെ നേരിട്ടുള്ളതും പൂർണമായും ഡിജിറ്റൽ പാതയും വാഗ്ദാനം ചെയ്യുന്നുണ്ട്. യോഗ്യരായ പങ്കാളികൾക്ക് ഇടനിലക്കാരില്ലാതെ പ്രക്രിയയുടെ ഓരോ ഘട്ടവും പൂർത്തിയാക്കാൻ കഴിയും. ഇത് സുതാര്യമായ തീർത്ഥാടന അനുഭവത്തിലേക്കുള്ള നീക്കത്തിന്റെ സൂചനയാണ്. നേരിട്ടുള്ള ഹജ്ജ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ള മുസ്ലീം ന്യൂനപക്ഷ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഇപ്പോൾ നുസുക് ഹജ്ജ് പ്ലാറ്റ്‌ഫോം വഴി നേരിട്ട് റജിസ്റ്റർ ചെയ്യാം. ഇത് ബാഹ്യ ഏജന്റുമാരെയോ മൂന്നാം കക്ഷികളെയോ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. റജിസ്ട്രേഷനുള്ള ഏക അംഗീകൃത ഡിജിറ്റൽ പോർട്ടലാണ് നുസുക് ഹജ്ജ് എന്ന് മന്ത്രാലയം വ്യക്തമാക്കി പ്രക്രിയയിലുടനീളം സുരക്ഷയും ഔദ്യോഗിക മേൽനോട്ടവും ഉറപ്പാക്കും. 2025 ഒക്ടോബർ 7ന് ആരംഭിക്കുന്ന 1447 ഹിജ്റ റാബി അൽ-താനി 15ന് റജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു. ഈ ഘട്ടത്തിൽ, പ്ലാറ്റ്ഫോം അക്കൗണ്ട് റജിസ്ട്രേഷനെ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. ഹജ്ജ് പാക്കേജ് തിരഞ്ഞെടുപ്പും ബുക്കിംഗുകളും…

Read More

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പം ടെലിവിഷൻ പരമ്പരയിലെത്തുന്നു. ‘ക്യൂംകി സാസ് ഭീ കഭീ ബഹു ഥീ 2’വിൽ ബിൽ ഗേറ്റ്സ് അതിഥി വേഷത്തിൽ എത്തുമെന്ന് സ്മൃതി ഇറാനി തന്നെയാണ് അറിയിച്ചത്. ഇന്ത്യൻ വിനോദ ലോകത്തിനുതന്നെ ഇത് ചരിത്ര നിമിഷമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. വരാനിരിക്കുന്ന എപ്പിസോഡുകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണ് മുൻഗണനയെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യൻ വിനോദ ലോകത്തെ ചരിത്ര നിമിഷമാണിത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം മുഖ്യധാരാ ചർച്ചകളിൽ വരുന്നില്ല. അത് മാറ്റുന്നതിനുള്ള ശക്തമായ ചുവടുവെയ്പ്പാണിത്- ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു. മാതൃ- ശിശു ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ബിൽ ഗേറ്റ്സ് വീഡിയോ കോൾ വഴി സ്മൃതി ഇറാനി അവതരിപ്പിക്കുന്ന കഥാപാത്രവുമായി സംവദിക്കുമെന്നാണ് റിപ്പോർട്ട്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻറെ പ്രവർത്തനങ്ങൾ ഇരുവരും ചർച്ച ചെയ്യും. പുതിയ എപ്പിസോഡിൽ ഒരു വിശിഷ്ടാതിഥി എത്തുമെന്ന് നിർമാതാക്കളായ ബാലാജി ടെലിഫിലിംസ്…

Read More

റാസൽഖൈമയിൽ 10 ബില്യൺ ഡോളറിന്റെ സ്മാർട്ട് മാനുഫാക്ചറിംഗ് ഹബ്ബിന്റെ നിർമാണം ആരംഭിച്ച് ഇന്ത്യൻ കമ്പനിയായ റാണ ഗ്രൂപ്പ് (Rana Group). കമ്പനിയുടെ യുഎഇയിലെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. 150 വ്യവസായങ്ങൾ ഉൾക്കൊള്ളുന്ന ഈ പദ്ധതി, 5 ബില്യൺ മുതൽ 6 ബില്യൺ ഡോളർ വരെ വാർഷിക വിറ്റുവരവ് സൃഷ്ടിക്കും. ഇതിനുപുറമേ പദ്ധഥിയിലൂടെ 4000 തൊഴിലവസരങ്ങളും സൃഷ്ടിക്കും. അൽ ഗൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ 335 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന എറിഷ സ്മാർട്ട് മാനുഫാക്ചറിംഗ് ഹബ്, യുഎഇയുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും രാജ്യത്തിന്റെ $483 ബില്യൺ ജിഡിപിയിലേക്ക് അതിന്റെ നിർമാണ മേഖലയുടെ സംഭാവന വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. India’s Rana Group begins construction of a $10 billion smart manufacturing hub in Ras Al Khaimah, UAE, to boost local production and create jobs.

