Author: News Desk

പേടിഎം (Paytm) പേയ്മെന്റ് ബാങ്കിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ആർബിഐ ഉത്തരവിട്ടതിനെ തുടർന്ന് മറ്റു ബാങ്കുകളുമായി സഹകരിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുമെന്ന് മാതൃക കമ്പനിയായ വൺ 97 കമ്യൂണിക്കേഷൻ. കഴിഞ്ഞ ദിവസം ഓഹരിയുടമകളുടെ യോഗത്തിൽ പേടിഎം ഫൗണ്ടറും സിഇഒയുമായ വിജയ് ശേഖർ ശർമയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 29 മുതൽ ബാങ്കുകൾ അക്കൗണ്ടിലേക്കും വാലറ്റിലേക്കും പേടിഎം പേയ്മെന്റ് ഉപയോഗിച്ചുള്ള ഡെപോസിറ്റ് സ്വീകരിക്കരുതെന്നാണ് ആർബിഐ ഉത്തരവ്. ഡെപോസിറ്റുകൾക്കും ക്രെഡിറ്റ് ട്രാൻസാക്ഷനും ഉത്തരവ് ബാധകമാണ്. ആർബിഐ ഉത്തരവിന് പിന്നാലെ വൺ97 കമ്യൂണിക്കേഷന്റെ ഓഹരിയിൽ 20% ഇടിവുണ്ടായി. ഭാവിയിൽ മറ്റു ബാങ്കുകളുമായി സഹകരിച്ചാകും വൺ 97 കമ്യൂണിക്കേഷൻസിന്റെ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക. പേടിഎം പേയ്മെന്റ് ബാങ്കുമായി ചേർന്ന് ഇനി പ്രവർത്തിക്കില്ല. പിടിമുറുക്കി ആർബിഐ രാജ്യത്തെ തന്നെ ഏറ്റവും വലിയ പേയ്മെന്റ് ഫേമിന്റെ ഭാഗമാണ് പേടിഎം. ഫെബ്രുവരി 29 മുതൽ പുതിയ ഡെപോസിറ്റുകൾ സ്വീകരിക്കാനോ, ക്രെഡിറ്റ് ട്രാൻസാക്ഷനുകൾ നടത്താനോ, യുപിഐ സേവനങ്ങൾ അടക്കമുള്ള ഫണ്ട് ട്രാൻസ്ഫർ നടത്താനോ…

Read More

രണ്ടാം മോദി സർക്കാരിന്റെ വികസനകാഴ്ചപ്പാട് രാജ്യത്തെ വ്യോമയാന മേഖലയുടെ കുതിച്ച് ചാട്ടത്തിന് വഴിതെളിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യൻ വിമാനക്കമ്പനികൾ 1000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയത് ഇതിന്റെ തെളിവാണെന്ന് ധനമന്ത്രി ചൂണ്ചിക്കാട്ടി. മോദി സർക്കാർ വ്യോമയാന മേഖല വിപുലീകരിച്ചതിന് ശേഷമാണ് ഇന്ത്യൻ എയർലൈൻസ് 1,000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം 149 ആയി ഉയർന്നു, 517 പുതിയ എയർ റൂട്ടുകൾ 1.3 കോടി യാത്രക്കാരെ എത്തിക്കുന്നുണ്ട്. പുതിയ വിമാനത്താവളങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിനും പുതിയ വ്യോമപാതകൾ കൂട്ടിച്ചേർക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്തുവർഷത്തിനിടെ വ്യോമയാന മേഖലയിൽ പുത്തൻ ഉണർവുണ്ടായി. UDAN 19 സ്കീമിന് കീഴിൽ ടയർ-രണ്ട്, ടയർ-ത്രീ നഗരങ്ങളിലേക്ക് എയർ കണക്റ്റിവിറ്റി വ്യാപകമാണ്. അഞ്ഞൂറ്റി പതിനേഴു പുതിയ റൂട്ടുകൾ 1.3 കോടി യാത്രക്കാരെ വഹിക്കുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾ 1000-ലധികം പുതിയ വിമാനങ്ങൾക്കായി ഓർഡറുകൾ നൽകിയിട്ടുണ്ട്. നിലവിലുള്ള…

