Author: News Desk
അയോധ്യയിലെ രാം മന്ദറിന് സംരക്ഷണമൊരുക്കാൻ സ്റ്റാർട്ടപ്പ് കരുത്തും. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ സ്റ്റാർട്ടപ്പ് സ്റ്റാക്യൂ ടെക്നോളജീസ് (Staqu Technologies) ആണ് ഉദ്ഘാടന ദിവസവും മറ്റും സുരക്ഷയൊരുക്കുന്നത്. ഉത്തർപ്രദേശ് പൊലീസും സ്പെഷൽ ടാസ്ക് ഫോഴ്സുമായി സഹകരിച്ചാണ് സ്റ്റാക്യൂ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നത്.എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഓഡിയോ വീഡിയോ അനലറ്റിക്കൽ സോഫ്റ്റ്‌വെയറായ ജാർവിസിനെയാണ് സ്റ്റാക്യൂ സുരക്ഷയ്ക്ക് ഒരുക്കിയിരിക്കുന്നത്. അയോധ്യയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ജാർവിസിനെ വിന്യസിപ്പിക്കാനാണ് തീരുമാനം. പ്രദേശത്ത് സംശയാസ്പദമായ എന്ത് നടന്നാലും ജാർവിസ് ഉടനെ ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകും. പരീക്ഷണഘട്ടത്തിൽ തന്നെ 99.7% സൂക്ഷ്മതയാണ് ജാർവിസ് പ്രകടിപ്പിച്ചത്. എഐ സാങ്കേതിക വിദ്യ സംയോജിപ്പിച്ച ജാർവിസ് രാം മന്ദിറിന്റെ ഉദ്ഘാടന വേളയിൽ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്.യുപി പൊലീസിന്റെ പക്കലുള്ള 8 ലക്ഷത്തോളം കുറ്റവാളികളുടെ ഡാറ്റ ജാർവിസിന് കൈമാറിയിട്ടുണ്ട്. ഇതുമായി ഒത്തു നോക്കി നിമിഷങ്ങൾ കൊണ്ട് ആളുകളെ തിരിച്ചറിയാൻ ജാർവിസിന് സാധിക്കും. ജാർവിസിന്റെ മറ്റൊരു പ്രത്യേകതയാണ് റിവേർസ് ഫേഷ്യൽ റിക്കഗ്നിഷൻ. ഫോട്ടോയിൽ കാണിക്കുന്ന…
സിം കാർഡോ ഇൻറർനെറ്റ് കണക്ഷനോ ഇല്ലാതെ ഇനി മൊബൈലിൽ ടിവി ചാനലുകൾ കാണാം. അടുത്ത വർഷത്തോടെ ഇന്ത്യയിലേക്ക് ഡയറക്ട്-ടു-മൊബൈൽ (D2M) സാങ്കേതികവിദ്യ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. ഔപചാരികമായ ഒരു ടൈംലൈൻ സജ്ജീകരിച്ചിട്ടില്ലെങ്കിലും സർക്കാർ ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളോട് D2M സ്വീകരിക്കാൻ നിർബന്ധിക്കില്ലെന്നാണ് സൂചന. 19 നഗരങ്ങളില്‍ ഉടന്‍ പരീക്ഷണം നടത്തുമെന്നു ബ്രോഡ്‌കാസ്‌റ്റിങ് ഉച്ചകോടിയില്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്‌റ്റിങ് സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് D2M ഡിജിറ്റൽ ആക്‌സസ് എത്തിക്കുന്നതിൽ ടെലികോം, സയൻസ് ആൻഡ് ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റ്, ടെലികോം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയങ്ങളുടെ എല്ലാ പിന്തുണയുമുണ്ട്. കഴിഞ്ഞ വര്‍ഷം ബംഗളുരുവില്‍ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചിരുന്നു. സജീവ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഉപയോക്‌താക്കളുടെ സ്‌മാര്‍ട്ട് ഫോണുകളിലേക്ക് മള്‍ട്ടിമീഡിയ ഉള്ളടക്കം കൈമാറാന്‍ ഡി2എം സാങ്കേതികവിദ്യയ്‌ക്ക് കഴിയും. മൊബൈല്‍ കേന്ദ്രീകൃതവും തടസമില്ലാത്തതുമായ ഉള്ളടക്ക വിതരണം, ഹൈബ്രിഡ് പ്രക്ഷേപണം, ഇന്ററാക്‌ടീവ് സേവനങ്ങള്‍ എന്നിവ ഡി2എമ്മിലൂടെ യാഥാര്‍ഥ്യമാക്കാം. എഫ്.എം. റേഡിയോയ്‌ക്ക്…
