Author: News Desk

രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ബംഗളൂരു. 2023ലെ ഏറ്റവും തിരക്കേറിയ നഗരമായാണ് ടെക്-സ്റ്റാർട്ടപ്പുകളുടെ തലസ്ഥാനമായ ബംഗളൂരുവിനെ തിരഞ്ഞെടുത്തത്. ഡച്ച് ലോക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റായ ടോടോം ( TomTom) പുറത്തുവിട്ട ട്രാഫിക് ഇൻഡക്സ് അനുസരിച്ചാണ് ബംഗളൂരുവിനെ തിരക്കേറിയ നഗരമായി തിരഞ്ഞെടുത്തത്. ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ ആഗോള പട്ടികയിൽ ആറാം സ്ഥാനമാണ് ബംഗളൂരുവിന്. 2022ൽ ആഗോള റാങ്കിംഗിൽ രണ്ടാം സ്ഥാനമായിരുന്നു ബംഗളൂരുവിന്. കഴിഞ്ഞ വർഷം ലോകത്തെ ഏറ്റവും തിരക്കേറിയ നഗരമായി ലണ്ടനെ തിരഞ്ഞെടുത്തു. തിരക്കുള്ള സമയങ്ങളിൽ ലണ്ടനിൽ 1 മണിക്കൂർ എടുത്താണ് 14 കിലോമീറ്റർ ദൂരമെങ്കിലുമെത്തുന്നത്. അയർലാൻഡിലെ ഡബ്ലിൻ, കാനഡയിലെ ടോറന്റോ, ഇറ്റലിയിലെ മിലാൻ, പെറുവിലെ ലിമ എന്നീ നഗരങ്ങളും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. എല്ലാവരും റോഡിൽ ബംഗളൂരു സിറ്റിയിൽ 10 കിലോമീറ്റർ ദൂരത്തെത്താൻ എടുക്കുന്ന ഏകദേശ സമയം 28 മിനിറ്റും 10 സെക്കന്റുമാണ്. കഴിഞ്ഞവർഷമിത് 29 മിനിറ്റായിരുന്നു. തിരക്ക് കൂടുന്ന ദിവസങ്ങളിൽ 18 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ…

Read More

ജമ്മു-കാശ്മീരിലെ ബാരാമുള്ള-ബനിഹാളിലെ മഞ്ഞ് മൂടിയ റെയിൽ ട്രാക്കിൽ കൂടി ഓടുന്ന പാസഞ്ചർ ട്രെയിനിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. എക്സിൽ പങ്കുവെച്ച 21 സെക്കൻഡ് വീഡിയോയ്ക്ക് കീഴിൽ നിരവധി ലൈക്കുകളും കമന്റുകളുമാണ് വന്നത്. കാശ്മീർ താഴ്‌വരകളിൽ മഞ്ഞ് വീഴ്ച കാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റെയിൽട്രാക്കിന്റെ ഇരുവശങ്ങളിലും മരങ്ങളിലുമെല്ലാം മഞ്ഞ് കാണാം. ഇതിൽ കൂടിയാണ് പാസഞ്ചർ ട്രെയിൻ കടന്നു പോകുന്നത്. വീഡിയോ ട്രെൻഡിംഗ് ആയതോടെ ഇന്ത്യൻ റെയിൽവേയുടെ ബാരാമുള്ള-ബനിഹാൾ റൂട്ടിനെ കുറിച്ചും ചർച്ചകൾ സജീവമായി. ബാരാമുള്ള-ബനിഹാൾ റൂട്ട് ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും മനോഹരമായ റെയിൽവേ റൂട്ടുകളിലൊന്നാണ് ജമ്മു-കാശ്മീരിലെ ബാരാമുള്ള-ബനിഹാൾ സെക്ഷൻ. കാശ്മീരിൽ ഹിമാലയ പർവത നിരകളുടെ താഴ്‍‌വരകളിൽ കൂടിയുള്ള ട്രെയിൻ യാത്ര എല്ലാവർക്കും പുത്തൻ അനുഭവമായിരിക്കും. ബാരാമുള്ളയിൽ കാലാവസ്ഥ കഠിനമാണെങ്കിലും ഇന്ത്യൻ റെയിൽവേ കാര്യക്ഷമമായി ഇവിടെ സർവീസ് നടത്തുന്നുണ്ട്. ബാരാമുള്ള, ബനിഹാളിലെ ഉൾപ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ജമ്മു-ബാരാമുള്ള റെയിൽവേ ലിങ്ക് പ്രോജക്ടിന് കീഴിലാണ് ബാരാമുള്ള-ബനിഹാൾ…