Read More

വനിതാ ശാക്തീകരണത്തിന് മുൻ തൂക്കം നൽകി കൊണ്ടാണ് ഇത്തവണത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത്.  പാവപ്പെട്ടവർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ ശാക്തീകരണത്തിനുള്ള പദ്ധതികൾ ബജറ്റിൽ അവതരിപ്പിച്ചു. ഗ്രാമീണ മേഖലയിൽ വനിതകളുടെ ശാക്തീകരണം ഉന്നംവെച്ച് നടപ്പാക്കുന്ന ലഖ്പതി ദീദീ സ്കീം (Lakhpati Didi) കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യം വെക്കുന്നു. 2 കോടി സ്ത്രീകൾ ലഖ്പതി സ്കീമിന് അർഹരായി. 3 കോടി സ്ത്രീകളിലേക്ക് സ്കീം വ്യാപിപ്പിക്കുമെന്ന് ഇടക്കാല ബജറ്റിൽ നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. 1 കോടി സ്ത്രീകൾക്ക് ഇപ്പോൾ തന്നെ സ്കീമിന് അർഹരായി. വനിതാ ശാക്തീകരണത്തിലൂടെ ഗ്രാമീണ ഇന്ത്യയെ സാമ്പത്തിക ഉന്നമനത്തിലേക്ക് നയിക്കാൻ സാധിച്ചു. 83 ലക്ഷം സ്വയം സഹായ സംഘങ്ങൾ വഴി രാജ്യത്തെ 9 കോടി സ്ത്രീകളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനായി.ഗ്രാമീണ മേഖലകളിൽ എല്ലാ മാസവും വനിതകൾക്ക് വായ്പ നൽകാൻ സാധിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഇത് ഏറെ സഹായകമായി. 2023 ആഗസ്റ്റ് 15ന്…

Read More

സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും (SME) പ്രത്യാശ നൽകുന്നതാണ് 2024-25 ഇടക്കാല ബജറ്റ്. സ്റ്റാർട്ടപ്പുകൾക്ക് വലിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിരാശരാകേണ്ടി വന്നില്ല. രാജ്യത്ത് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ബജറ്റിൽ കാണാം. സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് നീട്ടി നൽകാനും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ മറന്നില്ല. സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന നികുതി ഇളവും പെൻഷൻ ഫണ്ടും മറ്റും 2025 മാർച്ച് 31 വരെ നീട്ടി നൽകിയിട്ടുണ്ട്. രാജ്യത്തെ ടെക്-യുവാക്കൾക്ക് സുവർണകാലമാണെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. 50 വർഷ കാലാവധിയിൽ 75,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങൾക്ക് അനുവദിക്കും. ഒരു ലക്ഷം കോടിയുടെ കോർപ്പസ് ആണ് അനുവദിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപങ്ങൾക്കും നികുതി ആനുകൂല്യങ്ങൾസോവ്റിൻ വെൽത്ത്/പെൻഷൻ ഫണ്ട് ഉപയോഗിച്ച് നടത്തിയിട്ടുള്ള നിക്ഷേപങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കാണ് നികുതി ഇളവ് നൽകുന്നത്. അന്താരാഷ്ട്ര ഫിനാൻഷ്യൽ സർവീസ് സെന്റർ യൂണിറ്റുകളിൽ നിന്നുള്ള വരുമാനത്തിനും സ്റ്റാർട്ടപ്പുകൾക്കുമുള്ള നികുതി ഇളവ് ഈ വർഷം മാർച്ച് 31 ഓടെ അവസാനിക്കും. അതാണ്…

Read More

ഇലക്ട്രിക്ക് വാഹന നിർമാണ മേഖല വിപുലപ്പെടുത്താൻ ഇന്ത്യ. പാർലമെന്റിൽ നടന്ന ഇടക്കാല ബജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, സർക്കാർ ഇ-വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. 2070 ഓടെ സീറോ കാർബൺ പുറന്തള്ളൽ എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇ-വാഹന മേഖലയിൽ സർക്കാർ കൂടുതൽ പദ്ധതികൾ കൊണ്ടുവരുന്നത്. ഇ-വാഹന നിർമാണ മേഖലയും ഇ-വാഹന ചാർജിംഗ് മേഖലയും വിപുലപ്പെടുത്തും. പൊതു ഗതാഗത സംവിധാനത്തിലും സർക്കാർ മാറ്റം കൊണ്ടുവരും. കൂടുതൽ ഇ-ബസുകൾ പൊതു ഗതാഗത മേഖലയിൽ വിന്യസിക്കും. ഇ-വാഹന വിപണിയെ വിപുലപ്പെടുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുഗതാഗത സേവനങ്ങളിൽ പേയ്മെന്റ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തും.രാജ്യത്തിന്റെ പൊതുഗതാഗത മേഖലയുടെ നല്ലൊരു ശതമാനം ഇലക്ട്രിക് വാഹനമാക്കി മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കുകയാണ് ഇതുവഴി. 2030 ഓടെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ രാജ്യത്തിന്റെ മുന്നേറ്റം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. 2030ഓടെ രാജ്യത്തെ 30% സ്വകാര്യ കാറുകൾ, 70% വാണിജ്യ കാറുകൾ, 40% ബസുകൾ, 80%…

