Author: Amal
യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസിന്റെ പ്രധാന കരാർ സ്വന്തമാക്കി മഹീന്ദ്ര ഗ്രൂപ്പ്. എയർബസ് എച്ച്125 (H125) ഹെലികോപ്റ്ററിന്റെ ഫ്യൂസ്‌ലേജ് (fuselage) നിർമിക്കാനുള്ള കരാറാണ് മഹീന്ദ്ര എയ്റോസ്ട്രക്ചേഴ്സ് (Mahindra Aerostructures) കരസ്ഥമാക്കിയത്. റോട്ടർ, വാൽ ഭാഗം, ലാൻഡിംഗ് ഗിയർ തുടങ്ങിയ ഘടകങ്ങൾ ഘടിപ്പിക്കുന്ന ഹെലികോപ്റ്ററിന്റെ മുഖ്യ ഭാഗമാണ് ഫ്യൂസ്‌ലേജ്. കരാർ പ്രകാരം മഹീന്ദ്രയുടെ ബെംഗളൂരു പ്ലാന്റിൽ ഫ്യൂസ്‌ലേജ് നിർമാണം ആരംഭിക്കും. 2027ഓടെ ആദ്യ ഡെലിവറി സജ്ജമാക്കാനാണ് ലക്ഷ്യമെന്ന് മഹീന്ദ്ര എയ്റോസ്ട്രക്ചേഴ്സ് പ്രതിനിധി അറിയിച്ചു. ലോകത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന സിംഗിൾ എഞ്ചിൻ ഹെലികോപ്റ്ററുകളിൽ ഒന്നാണ് എയർബസിന്റെ എച്ച്125. മികച്ച പ്രകടനം, വൈവിധ്യം, ചിലവ്-കാര്യക്ഷമത എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. ഉയർന്ന പ്രദേശങ്ങളിലും പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാൻ കഴിയുന്ന ശേഷികൊണ്ടും എച്ച്125 ലോകപ്രശസ്തമാണ്. Mahindra Aerostructures has won a major contract from Airbus to manufacture the H125 helicopter’s fuselage, starting in Bengaluru.
കുട്ടനാട്ടിലെ മത്സ്യകൃഷി വികസനത്തിന് പൈലറ്റ് പദ്ധതിയുമായി കേന്ദ്ര ഗവൺമെന്റ്. മത്സ്യകർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിൽ കുട്ടനാട് മേഖലയ്ക്ക് അനുയോജ്യമായ വിവിധ മത്സ്യകൃഷിരീതികളാണ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുക. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അധ്യക്ഷതയിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (CMFRI) ചേർന്ന യോഗത്തിലാണ് തീരുമാനം. കർഷകരുടെ ഉപജീവനം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. മത്സ്യകൃഷിയിലും മറ്റ് അനുബന്ധ രീതികളിലും കർഷകർക്ക് ആവശ്യമായ വൈദഗ്ധ്യം നൽകുന്നതിനായി പരീക്ഷണ പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകും. ആധുനികവും പരമ്പരാഗതവുമായ മത്സ്യകൃഷി രീതികൾ നടപ്പിലാക്കി കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നെൽകൃഷിയുമായി ചേർന്നുള്ള സംയോജിത മത്സ്യകൃഷി, കൂടുമത്സ്യകൃഷി, ഒരു മത്സ്യം ഒരു നെല്ല്, ബയോഫ്ളോക് മത്സ്യകൃഷി തുടങ്ങിയ രീതികൾ അടങ്ങുന്നതാണ് പൈലറ്റ് പ്രൊജക്ട്. പദ്ധതിയുടെ ഭാഗമായി മത്സ്യ കർഷക ഉൽപാദക സംഘടനകൾ രൂപീകരിക്കുമെന്നും ഇതിലൂടെ മത്സ്യകർഷകരെ ശാക്തീകരിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.…
