Author: News Desk
റിപ്പബ്ലിക് ദിനത്തിൽ ലക്ഷദ്വീപു നിവാസികൾക്ക് സന്തോഷ വാർത്തയുമായി സ്വിഗി (Swiggy). ജനുവരി 26 മുതൽ ലക്ഷദ്വീപിലെ അഗത്തിയിൽ സ്വിഗി സർവീസ് ആരംഭിക്കും. ആദ്യമായി അഗത്തിയിൽ നിന്ന് ഓർഡർ ചെയ്യുന്നവർക്ക് സ്പെഷ്യൽ ലോഞ്ച് ഓഫറും സ്വിഗി നൽകുന്നുണ്ട്. 100 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഓർഡറുകൾക്കും 50% ഡിസ്കൗണ്ടാണ് സ്വിഗി നൽകുന്നത്. ലക്ഷദ്വീപിൽ ആദ്യമായി ഫുഡ് ഡെലിവറി തുടങ്ങുന്ന പ്ലാറ്റ് ഫോം സ്വിഗിയാണെന്ന് കമ്പനിയുടെ മാർക്കറ്റ് പ്ലെയ്സ് നാഷണൽ ബിസിനസ് ഹെഡ് സിദ്ധാർഥ് ബാക്കോ പറഞ്ഞു. ഓൺലൈൻ ഭക്ഷണ ഡെലിവറിയിൽ സ്വിഗിക്ക് ഇത് സുപ്രധാന നേട്ടമാണെന്നും സിദ്ധാർഥ് പറഞ്ഞു. പ്രാദേശിക ഹോട്ടലുകളും മറ്റുമായി ചേർന്ന് പ്രവർത്തിക്കാനാണ് സ്വിഗി ലക്ഷ്യം വെക്കുന്നത്. ഒരേസമയം പ്രാദേശിക റസ്റ്ററന്റുകളുടെ വളർച്ചയ്ക്ക് സ്വിഗി പിന്തുണ നൽകുകയും പ്രദേശത്തെ യുവാക്കൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കുകയും ചെയ്യും. ഭാവിയിൽ ലക്ഷദ്വീപിൽ പ്രവർത്തനം വിപുലപ്പെടുത്താൻ സ്വിഗി ഉദ്ദേശിക്കുന്നുണ്ട്. സിറ്റി ഹോട്ടൽ ലക്ഷദ്വീപാണ് സ്വിഗിയുടെ റസ്റ്ററന്റ് പാർട്ണർ. Swiggy has announced its food delivery…
ഇലോൺ മസ്കിൻെറ ടെസ്ല വികസിപ്പിച്ച ഒപ്റ്റിമസ് തുണി മടക്കുന്നതും കോഫിയുണ്ടാക്കുന്നതും ചെടി നനയ്ക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയ തുറന്നാൽ റോബോട്ടുകൾ പലവിധ പ്രവർത്തികൾ ചെയ്യുന്നത് കാണാം. എന്നാൽ ഇവയെല്ലാം ഈ റോബോട്ടുകൾ സ്വയം ചെയ്യുന്നതാണോ? എല്ലാ പണികളും റോബോട്ടുകൾ ഓട്ടോമാറ്റിക്കായി ചെയ്യുന്നതാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ സത്യാവസ്ഥ അതായിരിക്കണമെന്നില്ല. പലപ്പോഴും ടെലി ഓപ്പറേഷൻ സംവിധാനത്തിലൂടെയാണ് ഹ്യൂമനോയ്ഡ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. നിശ്ചിത അകലത്തിൽ നിന്ന് പരിശീലനം ലഭിച്ച വിദഗ്ധരോ റോബോട്ടിക്സ്റ്റുകളോ ആയിരിക്കും നിശ്ചിത അകലത്തിൽ നിന്ന് ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനെയാണ് ടെലി ഓപ്പറേഷൻ എന്ന പറയുന്നത്. ഇത്തരത്തിൽ പൂർണമായോ ഭാഗികമായോ ഹ്യൂമനോയ്ഡ് റോബോട്ടുകളെ നിയന്ത്രിക്കാൻ സാധിക്കും. സാങ്ച്വറി എഐ എന്ന കമ്പനി ഇതിന് മികച്ച ഒരു ഉദാഹരണമാണ്. സാങ്ച്വറിയുടെ എല്ലാ ഹ്യൂമനോയ്ഡ് റോബോട്ടുകളെയും ടെലി ഓപ്പറേറ്റ് ചെയ്യുകയാണ്. അതേസമയം പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലും മറ്റും ഹ്യൂമനോയ്ഡ് റോബോട്ടുകളെ കാണുമ്പോൾ അവ ടെലി ഓപ്പറേറ്റഡ് ആണെന്ന് ആളുകൾ തിരിച്ചറിയാറില്ല. ഹ്യൂമനോയ്ഡ്…