Read More

2024 ലെ ഇടക്കാല ബജറ്റിന് ആദ്യം രാഷ്ട്രപതി ഭവനിലും, പിനീട് പാർലമെന്റിലുമെത്തിയ ധനമന്ത്രി നിർമല സീതാരാമൻ തിളങ്ങിയത് നീലയും ക്രീമും ചേർന്ന പട്ട് സാരിയിലാണ്. പശ്ചിമ ബംഗാളിലെ കരകൗശല വിദഗ്ധർ തയാറാക്കിയ ത്രെഡ് ഡിസൈൻഡ് കാന്ത എംബ്രോയ്ഡറിയുള്ള നീലയും ക്രീമും പ്രിൻ്റ് ചെയ്ത പട്ട് സാരിയാണ് ഇന്ന് രാജ്യം മുഴുവൻ ബജറ്റിനൊപ്പം ശ്രദ്ധിച്ചത്.  2020-ൽ, ബജറ്റ് ദിനത്തിനായി തിളങ്ങുന്ന മഞ്ഞ-സ്വർണ്ണ സിൽക്ക് സാരി തിരഞ്ഞെടുത്ത ധനമന്ത്രി 2021-ൽ പച്ച ബോർഡറുള്ള പല്ലുവിന് ചുറ്റും ഇക്കാട്ട് പാറ്റേണുകളുള്ള ക്ലാസിക് ചുവപ്പും ഓഫ്-വൈറ്റ് സിൽക്ക് പോച്ചമ്പള്ളി സാരി ധരിച്ചിരുന്നു. ‘ഇന്ത്യയുടെ സിൽക്ക് സിറ്റി’ എന്നും അറിയപ്പെടുന്ന തെലങ്കാന സംസ്ഥാനത്തിലാണ് പോച്ചമ്പള്ളി സാരി പരമ്പരാഗതമായി നിർമ്മിക്കുന്നത്. 2022-ലെ ബജറ്റ അവതരണത്തിന് ധനമന്ത്രി നിർമലാ സീതാരാമൻ എത്തിയത് ഒഡീഷയിൽ നെയ്തെടുത്ത മെറൂൺ നിറത്തിലുള്ള ബോംകായ് കൈത്തറി സാരി ധരിച്ചായിരുന്നു. 2023-ൽ നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ പാര്ലമെന്റിലെത്തിയത് ചുവപ്പും, കറുപ്പും കലർന്ന ടെംപിൾ ബോർഡർ സാരി ധരിച്ചുകൊണ്ടാണ്.…

Read More

രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് നൽകി 2024-25 ഇടക്കാല ബജറ്റ്. വിനോദസഞ്ചാരമേഖലയിൽ സർക്കാരിന്റെ കൂടുതൽ നിക്ഷേപം വരുമെന്ന് പാർലമെന്റിൽ നടന്ന ബജറ്റ് അവതരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപ്പിച്ചു. രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് പുതിയ ബജറ്റ്. രാജ്യത്ത് ആത്മീയ ടൂറിസം വളരുകയാണെന്ന് നിർമലാ സീതാരാമൻ ബജറ്റിൽ പറഞ്ഞു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ആത്മീയ ടൂറിസത്തിൽ ഇനിയും വളർച്ച പ്രതീക്ഷിക്കാം. പ്രാദേശിക എൻട്രപ്രണർമാർക്ക് പലതരം അവസരങ്ങൾ സൃഷ്ടിക്കാൻ ആത്മീയ ടൂറിസം സഹായിക്കും. സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് സംസ്ഥാന സർക്കാരുകളെ പ്രോത്സാഹിപ്പിക്കും. സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യുന്നതിലും മാർക്കറ്റ് ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തെ ഇടത്തരം കുടുംബങ്ങളും ഇപ്പോൾ ടൂറിസത്തോടെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ജി20 സമ്മേളനങ്ങൾ സംഘടിപ്പിച്ചത് വഴി രാജ്യത്തിന്റെ ഖ്യാതി മറ്റു രാജ്യങ്ങൾ അറിഞ്ഞു. ദ്വീപുകൾക്കും ശ്രദ്ധ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിൽ…