Read More

ടൈം മാഗസിന്റെ കിഡ് ഓഫ് ദി ഇയർ 2025 (TIME Kid of the Year) ആയി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജയായ അമേരിക്കക്കാരി. ടെക്സസാസിൽ നിന്നുള്ള 17കാരിയായ തേജസ്വി മനോജ് ആണ് അഭിമാനതാരമായിരിക്കുന്നത്. മുതിർന്ന പൗരന്മാരെ ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത “Shield Seniors” എന്ന പ്ലാറ്റ്‌ഫോം സ്ഥാപിച്ചതിലൂടെയാണ് തേജസ്വി ശ്രദ്ധേയയായത്. ഇന്ത്യക്കാരായ സോഫ്റ്റ് വെയർ എഞ്ചിനീയർ ദമ്പതികളുടെ മകളായാണ് തേജസ്വിയുടെ ജനനം. സ്വന്തം മുത്തച്ഛൻ ഓൺലൈൻ തട്ടിപ്പിന് ഇരയായ അനുഭവമാണ് തേജസ്വിയെ ഷീൽഡ് സീനിയേഴ്‌സ് എന്ന പദ്ധതിയുമായി മുന്നോട്ടുവരാൻ പ്രേരിപ്പിച്ചത്. എഐ അധിഷ്ഠിത പ്ലാറ്റ്ഫോം വഴി മുതിർന്നവർക്ക് സംശയാസ്പദമായ ഇമെയിലുകളും സന്ദേശങ്ങളും പരിശോധിക്കാനാകും. അവയിൽ അപകടസാധ്യത ഉണ്ടോ എന്ന് മനസ്സിലാക്കാനാക്കാൻ ആകുന്നതിനൊപ്പം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. സാമൂഹിക പ്രതിബദ്ധത, പുതുമയുള്ള ആശയം, ടെക്‌നോളജിയുടെ സാമൂഹികപ്രയോജനങ്ങൾ എന്നിവ പരിഗണിച്ചാണ് തേജസ്വിയെ ടൈം മാഗസിൻ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ചെറുപ്രായത്തിൽത്തന്നെ സമൂഹത്തെ മാറ്റാനുള്ള തേജസ്വിയുടെ കഴിവ് മാതൃകാപരമാണെന്ന് ടൈം…

Read More

ഫിസിയോതെറാപ്പിസ്റ്റുകൾ ഡോക്ടർമാർ അല്ലെന്നും അവർ ‘ഡോ.’ എന്ന ഉപസർഗം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ സംരക്ഷണത്തിനുള്ള പ്രാഥമിക നിയന്ത്രണ സ്ഥാപനമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (DGHS). പുതിയ ഫിസിയോതെറാപ്പി പാഠ്യപദ്ധതിയിൽ ഇതനുസരിച്ച് മാറ്റങ്ങൾ വരുത്തണമെന്നാണ് നിർദേശം. ഫിസിയോതെറാപ്പിസ്റ്റുകൾ ‘ഡോ.’ എന്ന ഉപസർഗം ഉപയോഗിക്കുന്നത് രോഗികളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും കാരണമാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് (IMA) അയച്ച കത്തിൽ ഡിജിഎച്ച്എസ് ചൂണ്ടിക്കാട്ടി. 2025 ലെ ഫിസിയോതെറാപ്പിക്കായുള്ള കോംപിറ്റൻസി ബേസ്ഡ് കരിക്കുലത്തിലെ വ്യവസ്ഥയ്‌ക്കെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (IAPMR) ഉൾപ്പെടെ നിരവധി ഗ്രൂപ്പുകൾ എതിർപ്പുകൾ ഉന്നയിച്ചിട്ടുള്ളതായും ഡിജിഎച്ച്എസ് കത്തിൽ പറയുന്നു. ഈ വർഷം ഏപ്രിലിൽ പുറത്തിറക്കിയ സിലബസിൽ, ഫിസിയോതെറാപ്പി ബിരുദധാരികൾക്ക് അവരുടെ പേരിന് മുൻപ് ‘PT’ എന്നതിനൊപ്പം ‘Dr.’ എന്നും ഉപയോഗിക്കാമെന്ന് നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഡിജിഎച്ച്എസ് രംഗത്തെത്തിയിരിക്കുന്നത്. The DGHS has directed that physiotherapists can no longer use the ‘Dr.’…

Read More