എക്സട്രീം 125ആറുമായി (Xtreme 125R) പ്രീമിയം 125സിസി സെഗ്മെന്റിലേക്ക് കുതിച്ചു കയറാൻ ഹീറോ മോട്ടോകോർപ് (Hero MotoCorp). ഹീറോ വേൾഡ് 2024 പരിപാടിയിലാണ് കമ്മ്യൂട്ടർ മോട്ടോർ സൈക്കിളായ എക്സട്രീം 125ആറിനെ ഹീറോ ലോഞ്ച് ചെയ്യുന്നത്. ഗ്ലാമർ, സൂപ്പർ സ്പ്ലെൻഡർ എക്സ്ടിഇസി, ഗ്ലാമർ എക്സ്ടിഇസി, സൂപ്പർ സ്പ്ലെൻഡർ എന്നിങ്ങനെ നാല് കമ്മ്യൂട്ടർ 125സിസി മോട്ടോർ ബൈക്കുകൾ ഹീറോ നേരത്തെ തന്നെ വിപണിയിലെത്തിച്ചിട്ടുണ്ട്. എന്നാൽ ഈ വിഭാഗത്തിൽ കമ്പനിയുടെ ആദ്യത്തെ സ്പോർട്ടി മോട്ടോർ ബൈക്കാണ് എക്സ്ട്രീം. വിപണിയിൽ ടിവിഎസ് റൈഡർ 125ന് ഒത്ത എതിരാളിയായിരിക്കും എക്സ്ട്രീം എന്നാ ബൈക്ക് ആരാധകർ കരുതുന്നത്. ഹീറോയുടെ പതിവ് കമ്മ്യൂട്ടർ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ ഫാഷനബിൾ ഡിസൈനാണ് ഹിറോ എക്സ്ട്രീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരും ബ്രാൻഡിൽ നിന്ന് പ്രതീക്ഷിക്കാത്ത ഡിസൈനാണ് എക്സ്ട്രീമിൻേറത്.95,000 രൂപ മുതലാണ് വാഹനത്തിന്റെ വില തുടങ്ങുന്നത്. സിംഗിൾ ചാനൽ എബിഎസ് സൗകര്യമുള്ളതാണ് ഏറ്റവും ഉയർന്ന മോഡൽ.എക്സ്ട്രീം ഡിഎൻഎയിലേക്ക് വരികയാണെങ്കിൽ മാസ് ലുക്ക് നൽകാൻ എല്ലായിടത്തും എൽഇഡി…
ഇന്ത്യയിലെ മറ്റ് മേഖലകളുമായി തട്ടിച്ചു നോക്കുമ്പോൾ ദക്ഷിണേന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് പ്രത്യേകതകൾ നിരവധിയാണ്. ഡിപാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡിന്റെ (ഡിപിഐഐടി-DPIIT) സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച 5 സംസ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള 3 സംസ്ഥാനങ്ങളാണ് ഇടം പിടിച്ചത്. വളർന്നുവരുന്ന സംരംഭകർക്ക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ കേരളം, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ മുൻപന്തിയിലാണ്. സ്റ്റാർട്ടപ്പുകൾക്ക് എങ്ങനെ ദക്ഷിണേന്ത്യ മികച്ച വിളനിലമായി?പ്രളയവും കോവിഡ് വ്യാപനവും ലോക്ഡൗണും ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇസ്രയേൽ ഹമാസ് യുദ്ധവും വരെ സ്റ്റാർട്ടപ്പുകൾക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽപെട്ട സ്റ്റാർട്ടപ്പുകളും അടച്ചു പൂട്ടേണ്ടി വന്ന സ്റ്റാർട്ടപ്പുകളും കുറവല്ല. പ്രതിസന്ധികളെ മറികടന്ന് മുന്നേറിയ സ്റ്റാർട്ടപ്പുകളും നിരവധി. മുന്നേറാൻ സ്റ്റാർട്ടപ്പുകളെ സഹായിച്ചത് എന്തെല്ലാം? തൊഴിലിലെ തൃപ്തി, വരുമാനത്തിലെ തൃപ്തി, പ്രൊഫഷണൽ വളർച്ച, 2024ൽ കരിയർ പ്രതീക്ഷ തുടങ്ങി നിരവധി ഘടകങ്ങൾ അതിൽ പ്രധാനമാണ്. ജീവനക്കാർക്ക് തൊഴിലിലും ശമ്പളത്തിലുമുള്ള തൃപ്തി എങ്ങനെ സ്റ്റാർട്ടപ്പുകളെ വളർത്തും, ദക്ഷിണേന്ത്യ…