ഇലോൺ മസ്ക് നയിക്കുന്ന സ്റ്റാർ ലിങ്കിന്റെ (Starlink) സ്പേസ് ബെയ്സ്ഡ് ബ്രോഡ്ബാൻഡ് സർവീസ് വരും ദിവസങ്ങളിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ട്. ബ്രോഡ്ബാൻഡ് സർവീസ് ലോഞ്ച് ചെയ്യാൻ സ്റ്റാർലിങ്കിന് സർക്കാർ അനുമതി ലഭിക്കുമെന്നാണ് വിവരം. ഡിപാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡിനോട് (ഡിപിഐഐടി) ഷെയർ ഹോൾഡിംഗ് പാറ്റേണിനെ കുറിച്ചുള്ള വിവരങ്ങൾ വിശദീകരിച്ചിരുന്ന. വിശദീകരണത്തിൽ തൃപ്തരായാൽ ഈ മാസം അവസാനം തന്നെ ഡിപിഐഐടി സ്റ്റാർലിങ്കിന് ബ്രോഡ് ബാൻഡ് സർവീസ് ആരംഭിക്കാൻ അനുമതി നൽകുമെന്നാണ് വിവരം. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനും ടെലികോം സെക്രട്ടറി നീരജ് മിത്തലിനും എന്നിവർക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും. അനുമതി ലഭിച്ച് കഴിഞ്ഞാൽ സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻ വിംഗ് സ്റ്റാർ ലിങ്കിനെ വിവരം അറിയിക്കും.2022 നവംബറിലാണ് സ്റ്റാർലിങ്ക് ഗ്ലോബൽ പേഴ്സണൽ കമ്യൂണിക്കേഷൻ ബൈ സാറ്റ്ലൈറ്റ് സർവീസ് ലൈസൻസിന് വേണ്ടി കേന്ദ്രസർക്കാരിനെ സമീപിക്കുന്നത്. അനുമതി ലഭിച്ചാൽ ഈ സേവനം നൽകുന്ന രാജ്യത്തെ മൂന്നാമത്തെ കമ്പനിയാകും സ്റ്റാർലിങ്ക്. റിലയൻസ് ജിയോ,…
ഉത്തർപ്രദേശിലെ അയോധ്യയിൽ ജനുവരി 22 ന് നടക്കുന്ന 7,000 പേർ പങ്കെടുക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. ഏകദേശം 1,800 കോടി രൂപ ചിലവിൽ ഉയരുന്ന, സമീപ വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ, ക്ഷേത്ര പദ്ധതികളിൽ ഒന്നാണ് രാമക്ഷേത്രം. ഇതിനു തൊട്ടു പിന്നാലെയാണ് 1,000 കോടി രൂപ മതിപ്പുള്ള ഗുജറാത്തിലെ വിശ്വ ഉമിയ ധാം . അടുത്തിടെ നിർമിച്ച ഏറ്റവും ചെലവേറിയ പൊതു സ്മാരകങ്ങളിൽ 2,989 കോടി രൂപ ചെലവിൽ നിർമ്മിച്ച സ്റ്റാച്യു ഓഫ് യൂണിറ്റി കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് രാമക്ഷേത്രം. 836 കോടി രൂപ ചിലവിട്ട പുതിയ പാർലമെന്റ് മന്ദിരം മൂന്നാം സ്ഥാനത്താണ്. രാമക്ഷേത്ര നിർമ്മാണത്തിന് പുറമെ അയോധ്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ധാരാളം പണം ചിലവഴിക്കുന്നുണ്ട്. 30,570 കോടി രൂപ ബജറ്റിൽ അയോധ്യയുടെ സൗന്ദര്യവൽക്കരണ യജ്ഞത്തിൽ യുപി സർക്കാർ 187 പദ്ധതികൾ നടപ്പാക്കി വരുന്നതായി അയോധ്യ വികസന അതോറിറ്റി വെളിപ്പെടുത്തുന്നു. 7,582 കോടി രൂപ…