Read More

മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ ആസ്തിയിൽ ഒറ്റ ദിവസം കൊണ്ട് 28.1 ബില്യൺ ‍ഡോളറിന്റെ വർധന. 170.5 ബില്യൺ ഡോളറാണ് സക്കർബർഗിന്റെ ഇപ്പോഴത്തെ ആകെ ആസ്തി. ആദ്യമായാണ് സക്കർബർഗിന്റെ ആസ്തി ഇത്രയധികം വർധിക്കുന്നത്. ഇതോടെ ബിൽ ഗെയ്റ്റ്സിനെ മറികടന്ന് ബ്ലൂംബർഗിന്റെ ബില്യണയർ ഇൻഡക്സിൽ നാലാം സ്ഥാനത്തെത്തി.മെറ്റയുടെ ത്രൈമാസ റിപ്പോർട്ട് പുറത്തുവിട്ടതാണ് സക്കർബർഗിന് നേട്ടമായത്. ന്യൂയോർക്ക് സ്റ്റോക്ക് മാർക്കറ്റ് പ്രവചിച്ചതിനേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാൻ മെറ്റയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ത്രൈമാസ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതോടെ മെറ്റയുടെ ഓഹരി മൂല്യത്തിൽ 20% വർധനവുണ്ടായി. സക്കർബർഗിന്റെ വരുമാനത്തിൽ വളരെ നാളുകൾക്ക് ശേഷമാണ് ഇത്രയധികം വർധനവുണ്ടാകുന്നത്. 2022ൽ ടെക് സ്റ്റോക്ക് തകർന്നു വീണപ്പോൾ സക്കർബർഗിന്റെ വരുമാനവും ഇടിഞ്ഞിരുന്നു. സക്കർബർഗിന്റെ ആ വർഷത്തെ ആസ്തി 35 ബില്യൺ ഡോളറിലും കുറവായിരുന്നു. 2023ൽ മാത്രമാണ് ഇതിൽ മാറ്റമുണ്ടായത്. മാർച്ചിൽ തുടങ്ങുന്ന ക്ലാസ് എ,ബി കോമൺ സ്റ്റോക്കിൽ 50% ത്രൈമാസ ക്യാഷ് ഡിവിഡന്റ് മെറ്റ പ്രഖ്യാപിച്ചിരുന്നു. 350 മില്യൺ ഡോളറിന്റെ ഷെയർ സക്കർബർഗിന്റെ പക്കലാണ്.…

Read More

പതിനാറാം ധനകാര്യ കമ്മീഷനിൽ അംഗമായി കേന്ദ്രം നിയമിച്ചതിൽ ഒരു മലയാളി വനിതയുണ്ട്. പാലാക്കാരി ആനി ജോർജ് മാത്യു IAAS. ഐക്യരാഷ്‌ട്ര സഭയിലടക്കം ഇന്ത്യയിലും വിദേശത്തും നിരവധി തസ്തികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ധനവകുപ്പിലെ എക്സ്പെൻഡിച്ചർ സ്പെഷ്യൽ സെക്രട്ടറിയായിരുന്നു പാലാ രാമപുരം സ്വദേശിയായ ആനി ജോർജ് മാത്യു. മലയാളിയായ ആനി ജോർജ് മാത്യു അടക്കം മൂന്ന് മുഴുസമയ അംഗങ്ങളെയും ഒരു താത്കാലിക അംഗത്തെയും പതിനാറാം ധനകാര്യ കമ്മീഷനിൽ നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി.1988 ബാച്ച് ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽ (IAAS) ഉദ്യോഗസ്ഥയായി കേന്ദ്രസർവീസിൽ പ്രവേശിച്ച ആനി കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര ധനവകുപ്പിൽ സ്പെഷൽ സെക്രട്ടറിയായി വിരമിച്ചു.ഐക്യരാഷ്‌ട്ര സഭയിലടക്കം വിദേശത്തും നിരവധി ധനകാര്യ തസ്തികളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ അക്കൗണ്ടന്‍റ് ജനറൽ ഓഫീസുകളിലടക്കം പ്രവർത്തിച്ച പരിചയമുള്ള ആനി ജോർജ് മാത്യു കേന്ദ്ര, സംസ്ഥാന ധനകാര്യ കാര്യങ്ങളിൽ വിദഗ്ധയാണ്. കോട്ടയം ജില്ലയിലെ രാമപുരം കച്ചിറമറ്റം കെ.കെ. മത്തായി, ആനി ദമ്പതികളുടെ മകളാണ് ആനി ജോർജ് മാത്യു. എസ്.ജി.…