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് എസ്‌യുവി Tata Punch EV SUV വിപണിയിലെത്തിച്ചു ടാറ്റ. ഇന്ത്യൻ റോഡുകളിൽ ലഭ്യമായ ഏറ്റവും സുരക്ഷിതമായ EVകാറുകളിലൊന്നാകും പഞ്ച് ഇവി എന്നാണ് വിലയിരുത്തൽ. 8 വർഷത്തെ വാറണ്ടി, ഒറ്റചാർജിൽ 421 കിലോമീറ്റർ. 140 കിലോമീറ്റർ ഉയർന്ന വേഗം എന്നീ സവിശേഷതകളോട് കൂടിയാണ് ടാറ്റ പഞ്ച് ഇ വി വിപണിയിലെത്തുന്നത്. 10.99 ലക്ഷം രൂപയാണ് Tata Punch EV SUV യുടെ എക്‌സ്‌ഷോറൂം വില.രണ്ടു ബാറ്ററി ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 25 കിലോവാട്ട് മോഡൽ ഒറ്റചാർജിൽ 315 കിലോമീറ്ററും, 35 കിലോവാട്ട് മോഡൽ 421 കിലോമീറ്ററും സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. വെറും 9.5 സെക്കൻഡിൽ 0- 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിനു സാധിക്കും. 140 കിലോമീറ്ററാണ് പരമാവധി വേഗം. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണത്തിനായി IP67 റേറ്റിംഗും വാഹനത്തിനു നൽകിയിട്ടുണ്ട്. 8 വർഷം അല്ലെങ്കിൽ 1,60,000 കിലോ മീറ്റർ വാറന്റിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.…
ചെങ്കടലിൽ പ്രതിസന്ധി ഒഴിയാതെ തുടരുന്നതിനാൽ ചെന്നൈയിലേക്ക് പ്രതിവാര സർവീസ് നടത്താൻ മേഴ്സ്ക് (Maersk). അറബിക്കടൽ വഴി സർവീസ് നടത്താനും മേഴ്സ്ക് തീരുമാനിച്ചു. ഇസ്രയേലും ഹമാസും തമ്മിൽ തുടരുന്ന യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലെ ചരക്കുഗതാഗതത്തെ ബാധിക്കുന്നുണ്ട്. ഇന്ത്യ, ശ്രീലങ്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടുള്ള കണ്ടെയ്നർ റൂട്ടിൽ മേഴ്സ്ക് സർവീസ് നടത്തും. സീയുസ് കനാലിലും ചെങ്കടലിലും വർധിച്ചു വരുന്ന പ്രതിസന്ധികളെ തുടർന്ന് ഡാനിഷ് ഷിപ്പിംഗ് കമ്പനിയായ മേഴ്സ്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും മിഡിൽ ഈസ്റ്റിലേക്കുമുള്ള സർവീസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലെയും മറ്റും ചരക്കു ഗതാഗതത്തെ വല്ലാതെ ബാധിച്ചതാണ് ചെന്നൈയിലേക്ക് പ്രതിവാര സർവീസും അറബിക്കടൽ വഴി പുതിയ സർവീസും ആരംഭിക്കാൻ മേഴ്സ്കിനെ പ്രേരിപ്പിച്ചത്. ഫെബ്രുവരി 5 മുതലാണ് മേഴ്സ്ക് ഇന്ത്യ, ശ്രീലങ്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് സർവീസ് ആരംഭിക്കുന്നത്. സലാല, ഒമാൻ- കൊളംബോ, ശ്രീലങ്ക-എന്നൂർ, ഇന്ത്യ-കൊളംബോ, ശ്രീലങ്ക-സലാല, ഒമാൻ എന്നിങ്ങനെയാണ് സർവീസ്.ചെങ്കടലിലെ പ്രതിസന്ധി രാജ്യത്തിന്റെ ഊർജ, സാമ്പത്തിക താത്പര്യങ്ങളെ ബാധിക്കുന്നതായി…
ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളുടെ നവസാങ്കേതിക വിദ്യാ ഹബ്ബ് ആയി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ . ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്നോസിറ്റിയില്‍ 1500 കോടി മുതല്‍മുടക്കില്‍ 5 ലക്ഷം സ്ക്വയര്‍ഫീറ്റില്‍ എമേര്‍ജിങ് ടെക്നോളജി ഹബ്ബ് വരികയാണെന്നും സ്റ്റാര്‍ട്ടപ്പ് മിഷന്‍ വ്യക്തമാക്കി. ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്കാരം ലഭിച്ചതോടെയാണ് നവസാങ്കേതിക വിദ്യാ ഹബ്ബ് ആയി കേരളത്തെ മാറ്റാൻ KSUM ലക്ഷ്യമിടുന്നത്. സമൂഹത്തിലെ നാനാതുറയിലുള്ള വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിന് ടെക്നോളജിയുടെ അനന്തസാധ്യത പ്രയോജനപ്പെടുത്തുകയാണ് ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. ഡീപ്ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ഉന്നമനത്തിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വരാനിരിക്കുന്ന എമേര്‍ജിങ് ടെക്നോളജി ഹബ്ബിനെ പ്രയോജനപ്പെടുത്തും. ഇതുവഴി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ബ്ലോക്ക് ചെയിന്‍, കമ്പ്യൂട്ടര്‍ ഇമേജിംഗ്, ഡീപ് ടെക്നോളജിയില്‍ വിആര്‍ ബാങ്ക് തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലേക്കുള്ള മറ്റ് നൂതന ആപ്ലിക്കേഷനുകള്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണം…
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്നും പ്രതിവർഷം പത്ത് ലക്ഷം ഇലക്ട്രിക് കാറുകൾ ആഗോള വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വൻകിട വാഹന നിർമ്മാതാക്കൾ ഉൾപ്പെടെ ഇന്ത്യയിൽ വൈദ്യുതി വാഹന ഫാക്ടറികൾ സ്ഥാപിച്ചതോടെ ലോക വിപണിയിലേക്കുള്ള വൈദ്യുതി വാഹനങ്ങളുടെ നിർമ്മാണ ഹബ്ബായി ഇന്ത്യ അതിവേഗം വളരുകയാണ്. ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയും ഉയർച്ചയിലാണ്. 2027 ൽ ഇന്ത്യയിൽ നിർമ്മിക്കുന്ന വൈദ്യുതി വാഹനങ്ങളിൽ 30 ശതമാനവും കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ആഭ്യന്തര വാഹന വില്പനയും കുതിക്കുകയാണ്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023ല്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പന 49.25 % ഉയര്‍ന്ന് വന്‍ വളര്‍ച്ച രേഖപ്പെടുത്തി. 2023ല്‍ ആകെ 15,29,947 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റുപോയത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ആഭ്യന്തരമായി ഇലക്ട്രിക് കാറുകൾ ഉത്പാദിപ്പിച്ച് ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കാനുള്ള പദ്ധതികളിലാണ്. …