100 സിറ്റികളിൽ 6,650 പദ്ധതികൾ പൂർത്തിയാക്കി കേന്ദ്രസർക്കാരിൻെറ സ്മാർട്ട് സിറ്റി മിഷൻ. സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി 6,855 സ്മാർട്ട് ക്ലാസ് റൂമുകളുടെയും 40 ഡിജിറ്റൽ ലൈബ്രറികളുടെയും നിർമാണം പൂർത്തിയായതായി കേന്ദ്ര ഭവന നിർമാണ നഗരകാര്യമന്ത്രാലയം അറിയിച്ചു. 100 സ്മാർട്ട് സിറ്റികളിൽ 50 ലക്ഷം സൗരോർജ, സോളാർ സ്ട്രീറ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത് പൂർത്തിയാക്കി. 600 കിലോമീറ്റർ സൈക്കിൾ ട്രാക്കുകളും 76,000 സിസിടിവി ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ 89,000 കിലോമീറ്ററിൽ ഭൂഗർഭ ഇലക്ട്രിസിറ്റി കേബിളുകൾ സ്ഥാപിക്കുന്നതും പൂർത്തിയാക്കിയിട്ടുണ്ട്. 1.7 ലക്ഷം കോടി രൂപയുടെ 8,000 മൾട്ടി-സെക്ടറൽ പദ്ധതികളാണ് 100 നഗരങ്ങളിൽ നടപ്പാക്കുന്നത്. ജനുവരി 15 വരെ 1.32 ലക്ഷം കോടി രൂപ ചെലവഴിച്ച് 6,650 പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ വർഷം ജൂണിൽ പദ്ധതികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ ഗതാഗത കുരുക്കും മറ്റും പരിഹരിക്കാൻ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം മാനേജ്മെന്റ് സംവിധാനമാണ് നടപ്പാക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾ കുറയ്ക്കാനും നിരീക്ഷിക്കാനും സിസിടിവി സ്ഥാപിക്കുന്നത് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.…
ശമ്പളമാണോ, പ്രൊഫഷണൽ വളർച്ചയാണോ അതോ മറ്റെന്തെങ്കിലുമാണോ ഉദ്യോഗാർഥികളെ ജോലിയിലേക്ക് ആകർഷിക്കുന്ന ഘടകം. മാറ്റത്തിന്റെ കാറ്റ് തൊഴിൽ മേഖലയിലുമുണ്ട്. ഉയർന്ന ശമ്പളം കൊണ്ട് മാത്രം ആളുകളെ ജോലിയിൽ പിടിച്ചു നിർത്താൻ സാധിക്കില്ല. സ്റ്റാർട്ടപ്പ്-സംരംഭകര മേഖകളിലെ വാർത്തകളെ ഫോക്കസ് ചെയ്യുന്ന എക്സ്ക്ലുസീവ് വീഡിയോ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമായ Channeliam.com നടത്തിയ സർവേ -മാറുന്ന തൊഴിൽ കാഴ്ചപ്പാടുകളിലേക്ക് വെളിച്ചം വീശുന്നു. ജോലിയിലെ പ്രതീക്ഷകൾസ്റ്റാർട്ടപ്പ് മേഖലയിൽ വിവിധ സെക്ടറുകളിൽ പ്രവർത്തിക്കുന്ന 10,000 പേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് സർവേ സംഘടിപ്പിച്ചത്. ജോലിയിലെ തൃപ്തി, കരിയറിലെ പ്രതീക്ഷകൾ, ജോലിയിൽ ഉണ്ടായിരിക്കേണ്ട ഉൾക്കാഴ്ചകൾ എന്നിവയെ കുറിച്ചെല്ലാമുള്ള ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെടുത്തി. ഇപ്പോൾ ചെയ്യുന്ന ജോലിയിലും ലഭിക്കുന്ന ശമ്പളത്തിലും നിലവിലെ ഓഫീസ് സാഹചര്യത്തിലും സംതൃപ്തരാണോ തുടങ്ങിയ കാര്യങ്ങളിലാണ് സർവേ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ചോദ്യങ്ങൾക്ക് 1 മുതൽ 5 വരെയാണ് റേറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത 36% പേരും തൊഴിൽ തൃപ്തിയുടെ കാര്യത്തിൽ നിക്ഷപക്ഷ മനോഭാവാണ് വച്ചു പുലർത്തുന്നത്അഞ്ചിൽ മൂന്നാണ് ഇവർ റേറ്റിംഗ്…