Read More

പേടിഎം (Paytm) ബാങ്കിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളും ഫെബ്രുവരി 29 മുതൽ നിർത്തണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മാർച്ച് മുതൽ പേടിഎമ്മിൽ പുതിയ നിക്ഷേപങ്ങൾ നടത്താൻ സാധിക്കില്ല. ഉപഭോക്താക്കൾ ഭയക്കേണ്ടതില്ലെന്ന് പേടിഎം സിഇഒ വിജയ് ശേഖർ ശർമ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക കുറയുന്നില്ല. ഫെബ്രുവരി 29ന് ശേഷവും പേടിഎം പ്രവർത്തനം തുടരുമെന്ന് വിജയ് പറയുന്നു. എന്നാൽ എന്തുകൊണ്ടായിരിക്കും ആർബിഐ പേടിഎമ്മിനെ വിലക്കിയത്? എവിടെയാണ് പേടിഎമ്മിന് പിഴച്ചത്? നിയമലംഘനങ്ങൾ നിരവധിപേടിഎമ്മിനെതിരേ നടപടിയെടുക്കാൻ ആർബിഐയെ പ്രേരിപ്പിച്ച ഘടകങ്ങൾ കുറച്ചൊന്നുമല്ല. കള്ളപ്പണം വെളുപ്പിക്കൽ, റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷൻ, റിസർവ് ബാങ്കിൽ നിന്നുള്ള മുന്നറിയിപ്പുകൾ നിരന്തരമായി അവഗണിച്ചത് തുടങ്ങി നിരവധി ആരോപണങ്ങളാണ് പേടിഎമ്മിനെതിരേ ഉയരുന്നത്. പേടിഎം പേയ്മെന്റ് ബാങ്കുകളിൽ ആർബിഐ നടത്തിയ ഓഡിറ്റിൽ കള്ളപ്പണ വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചതായി കണ്ടെത്തിയതായി കമ്പനിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മണി കൺട്രോൾ റിപ്പോർട്ട് ചെയ്തിരുന്നു. നോ-യുവർ-കസ്റ്റമർ (KYC) ഡോക്യുമെന്റുകളിലാണ് നിയമലംഘനം കണ്ടെത്തിയത്. ഇടപാടുകരുടെ പണത്തിന്റെ യഥാർഥ സ്രോതസിനെ…

Read More

സൗദി അറേബ്യയുടെ ദേശീയ ടൂറിസം ബ്രാൻഡായ സൗദി വെൽക്കം ടു അറേബ്യ (Saudi Welcome To Arabia), ലയണൽ മെസിയുമായി ചേർന്ന് ആഗോള മാർക്കറ്റിംഗ് കാമ്പയിൻ ആരംഭിക്കുന്നു. ഇന്ത്യ, യൂറോപ്പ്, ചൈന എന്നിവിടങ്ങളെയാണ് സൗദി പ്രധാന വിപണിയായി കണക്കാക്കുന്നത്. ഗോ ബിയോണ്ട് വാട്ട് യു തിങ്ക് (Go Beyond What You Think) എന്ന പേരിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. സൗദിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സൗദിയുടെ സംസ്കാരം മനസിലാക്കാനും അനുഭവിച്ചറിയാനും സൗദിയിലേക്ക് എല്ലാവരെയും കാമ്പയിൻ സ്വാഗതം ചെയ്യുന്നു. ടെലിവിഷൻ, സാമൂഹിക മാധ്യമങ്ങൾ, ഡിജിറ്റൽ, ഒടിഎ എന്നീ മാധ്യമങ്ങൾ വഴിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സൗദി ടൂറിസമാണ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്. അസീർ മലനിരകൾ, ചെങ്കടൽ, തബുക്, ജെദ്ദ, റിയാദ് തുടങ്ങി സൗദിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് കാമ്പയിൻ വീഡിയോ തയ്യാറാക്കിയത്. സൗദി വനിതാ ദേശീയ ഫുട്ബോൾ ടീം, മോട്ടോർസ്പോർട്ട് താരം ഡാനിയ അകീൽ, ബഹിരാകാശ സഞ്ചാരിയായ…