നിയമസഭാ ബജറ്റ് സമ്മേളന പ്രസംഗത്തിൽ നികുതി വിതരണത്തിൽ കേരളത്തിന് അർഹതപ്പെട്ട വിഹിതം ലഭ്യമാക്കണമെന്ന അഭിപ്രായം കേന്ദ്രത്തെ അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്രസർക്കാർ വായ്പാ പരിധി വെട്ടിക്കുറച്ചത് സർക്കാരിന് കടുത്ത പണഞെരുക്കം ഉണ്ടാക്കുന്നുണ്ട്. 30000 കൃഷിക്കൂട്ടങ്ങളുടെ 3 ലക്ഷം തൊഴിൽ സൃഷ്ടിക്കും. ശബരിമല വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2027ൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രസംഗത്തിൽ ഗവർണർ പ്രതീക്ഷ പ്രകടിപ്പിച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നു. പറമ്പിക്കുളം ആളിയാർ കരാർ പുതുക്കുന്നതിനുള്ള സാധ്യത തമിഴ്നാടുമായി ആരായും. ആനയ്ക്കാംപൊയ്കയിൽ കല്ലാടി-മേപ്പാടി തുരങ്ക പാത 2024ലെ സാമ്പത്തിക വർഷത്തിലേക്ക് ലക്ഷ്യമിടുന്നു. ഗതാഗതം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി 113 ഇലക്ട്രിക് ബസുകൾക്ക് ഓർഡർ നൽകി. ന്യൂനപക്ഷ മന്ത്രാലയം നിർത്തലാക്കിയ പ്രീ മെട്രിക് സ്കോളർഷിപ്പിന് പകരം ഒരു ബദൽ സ്കോളർഷിപ്പ് സർക്കാർ നിർദേശിക്കും. അവശേഷിക്കുന്ന അതിദരിദ്ര കുടുംബങ്ങളെ നവംബർ ഒന്നോടെ അതിൽ നിന്ന് പുറത്തു കൊണ്ടുവരും. ട്രാൻസിറ്റ് സ്റ്റേ ഫെസിലിറ്റി സെന്റർ ആരംഭിക്കാൻ സർക്കാർ പദ്ധതി. ടാക്സി-ക്യാബ്-ഓട്ടോ ഡ്രൈവർമാർക്ക് തങ്ങാൻ…
ഇ-സ്പോർട്സ് ഗെയിമിംഗിൽ കേരളത്തെ ഒന്നാമതെത്തിക്കാൻ കേരള ഇ-സ്പോർട്സ് അപെക്സ് (കെഇഎ-KEA) ലോഞ്ച് ചെയ്ത് സംസ്ഥാന സർക്കാർ. ഇ-സ്പോർട് ഗെയിമിംഗ് കമ്പനിയായ നോസ്കോപ് ഗെയിമിംഗ് ഇന്ത്യ(NoScope Gaming India), ബീറ്റ ഗ്രൂപ്പ് എന്നിവരുടെ പങ്കാളിത്തതോടെയാണ് സംസ്ഥാന സർക്കാർ കെഇഎ ആരംഭിക്കുന്നത്. വീഡിയോ ഗെയിമിംഗ് മത്സരമാണ് ഇലക്ട്രോണിക്സ് സ്പോർട്സ് അഥവാ ഇസ്പോർട്സ്. പ്രൊഫഷണൽ ഗെയിമർമാർ പരസ്പരവും സാധാരണക്കാരുമായും ഒറ്റയ്ക്കും ടീമായും മൾട്ടിപ്ലയർ വീഡിയോ ഗെയിം കളിക്കാൻ പറ്റും. ചൈന, ദക്ഷിണ കൊറിയ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ നിരവധി ആരാധകരാണ് ഇസ്പോർട്സിനുള്ളത്.രാജ്യത്ത് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖല കൂടിയാണ് ഇസ്പോർട്സ്. ഇസ്പോർട്സിൽ കേരളത്തിന്റെ ആദ്യ ചുവടാണിതെന്ന് ബീറ്റാ ഗ്രൂപ്പ് ചെയർമാൻ രാജ്മോഹൻ പിള്ള പറഞ്ഞു.ഇസ്പോർട്സിനെ ധാരണയുണ്ടാക്കാനായി സ്കൂളുകളിൽ ഇസ്പോർട്സിനെ കുറിച്ച് ബോധവത്കരണ ക്ലാസുകളും നൈപുണ്യ വികസന, പരിശീലന കേന്ദ്രങ്ങളും സ്പോർട്സ് റീഹാബ് കേന്ദ്രങ്ങളും ആരംഭിക്കും. കൂടാതെ കേരളത്തിൽ ഇസ്പോർട്സ് ചാമ്പ്യൻഷിപ്പുകൾ നടത്താനും പദ്ധതിയുണ്ട്. നോസ്കോപ്പ് ഗെയിമിംഗും ബീറ്റ ഗ്രൂപ്പും തിരുവനന്തപുരം ടെന്നീസ് ക്ലബുമായി ചേർന്ന്…