വായ്പകൾക്കായി ഉപഭോക്താക്കളെ വിലയിരുത്തുന്നതിന് അൽഗോരിതങ്ങളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും ആശ്രയിക്കുന്നതിനെതിരെ ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റിസർവ് ബാങ്ക്. വായ്‌പാ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ധനലക്ഷ്മി ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് എന്നിവയുൾപ്പെടെ മൂന്ന് ബാങ്കുകളിൽ നിന്ന് 2.49 കോടി രൂപ പിഴ ചുമത്തി വായ്‌പാ മോഡൽ അടിസ്ഥാനമാക്കിയുള്ള അൽഗോരിതം അംഗീകരിക്കുന്ന വായ്പകൾ അധിക വിലയിരുത്തലില്ലാതെ നൽകുന്നത് ബാങ്കുകളെ പ്രതിസന്ധിയിലേക്ക് നയിക്കും എന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ബാങ്കുകളും നോൺ-ബാങ്ക് ഫിനാൻഷ്യൽ കമ്പനികളും വായ്പ നൽകുന്നതിന് ഉപയോഗിക്കുന്നAI മോഡലുകളുടെ കരുത്ത് ആദ്യം വിലയിരുത്തണം എന്നാണ് നിർദേശം. സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുന്നതിനായി റിസർവ് ബാങ്ക് കഴിഞ്ഞ മാസങ്ങളിൽ അപകടസാധ്യതയുള്ള വായ്പകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ചില ബാങ്കുകൾക്കും നോൺ-ബാങ്ക് ഫിനാൻഷ്യൽ കമ്പനികൾക്കും അൽഗോരിതം അംഗീകരിച്ച വായ്പകളുടെ കുതിപ്പ് നിയന്ത്രിക്കാനുള്ള സൗകര്യം ഇല്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്താണ് ബാങ്കുകളുടെ അൽഗോരിതം എസ്എംഇകൾക്കുള്ള വായ്പാ അപേക്ഷകൾ അംഗീകരിക്കാൻ ബാങ്കുകൾ…
വിവിധ ആവശ്യങ്ങൾക്കായി ഇനി മുതൽ ജനന തീയതി തെളിയിക്കാനുള്ള രേഖയായി ആധാർ അല്ല വേണ്ടത് ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മാർക്ക് ഷീറ്റുകൾ തന്നെ ഹാജരാക്കണം. ആധാർ ഇനി ജനന തീയതി തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാൻ ആകില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു. ഇനി ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മാർക്ക് ഷീറ്റുകൾ നൽകേണ്ടതായി വരുമെന്നു വിജ്ഞാപനം പുറപ്പെടുവിച്ച് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനേസൈഷൻ. ആധാർ ഇനി ജനന തീയതി തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാൻ പറ്റില്ലെന്ന് ആധാർ അതോറിറ്റി വ്യക്തമാക്കിയതിനു പിന്നാലെ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ച് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനേസൈഷൻ. പ്രോവിഡന്റ് ഫണ്ടിലെ വിവിധ ഇടപാടുകൾക്ക് പ്രായം തെളിയിക്കാനുള്ള രേഖയായി ഇനി ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മാർക്ക് ഷീറ്റുകൾ നൽകേണ്ടതായി വരും. പ്രായം തെളിയിക്കാനുള്ള രേഖകളുടെ പട്ടികയിൽ നിന്ന് ഇപിഎഫ്ഒ ആധാർ ഒഴിവാക്കി. ഇപിഎഫ് അംഗങ്ങളുടെ ജനനത്തീയതി തിരുത്താനുള്ള തെളിവായി ഇനി ആധാർ നൽകാനാകില്ല. ജനനത്തീയതിക്ക് തെളിവായി…