Read More

2023 മേയ് 19 മുതൽ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപാ നോട്ടുകളിൽ 97.50% ജനുവരി 31 വരെ മടങ്ങിയെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.കഴിഞ്ഞ വർഷം മേയ് 19നാണ് 2000 രൂപാ നോട്ടുകൾ പിൻവലിച്ച് ആർബിഐ ഉത്തരവിറക്കിയത്. 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപാ നോട്ടുകളാണ് പിൻവലിക്കുന്നതിന് മുമ്പ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത്. നോട്ടുകൾ പിൻവലിച്ചതിന് ശേഷം ഇതിന്റെ എണ്ണം കുറഞ്ഞ് 8,897 കോടി രൂപയായെന്ന് ആർബിഐ കണക്കുകൾ പറയുന്നു. ജനുവരി 31 വരെയുള്ള കണക്കാണിത്.2000 രൂപയുടെ നോട്ടുകൾ ഉപയോഗിക്കുന്നതിന് നിയമസാധുതയുണ്ടെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു. മുമ്പ് ചെയ്തത് പോലെ ഒറ്റയടിക്ക് പിൻവലിക്കുന്നതിന് പകരം ഘട്ടംഘട്ടമായി 2000 രൂപയുടെ ഉപയോഗം കുറച്ചു കൊണ്ടുവരികയാണ് ആർബിഐ ചെയ്യുന്നത്. 2000 രൂപാ നോട്ടുകൾ ഇടപാടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്നില്ല എന്ന് കണ്ടാണ് ആർബിഐ നോട്ട് പിൻവലിക്കുന്നത്. മാത്രമല്ല പൊതുജനങ്ങളുടെ കറൻസി ആവശ്യങ്ങൾക്ക് 2000 രൂപയിൽ കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ പ്രാപ്തമാണെന്ന് കണ്ടെത്തിയതും തീരുമാനത്തിന് പിന്നിലെ ഘടകമാണ്. ക്ലീൻ നോട്ട്…

Read More

ഫെബ്രുവരി ഒന്നു മുതൽ ബാങ്ക് വഴിയുള്ള പണം കൈമാറ്റം കൂടുതൽ എളുപ്പമാകും. IMPS ഫണ്ട് ട്രാൻസ്ഫർ വഴി 5 ലക്ഷം രൂപ വരെ ഇങ്ങനെ കൈമാറാം. ഉപയോക്താക്കൾക്ക് സ്വീകർത്താവിന്റെ അക്കൗണ്ട് നമ്പറുകളോ ഐഎഫ്എസ്‌സി കോഡുകളോ ഒന്നും വേണ്ട. സ്വീകർത്താവിൻ്റെ മൊബൈൽ നമ്പറും അവരുടെ ബാങ്കിൻ്റെ പേരും മാത്രം മതി. ഗുണഭോക്താവിൻ്റെ കൂടുതൽ വിവരങ്ങൾ അയക്കുന്നയാൾ നൽകുമ്പോൾ ഉണ്ടാകാൻ ഇടയുള്ള പിശകുകൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. IMPS ഫീച്ചർ വഴി എളുപ്പത്തിൽ അഞ്ചു ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന പുതിയ നീക്കവുമായി നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രംഗത്തെത്തി. സ്വീകർത്താവിന്റെ മൊബൈൽ നമ്പറിൽ അധിഷ്ടിതമാണ് പുതിയ ഫീച്ചർ. പുതിയ ഐഎംപിഎസ് നിയമ പ്രകാരം, ഉപയോക്താക്കൾക്ക് സ്വീകർത്താവിൻ്റെ മൊബൈൽ നമ്പറും അവരുടെ ബാങ്കിൻ്റെ പേരും മാത്രമേ ആവശ്യമുള്ളൂ. ഈ വിവരങ്ങൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ ഇടപാട് നടത്താൻ കഴിയും. പണം കൈമാറ്റം 24 മണിക്കൂറും സാധ്യമായതിനാൽ ഐഎംപിഎസ് ഫണ്ട്…