നുസുക്ക് ഉംറ (Nusuk Umrah) സേവനം ആരംഭിച്ച് സൗദി അറേബ്യ. അന്താരാഷ്ട്ര തീർത്ഥാടകർക്ക് ഉംറ വിസയ്ക്ക് അപേക്ഷിക്കാനും അനുബന്ധ സേവനങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഓൺലൈനായി ബുക്ക് ചെയ്യാനും പ്രാപ്തമാക്കുന്നതാണ് സേവനം. സൗദി അറേബ്യ ഹജ്ജ്, ഉംറ മന്ത്രാലയമാണ് https://umrah.nusuk.sa/ എന്ന വെബ്‌സൈറ്റിൽ തീർത്ഥാടന പ്രക്രിയ സുഗമമാക്കുന്നതിനും മൊത്തത്തിലുള്ള തീർത്ഥാടക അനുഭവം മെച്ചപ്പെടുത്തുന്നതിനുമായുള്ള പ്രത്യേക സേവനം ഒരുക്കിയിരിക്കുന്നത്. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് പ്ലാറ്റ്‌ഫോം രൂപകൽപന ചെയ്‌തിരിക്കുന്നത്. തീർത്ഥാടകർക്ക് സംയോജിത പാക്കേജുകളിൽ നിന്ന് തിരഞ്ഞെടുക്കാനോ, അല്ലെങ്കിൽ വിസ, താമസം, ഗതാഗതം, ടൂറുകൾ എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത സേവനങ്ങൾ ബുക്ക് ചെയ്തോ അവരുടെ തീർത്ഥാടന യാത്രകൾ ഇഷ്ടാനുസൃതമാക്കാൻ ഡിജിറ്റൽ സേവനത്തിലൂടെ സാധിക്കും. ഹജ്ജ്, ഉംറ മന്ത്രാലയം മേൽനോട്ടം വഹിക്കുന്ന വൺ-സ്റ്റോപ്പ്-ഷോപ്പ് പ്ലാറ്റ്‌ഫോമാണ് നുസുക്ക് ഉംറ. സർവീസ് ലഭിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉംറ സന്ദർശകർക്ക് അംഗീകൃത സേവന ദാതാക്കൾ നൽകുന്ന വിവിധ ഉംറ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ പ്ലാറ്റ്ഫോം തടസ്സമില്ലാത്ത ഉംറ അനുഭവം ഉറപ്പാക്കുന്നു. Saudi Arabia launches the ‘Nusuk…
മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (MAHSR) പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw). പദ്ധതിയുടെ ടണൽ നിർമാണം അടക്കമുള്ളവ അവസാന ഘട്ടത്തിലാണെന്നും 2025 ജൂൺ 30 വരെ പദ്ധതിക്കായി 78839 കോടി രൂപ ചിലവഴിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ആകെ 508 കിലോമീറ്റർ ദൂരമുള്ള പാതയുടെ 406 കിലോമീറ്റർ ദൂരത്തെ ഫൗണ്ടേഷൻ ജോലികളുടെ നിർമാണം പൂർത്തിയായി. ബുള്ളറ്റ് ട്രെയിനുകൾക്കായുള്ള 12 സ്റ്റേഷനുകളിൽ 8 എണ്ണത്തിന്റെ നിർമാണവും പൂർത്തിയാക്കി. ലോക്കോമോട്ടീവുകൾക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള ഓവർഹെഡ് ഉപകരണ മാസ്റ്റുകൾ സ്ഥാപിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ഇതിനു പുറമേ തുരങ്ക നിർമാണവും അവസാന ഘട്ടത്തിലാണ്. ഗുജറാത്തിലെ ഏക തുരങ്കം പൂർത്തിയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഘാൻസോളി-ഷിൽഫട്ട തുരങ്കവും പൂർത്തീകരിച്ചു. മുംബൈയ്ക്കും താനെയ്ക്കും ഇടയിലുള്ള 21 കിലോമീറ്റർ അണ്ടർവാട്ടർ ടണലിന്റെ നിർമാണം ആരംഭിച്ചിട്ടുമുണ്ട്-മന്ത്രി പറഞ്ഞു. രാജ്യത്ത് ഇതുവരെ ഉപയോഗിക്കാത്ത ജാപ്പനീസ് സാങ്കേതിക വിദ്യയിലൂടെയാണ് ബുള്ളറ്റ് ട്രെയിൻ ട്രാക്ക് നിർമാണം. 1.8 ലക്ഷം കോടി രൂപയുടെ…