കഴിഞ്ഞ വർഷം ഇന്ത്യയിലെ 100 ഓളം സ്റ്റാർട്ടപ്പുകൾ പിരിച്ചുവിട്ടത് 24,000 ജീവനക്കാരെയെന്ന് റിപ്പോർട്ട്. മാർക്കറ്റ് ഗവേഷണ സ്ഥാപനമായ ദ ക്രഡിബിളാണ് പഠനം നടത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ്, ഷെയർചാറ്റ്, സ്വിഗി, അൺഅക്കാഡമി തുടങ്ങിയ യൂണികോണുകളാണ് ജീവനക്കാരെ പിരിച്ചുവിട്ടവരിൽ മുന്നിൽ.ഫണ്ടിംഗ് കുറഞ്ഞതും കൂടുതൽ ലാഭമുണ്ടാക്കാൻ നിക്ഷേപകരിൽ നിന്ന് സമ്മർദമുണ്ടായതും ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിലേക്ക് സ്റ്റാർട്ടപ്പുകളെ നയിച്ചെന്നാണ് വിലയിരുത്തുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പല സ്റ്റാർട്ടപ്പുകളും ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്.7 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സ്റ്റാർട്ടപ്പ് ഫണ്ടിംഗാണ് 2023ൽ കണ്ടത്. 2022ൽ നിക്ഷേപകരിൽ നിന്ന് സ്റ്റാർട്ടപ്പുകളുടെ പോക്കറ്റിൽ 25 ബില്യൺ ഡോളറിന്റെ നിക്ഷേപം ലഭിച്ചിരുന്നു. എന്നാൽ 2023ൽ വെറും 8.2 ബില്യൺ ഡോളർ മാത്രമാണ് സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് സമാഹരിക്കാൻ സാധിച്ചത്. രാജ്യത്തെ പല ചെറുകിട-ഇടത്തരം സ്റ്റാർട്ടപ്പുകൾ അടച്ചു പൂട്ടിയത് ഒരുവിഭാഗത്തിന്റെ ജോലിയെ ബാധിച്ചു. പത്തിലധികം സ്റ്റാർട്ടപ്പുകളാണ് കഴിഞ്ഞ വർഷം പൂട്ടിപ്പോയത്. സ്റ്റാർട്ടപ്പുകൾ വളർച്ചയ്ക്കും വികാസത്തിനും നിക്ഷേപങ്ങളെയാണ് ആശ്രയിക്കുക പതിവ്. എന്നാൽ ഫണ്ടിംഗ് കുറഞ്ഞതാണ് ചെറുകിട-ഇടത്തരം…
സെമികണ്ടക്ടർ നിർമാതാക്കളായ മൈക്രോൺ ടെക്നോളജി ഇന്ത്യയിൽ നിർമിച്ച ചിപ്പുകൾ ഈ വർഷം അവസാനം തന്നെ വിപണിയിലെത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ വർഷം ജൂണിലാണ് സെമികണ്ടക്ടർ ഇന്ത്യയിൽ നിർമിക്കാൻ മൈക്രോൺ ധാരണയിലെത്തുന്നത്. സെപ്റ്റംബറിൽ തന്നെ ഗുജറാത്തിൽ ഫാക്ടറിയുടെ നിർമാണം ആരംഭിച്ചിരുന്നു. ഇവിടെ നിർമിച്ച ചിപ്പുകൾ ഡിസംബറിൽ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.ഇന്ത്യയിൽ സെമികണ്ടക്ടർ പ്ലാന്റ് നിർമിക്കാൻ 825 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് മൈക്രോൺ നടത്തിയത്. കരാറിലെത്തി 90 ദിവസം കൊണ്ടാണ് ഗുജറാത്തിൽ മൈക്രോൺ നിർമാണ പ്ലാന്റ് തുടങ്ങിയതെന്നും ഇതൊരു റെക്കോർഡ് ആണെന്നും മന്ത്രി പറഞ്ഞു. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമിച്ച ആദ്യത്തെ പ്ലാന്റിൽ വിശ്വാസമുണ്ടെന്നും ഇതിന്റെ വിജയം മുന്നോട്ടു നയിക്കുന്നതിൽ അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ സെമികണ്ടക്ടർ അസംബിൾ ചെയ്യാനും ടെസ്റ്റ് ഓപ്പറേഷൻ ചെയ്യാനും ഫോക്സ്കോണുമായി എച്ച്സിഎൽ ഗ്രൂപ്പ് കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. എല്ലാവരും വിചാരിച്ചത് പോലെ നടക്കുകയാണെങ്കിൽ സെമികണ്ടക്ടർ നിർമാണ ഹബ്ബായി രാജ്യം…