Read More

കേന്ദ്ര ബജറ്റിൽ ഇടത്തരക്കാർക്കുള്ള ഭവന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാറാം.ഇടത്തരക്കാർക്ക് സ്വന്തമായി വീട് പണിയാനോ വാങ്ങാനോ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. വാടക വീടുകളിലോ ചേരികളിലോ കോളനികളിലോ താമസിക്കുന്ന മധ്യവർഗത്തിലെ അർഹരായ വിഭാഗങ്ങൾക്ക് സ്വന്തമായി വീട് വാങ്ങാനോ നിർമ്മിക്കാനോ സഹായിക്കുന്നതിന് സർക്കാർ പദ്ധതി ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാറാം വ്യക്തമാക്കി. പ്രധാനമന്ത്രി ആവാസ് യോജനയെക്കുറിച്ച് സംസാരിച്ച ധനമന്ത്രി സീതാരാമൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 കോടി വീടുകൾ ഏറ്റെടുക്കുമെന്ന് അറിയിച്ചു. “കോവിഡ് മൂലമുള്ള വെല്ലുവിളികൾക്കിടയിലും, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) നടപ്പാക്കി. ഞങ്ങൾ മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടുത്താണ്. കുടുംബങ്ങളുടെ എണ്ണം വർധിക്കുന്നതിൻ്റെ ആവശ്യകത നിറവേറ്റാൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി ഏറ്റെടുക്കുമെന്നും അവർ പറഞ്ഞു. റൂഫ്‌ടോപ്പ് സോളാറും സൗജന്യ വൈദ്യുതിയും മന്ത്രി പ്രഖ്യാപിച്ചു. റൂഫ്‌ടോപ്പ് സോളാർ നടപ്പാക്കുന്നത് വഴി, 1 കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300…

Read More

ആദായ നികുതി പരിധിയിൽ മാറ്റങ്ങൾ വരുത്താതെ 2047ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലൂന്നിയ ഇടക്കാല ബജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. നിലവിലുള്ള ആദായ നികുതി നിരക്കുകൾ തുടരും. പ്രത്യക്ഷ പരോക്ഷ നികുതികളിലും ഇറക്കുമതി തീരുവകളിലും മാറ്റമുണ്ടാകില്ലെന്നു ധനമന്ത്രി പ്രഖ്യാപിച്ചു. 2023-24 സാമ്പത്തിക വർഷത്തെ വരുമാനം 27.56 ലക്ഷം കോടി രൂപയായപ്പോൾ ചെലവ് 44.90 ലക്ഷം കോടി രൂപയായി ഉയർന്നെന്ന്  ബജറ്റിൽ പറയുന്നു. ആദായ നികുതിപരിധി 7.5 ലക്ഷം രൂപയായി തുടരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. GDP യുടെ 5.8% മാണ്‌ രാജ്യത്തെ ഫിസ്കൽ ഡെഫിസിറ്റ്. ഇത് 2025 ൽ 5.1%വും, 2026 ഓടെ 4.5%ൽ താഴെയുമാക്കുകയാണ് ലക്‌ഷ്യം. കഴിഞ്ഞ പത്തുവർഷത്തിനിടെ ആവിഷ്കരിച്ച വിവിധ പദ്ധതികൾ തുടരുമെന്ന നയമാണ് ബജറ്റിലുള്ളത്. ഭൗതികവും സാമൂഹികവും ഡിജിറ്റലുമായ അടിസ്ഥാനസൗകര്യങ്ങൾ അതിവേഗത്തിൽ സ്ഥാപിക്കാനായി. ഒരു രാജ്യം, ഒരു മാർക്കറ്റ്, ഒറ്റ നികുതി എന്ന ആപ്ത വാക്യം ജിഎസ്ടിയിലൂടെ നടപ്പാക്കാനായി. സാമ്പത്തിക രംഗത്തെ പരിഷ്കരണങ്ങൾ നിക്ഷേപ സാധ്യതകൾ…

Read More

ആദായ നികുതി പരിധിയിൽ മാറ്റങ്ങളില്ലാതെ, വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കഴിഞ്ഞ 10 വർഷത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് ബജറ്റ് അവതരിപ്പിച്ച നിർമ്മല സീതാരാമൻ ജൂലായിൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. പാവപ്പെട്ടവർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ ശാക്തീകരണത്തിനുള്ള പദ്ധതികൾ ബജറ്റിൽ അവതരിപ്പിച്ചു. പ്രത്യക്ഷ, പരോക്ഷ നികുതികളിലും, ഇറക്കുമതി തീരുവകളിലും ബജറ്റിൽ മാറ്റമില്ല. സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾ സംഭവിച്ചതായി ധനമന്ത്രി പറഞ്ഞു. ഇടക്കാല ബജറ്റ് 1 മണിക്കൂറാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. നിർമലാ സീതാരമാന്റെ ആറാമത്തെ ബജറ്റാണിത്. മോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യം കുതിപ്പുണ്ടാക്കി. വനിതാ ശാക്തികരണത്തിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. മുത്തലാഖ് നിരോധിച്ചതും പാർലമെന്റ്, സംസ്ഥാന നിയമസഭകളിൽ 33% വനിതകൾക്ക് സംവരണം നടപ്പാക്കിയതും, അയോധ്യ രാമക്ഷേത്രവും നേട്ടമാക്കി മോദി സർക്കാർ. ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ മോദി സർക്കാരിന്റെ ഭരണത്തിൽ…

Read More