15 വർഷം കാലാവധികഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച് ആക്രിയാക്കാൻ ഔദ്യോഗിക സംവിധാനം സംസ്ഥാനത്തും അനുമതി. പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് (സില്‍ക്ക്) വാഹനങ്ങൾ പൊളിക്കാനുള്ള കേന്ദ്ര അനുമതി കിട്ടിയത്. രജിസ്റ്റേർഡ് വെഹിക്കിള്‍ സ്ക്രാപ്പിങ് ഫസിലിറ്റി (ആർവിഎസ്‌എഫ്) എന്നാകും പൊളിക്കൽ കേന്ദ്രങ്ങൾ അറിയപ്പെടുക. വാഹനത്തിന്റെ ഉടമക്ക് സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് ലഭിക്കും. പുതിയവണ്ടി വാങ്ങുമ്ബോള്‍ പഴയതു സ്ക്രാപ്പ് ചെയ്ത ഉടമയ്ക്ക് നികുതി ഇളവ് ലഭിക്കുന്ന സൗകര്യം കേന്ദ്രത്തിന്റെ പരിഗണനയിൽ ഉള്ളതിനാൽ സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് അവിടെ ഉപകാരപ്പെടും. ഒപ്പം പൊളിക്കുന്ന വാഹനത്തിനു സർക്കാരിന് 3.26 ശതമാനം കമ്മീഷൻ ലഭിക്കും . രാജ്യത്ത് ആദ്യമായി ഈ അനുമതി കിട്ടുന്ന പൊതുമേഖലാ സ്ഥാപനം സില്‍ക്കാണ്. സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് മേഖലകളിലെ രജിസ്റ്റേർഡ് വെഹിക്കിള്‍ സ്ക്രാപ്പിങ് ഫസിലിറ്റികൾക്കാണ് സില്‍ക്കിന് കരാർ കിട്ടിയത്. മധ്യമേഖലയിലെ കരാർ കെഎസ്‌ആർടിസിയെ ഏല്‍പ്പിക്കാനാണ് ഉദ്ദേശമെന്നറിയുന്നു. രജിസ്റ്റേർഡ് വെഹിക്കിള്‍ സ്ക്രാപ്പിങ് യൂണിറ്റുകൾ വഴി വായുമലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യം. വടക്കൻമേഖലയിലെ കേന്ദ്രം കണ്ണൂർ അഴീക്കലാണ്. തെക്കൻ മേഖലയിലേത്…
ഇന്ത്യയിൽ സാന്നിദ്ധ്യം വിപുലീകരിക്കാൻ അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല (Tesla). കഴിഞ്ഞ മാസം മുംബൈയിൽ ആദ്യ ഷോറൂം ലോഞ്ച് ചെയ്ത ടെസ്‌ല ഇപ്പോൾ ഗുരുഗ്രാമിൽ (Gurugram) പുതിയ സൗകര്യവുമായി എത്തിയിരിക്കുകയാണ്. ഗുരുഗ്രാമിലെ സോഹ്ന റോഡിലുള്ള ഓർക്കിഡ് ബിസിനസ് പാർക്കിൽ ഏകദേശം 51,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സൂപ്പർ ബിൽഡ്-അപ്പ് ഏരിയയാണ് ടെസ്‌ല വാടകയ്ക്ക് എടുത്തിരിക്കുന്നത് ഒമ്പത് വർഷത്തേക്ക് ₹ 40.17 ലക്ഷം എന്ന പ്രാരംഭ പ്രതിമാസ വാടകയ്ക്കാണ് ടെസ്‌ലയുടെ ഗുരുഗ്രാം കേന്ദ്രം. 33,475 സ്ക്വയർ ഫീറ്റ് ചാർജബിൾ ഏരിയ ഉള്ള കേന്ദ്രം ഗാർവാൾ പ്രോപ്പർട്ടി പ്രൈവറ്റ് ലിമിറ്റഡിൽ (Garwal Property Pvt Ltd) നിന്നാണ് എടുത്തിരിക്കുന്നത്. നിലവിൽ സ്ക്വയർ ഫീറ്റിന് 120 രൂപയാണ് വാടക. വർഷത്തിൽ ഇത് 4.75% വെച്ച് കൂടും. സർവീസ് സെന്റർ, വെയർ ഹൗസ്, റീട്ടെയിൽ സെന്റർ എന്നിവയാണ് ടെസ്‌ലയുടെ ഗുരുഗ്രാം കേന്ദ്രത്തിൽ ഉണ്ടാകുക. Following its Mumbai showroom, Tesla has opened a new…