Read More

സ്ത്രീകൾക്കിടയിൽ വർധിച്ചു വരുന്ന സെർവിക്കൽ അർബുദം അഥവാ ഗർഭാശയമുഖ അർബുദം പ്രതിരോധിക്കാനുള്ള വാക്സിനേഷൻ പദ്ധതികൾ ഊർജപ്പെടുത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. 9 മുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്കാണ് വാക്സിനേഷൻ നൽകുക. സ്ത്രീകളിൽ വർധിച്ചു വരുന്ന സെർവിക്കൽ അർബുദത്തിനെ പ്രതിരോധിക്കാൻ യൂണിവേഴ്സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിൽ എച്ച്പിവി വാക്സിൻ ഉൾപ്പെടുത്തണമെന്ന് നാഷണൽ ടെക്നിക്കൽ അഡ്‌വൈസറി ഗ്രൂപ്പാണ് നിർദേശം മുന്നോട്ടു വെച്ചത്. സെർവിക്കൽ കാൻസർ പ്രതിരോധത്തിനുള്ള എച്ച്പിവി വാക്സിൻ സ്കൂളുകൾ വഴിയാണ് നൽകുന്നത്. രാജ്യത്ത് സ്ത്രീകൾക്കിടയിൽ ഉണ്ടാകുന്ന അർബുദങ്ങളിൽ രണ്ടാം സ്ഥാനമാണ് സെർവിക്കൽ കാൻസറിന്. കണക്കനുസരിച്ച് ഏറ്റവും കൂടുതൽ സെർവിക്കൽ കാൻസർ രോഗികളുള്ളത് ഇന്ത്യയിലാണ്. 2020ൽ അർബുദ ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര ഏജൻസിയായ ഗ്ലോബോകാൻ നടത്തിയ സർവേയിൽ 123,907 പുതിയ സെർവിക്കൽ കാൻസർ രോഗികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. സെർവിക്കൽ കാൻസർ മൂലം 77,348 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സെർവിക്കൽ കാൻസറിന്റെ രോഗകാരി ഹ്യൂമൻ പാപ്പിലോമ (എച്ച്പിവി) എന്ന വൈറസിന്റെ വകഭേദങ്ങളാണ്. വാക്സിനേഷനെ കുറിച്ചും മറ്റും…

Read More

സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന എഡ്ടെക് കമ്പനി ബൈജൂസിന്റെ നേതൃത്വത്തിൽ മാറ്റം വേണമെന്ന് ഒരു വിഭാഗം നിക്ഷേപകർ. ബൈജു രവീന്ദ്രൻ നയിക്കുന്ന നേതൃത്വത്തിൽ കമ്പനിയുടെ ഭാവി ഭദ്രമായിരിക്കും എന്ന് വിശ്വസിക്കുന്നില്ല എന്ന് നിക്ഷേപകർ പറഞ്ഞു. ഓഹരി ഉടമകളെ പങ്കെടുപ്പിച്ച് കൊണ്ട് ഇജിഎം (EGM-എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിംഗ്) സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിക്ഷേപകർ. ഭരണ നേതൃത്വത്തിൽ മാറ്റം വരുത്തുന്നതിനെ കുറിച്ചും സാമ്പത്തിക വിഷയങ്ങളും മറ്റും ചർച്ച ചെയ്യാനുമായി ഇജിഎം വിളിച്ചു ചേർക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. പ്രധാനമായും മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിന്റെ ഫൗണ്ടർമാരെ ബൈജൂസിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. നിലവിൽ ബൈജൂസിന്റെ ഫൗണ്ടറും സിഇഒയുമായ ബൈജു രവീന്ദ്രൻ, ബൈജുവിന്റെ ഭാര്യയും കമ്പനി കോഫൗണ്ടറുമായ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരാണ് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ. മറ്റുള്ളവർ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കമ്പനിയിൽ നിന്ന് പുറത്തിറങ്ങി. ഇത് മൂന്നാമത്തെ തവണയാണ് നിക്ഷേപകർ ബൈജൂ രവീന്ദ്രനെതിരേ EGM നോട്ടീസ് പുറപ്പിടുവിക്കുന്നത്. അമേരിക്കയിൽ…

Read More