ദീൻദയാൽ തുറമുഖ അതോറിറ്റി (DPA) ഗുജറാത്തിലെ കാണ്ട്‌ലയിൽ രാജ്യത്തെ ആദ്യത്തെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കമ്മീഷൻ ചെയ്തു. ക്ലീൻ എനെർജി, സുസ്ഥിര വികസനം എന്നിവയിലെ ചരിത്രപരമായ നീക്കമായാണ് പുതിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കണക്കാക്കപ്പെടുന്നത്. ഇതോടൊപ്പം ഈ 1 മെഗാവാട്ട് സൗകര്യം രാജ്യത്തിന്റെ മാരിടൈം ഡീകാർബണൈസേഷൻ, ഗ്രീൻ എനെർജി തുടങ്ങിയവയിലെ സുപ്രധാന നാഴികക്കല്ലാണ്. വെറും നാല് മാസത്തിനുള്ളിൽ സ്ഥാപിച്ച പ്ലാന്റ് 10 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ സൗകര്യത്തിന്റെ ആദ്യ ഘട്ടമാണ്. സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ പരിഹാരങ്ങളോടുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് പദ്ധതി. ഇന്ത്യൻ തുറമുഖങ്ങളിൽ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതി കൂടിയാണിത്. പദ്ധതിയിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈസർ തദ്ദേശീയമായി നിർമ്മിച്ചതാണ്. ഇത് മെയ്ക്ക് ഇൻ ഇന്ത്യ കാമ്പെയ്‌നിന് കീഴിലെ അഭിമാനകരമായ നേട്ടമാകുന്നു. Deendayal Port Authority commissions the first ‘Make in India’ green hydrogen plant in Kandla, Gujarat, a milestone for maritime…
ഇലോൺ മസ്‌കിന്റെ (Elon Musk) ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് (Starlink) ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതോടൊപ്പം കൂടുതൽ ഉൾപ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും കമ്പനിയെ വേറെ ലെവലാക്കാനുമുള്ള നിരവധി പ്രവർത്തനങ്ങളും ഇലോൺ മസ്ക് നടത്തുന്നുണ്ട്. വലിയ നവീകരണങ്ങൾക്കാണ് സ്റ്റാർലിങ്ക് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ ന്യൂ ജനറേഷൻ സാറ്റലൈറ്റുകൾ വിക്ഷേപിക്കും. ഈ സാറ്റലൈറ്റ് സഹായത്തോടെ സ്റ്റാർലിങ്ക് നെറ്റ്‌വർക്കിന്റെ വേഗത 10 മടങ്ങിലേറെയാകും. ഔദ്യോഗികമായി കമ്പനി ഇതിനെ Starlink 3.0 എന്നു വിളിക്കുന്നില്ലെങ്കിലും ഫലത്തിൽ രണ്ടാം ഘട്ടം കടന്നു മൂന്നാം ഘട്ടത്തിലേക്കുള്ള സ്റ്റാർലിങ്കിന്റെ കടന്നുവരവായാണ് മാറ്റം വിശേഷിപ്പിക്കപ്പെടുന്നത്. ഇതിനകം 100ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് നിലവിൽ ലോകമെമ്പാടുമായി ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് ഉള്ളത്. ഇന്ത്യയിലേക്കുള്ള വരവിലും ഉൾപ്രദേശങ്ങളിൽ കൂടുതൽ സേവനം എത്തിക്കുന്നതിലുമെല്ലാം സ്റ്റാർലിങ്കിന്റെ നവീകരണം കരുത്ത് പകരും എന്നാണ് വിലയിരുത്തൽ. അതേസമയം, സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുന്നതിനെക്കുറിച്ച് സാമ്പത്തിക വിദഗ്ധർ സമ്മിശ്ര വിശകലനങ്ങളാണ് നടത്തുന്നത്.…
രാജ്യത്തെ മുൻനിര ഇലക്‌ട്രോണിക്സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിങ് (ESDM) കമ്പനികളിലൊന്നായ കെയ്‌ൻസ് ടെക്‌നോളജി (Kaynes Technology) കേരളത്തിലേക്ക്. മലയാളി സംരംഭകൻ രമേഷ് കുഞ്ഞിക്കണ്ണന്റെ (Ramesh Kunhikannan) നേതൃത്വത്തിൽ കർണാടക കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി പെരുമ്പാവൂരിലാണ് പുതിയ ഉത്പാദന യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇതിനായി കിൻഫ്ര (KINFRA) വികസിപ്പിക്കുന്ന ഇൻഡസ്ട്രിയൽ പാർക്കിൽ കമ്പനിക്ക് സർക്കാർ ഭൂമി അനുവദിക്കും. 500 കോടി രൂപയുടെ നിക്ഷേപമാണ് കെയ്ൻസ് പെരുമ്പാവൂരിൽ കൊണ്ടുവരുന്നത്. ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് (Invest Kerala Global Summit) കെയ്‌ൻസ് വ്യവസായ വകുപ്പുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ₹500 കോടിയുടെ നിക്ഷേപ പദ്ധതിയിലൂടെ സംസ്ഥാനത്ത് 2000ത്തിലധികം തൊഴിലവസരങ്ങളാണ് വരിക. ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭൂമി സന്ദർശിച്ച കമ്പനി മേധാവികൾ വ്യവസായ മന്ത്രി പി. രാജീവുമായി (P. Rajeev) ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി അനുവദിക്കുന്നതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഓട്ടോമോട്ടീവ്, റെയിൽവേ, മെഡിക്കൽ, എയ്‌റോസ്‌പേസ് എന്നിവയുൾപ്പെടെ വിവിധ…
യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അതിനുള്ള ചിലവ് പലർക്കും അത്ര ഇഷ്ടപ്പെടില്ല. യാത്രാച്ചിലവില്ലാതെ ഇറങ്ങിത്തിരിക്കുന്ന യാത്രകളാണ് ഹിച്ച്ഹൈക്കിങ്. ഹിച്ച് ഹൈക്കിങ്ങിലൂടെ 20 സംസ്ഥാനങ്ങളും നേപ്പാളും സന്ദർശിച്ച് ശ്രദ്ധേയനാകുകയാണ് അബിൻ ബാബു എന്ന പതിനേഴുകാരൻ. കോഴിക്കോട് സ്വദേശിയായ അബിൻ പ്ലസ് വൺ വെക്കേഷൻ കാലമാണ് യാത്രകൾക്ക് തിരഞ്ഞെടുത്തത്. തുച്ഛമായ തുക കയ്യിൽ കരുതി യാത്രയാരംഭിച്ച അബിൻ കിട്ടിയ വണ്ടിയിലെല്ലാം കയറിയാണ് 20 ഇന്ത്യൻ സംസ്ഥാനങ്ങളും നേപ്പാളും സന്ദർശിച്ചത്. മുൻപ് പത്താം ക്ലാസ് അവധി സമയത്തും അബിൻ അമ്പത് ദിവസങ്ങളിലായി നിരവധി നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു. അസുഖബാധിതനായ പിതാവിനെ സന്ദർശിക്കാൻ 14ആം വയസ്സിൽ ബെംഗളൂരുവിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്തതു മുതലാണ് തന്റെ ഏകാന്തയാത്രകൾ ആരംഭിച്ചതെന്ന് അബിൻ പറയുന്നു. ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോളുള്ള സ്വാതന്ത്ര്യവും കോൺഫിഡൻസും അന്ന് മനസ്സിലാക്കി. അതിനുശേഷമാണ് 10ആം തരം കഴിഞ്ഞുള്ള സോളോ ട്രിപ്പ് സംഭവിച്ചത്. എന്നാൽ ആ യാത്ര കൃത്യമായി പ്ലാൻ ചെയ്ത്, ട്രെയിൻ ടിക്കറ്റ് എല്ലാം ബുക്ക്…