Author: News Desk
വന്ദേഭാരതിന്റെ വരവോടെ പല റൂട്ടുകളിലും നിരക്ക് കുറയുന്നതായി ഇന്ത്യൻ റെയിൽവേ. വിമാന ടിക്കറ്റ് നിരക്കിനെ അടക്കം വന്ദേഭാരത് സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ നടത്തിയ ഒരു പഠനത്തിൽ രാജ്യത്തെ യുവാക്കളിൽ വലിയൊരു വിഭാഗം വന്ദേ ഭാരതിനെ ആശ്രയിക്കുന്നതായി കണ്ടെത്തിയിരുന്നു. യാത്രയ്ക്ക് വന്ദേഭാരത് തിരഞ്ഞെടുക്കുന്നതിൽ 56% പേരും ജോലിക്കാരായ യുവാക്കളാണ്. വന്ദേ ഭാരതിന്റെ വരവോടെ പല ട്രെയിനുകളും നിരക്ക് കുറച്ചിട്ടുണ്ട്. വന്ദേഭാരതിൽ യാത്ര ചെയ്യുന്നതിൽ 27.5% പേരും 25-34 പ്രായപരിധിയുള്ളവരാണ്. യാത്ര ചെയ്യുന്നവരിൽ 28.6% പേർ 35-49 വയസ്സിൽ പ്രായമുള്ളവരാണ്. വിമാന ടിക്കറ്റ് നിരക്കും കുറഞ്ഞു വന്ദേഭാരതിന്റെ വരവ് വിമാന ടിക്കറ്റ് നിരക്കിനെയും സ്വാധീനിച്ചിട്ടുണ്ട്. പല റൂട്ടുകളിലും വിമാന ടിക്കറ്റ് നിരക്ക് കുറയാനുള്ള കാരണം വന്ദേഭാരത് ആണെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം-കാസർഗോഡ്, ചെന്നൈ-ബെംഗളൂരു, മുംബൈ-പൂനെ, ജംനഗർ- അഹമ്മദാബാദ്, ഡൽഹി-ജയ്പൂർ തുടങ്ങിയ റൂട്ടുകളിൽ വന്ദേഭാരതിന്റെ വരവോടെ വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്. 2023 ഏപ്രിലിൽ 20-30% നിരക്ക് കുറഞ്ഞിട്ടുണ്ട്. യാത്രയ്ക്ക് വിമാനം ആശ്രയിച്ചിരുന്ന 10-20% ആളുകൾ വന്ദേഭാരതിലേക്ക്…
വനിതാ സംരംഭകരുടെ കൂട്ടായ്മയിലൂടെ വിജയകരമായി നേടാനായത് മികച്ച വിപണിയും വരുമാനവും. കുടുംബശ്രീയുടെ ഫ്ലാഗ്ഷിപ് പദ്ധതിയായ കേരള ചിക്കന്‍ പദ്ധതിക്ക് ഇതുവരെ 208 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചു. പദ്ധതി ആരംഭിച്ച 2019 മാര്‍ച്ച് മുതല്‍ ഇതു വരെയുള്ള വിറ്റുവരവാണിത്. നിലവില്‍ പ്രതിദിനം ശരാശരി 25,000 കിലോ കോഴിയിറച്ചിയുടെ വിപണനമാണ് ഔട്ട്ലെറ്റുകള് വഴി നടക്കുന്നത്. പൊതു വിപണിയെ അപേക്ഷിച്ച് ലഭിക്കുന്ന വിലക്കുറവും ഗുണനിലവാരവുമാണ് ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാൻ കാരണം. പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്കരിച്ച കോഴി ഇറച്ചിയും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളും ഉടന്‍ വിപണിയിലെത്തിക്കും. കുറഞ്ഞ മുതല്‍മുടക്കില്‍ സുസ്ഥിര വരുമാനം നേടാന്‍ സഹായകരമാകുന്ന തൊഴിലെന്ന നിലയ്ക്ക് കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് സംശുദ്ധമായ കോഴി ഇറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് 2019 ൽ എറണാകുളം…
ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് റീജിയണൽ റെയിൽ സർവീസായ ‘നമോ ഭാരത്’ ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. നമോഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്ന ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ മുൻഗണനാ പാതയും ഉത്തർപ്രദേശിലെ സാഹിബാബാദ് റാപ്പിഡ് എക്സ് സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2025 ൽ ഈ അതിവേഗ ഇടനാഴി പൂർത്തിയാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി. വന്ദേ ഭാരത് ട്രെയിനുകളെക്കാൾ വേഗതയിൽ ഈ ട്രെയിനുകൾ ആധുനിക ഇടനാഴിയിലൂടെ കുതിക്കും. 180 kmph വേഗതയെടുക്കാൻ സാധിക്കുന്ന പുതിയ റെയിൽ അധിഷ്ഠിത, സെമി-ഹൈ-സ്പീഡ്, ഹൈ-ഫ്രീക്വൻസി കമ്മ്യൂട്ടർ ട്രാൻസിറ്റ് സംവിധാനമാണ് RRTS. പ്രധാനമന്ത്രി മോദി ആദ്യ സർവീസ് നടത്തിയ ട്രയിനിൽ യാത്ര ചെയ്യുകയും , ട്രെയിനിലുണ്ടായിരുന്ന സ്കൂൾ കുട്ടികളുമായി സംവദിക്കുകയും ചെയ്തു. ആദ്യ നമോഭാരത് സർവീസിലെ ലോക്കോ പൈലറ്റ് മുതലുള്ള ജീവനക്കാരെല്ലാം വനിതകളാണ്. ഇവരുമായും പ്രധാനമന്ത്രി സംവദിച്ചു. ഇന്ത്യയിൽ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ (RRTS) തുടക്കം കുറിച്ച് കൊണ്ടുള്ള…
റോഡിൽ എഐ (AI) പട്രോളിംഗ്, കുറ്റവാളിയെ കണ്ടുപിടിക്കാൻ ആപ്പ്.ദുബായിൽ നടന്ന ഇത്തവണത്തെ ജിട്ടെക്സ് ഗ്ലോബൽ 2023 (Gitex Global 2023) അത്ഭുതങ്ങളാണ് ഒളിച്ചുവെച്ചിരിക്കുന്നത്. ലോകം എഐയ്ക്ക് പിന്നാലെ പോകുമ്പോൾ ദുബായും മാറി നിൽക്കാൻ ഉദ്ദേശിക്കുന്നില്ല. എഐയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുകയാണ് ദുബായി. അത് ലോകത്തിന് കാട്ടികൊടുക്കുന്ന വേദി കൂടിയാണ് ജിറ്റെക്സ് ഗ്ലോബൽ 2023. എഐയുടെ പട്രോളിംഗ്കേരളത്തിലെ റോഡുകളിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നത് കണ്ടുപിടിക്കാൻ എഐ ക്യാമറകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. ദുബായിലെ റോഡുകളിൽ എഐ ക്യാമറ അല്ല, എഐയുടെ വക പട്രോളിംഗ് ആണ് വരാൻ പോകുന്നത്. അടുത്ത് തന്നെ എഐ പട്രോളിംഗ് കാറുകൾ റോഡിൽ ഇറക്കാൻ പോകുകയാണ് ദുബായി ആർടിഎ. തുടക്കത്തിൽ 5 എഐ കാറുകൾ മാത്രമായിരിക്കും റോഡിലിറങ്ങുക. 360 ഡിഗ്രി നിരീക്ഷണത്തിന് ഓരോ കാറിലും ആറ് സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആളുകൾ താമസിക്കുന്ന ഭാഗങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ സെൽഫ് ഡ്രൈവിംഗ് സെക്യൂരിറ്റി പട്രോളിംഗ് തുടങ്ങാനും ദുബായി പൊലീസ് ഉദ്ദേശിക്കുന്നുണ്ട്.…
രാജ്യത്തെ ചെറുകിട ബിസിനസുകൾക്കും ചെറു വ്യാപാരികൾക്കും ലളിതമായ തിരിച്ചടവ് ഉറപ്പു വരുത്തുന്ന ചെറു വായ്പകൾ നൽകും ഇനി മുതൽ ഗൂഗിൾ പേ. ദിവസ വായ്പാദാതാക്കളെയും, അമിത പലിശ പിരിവുകാരെയും ഒഴിവാക്കി ഇന്ത്യയിലെ വ്യാപാരികൾക്ക് ദൈനംദിന കച്ചവടങ്ങൾക്കായി നേരിട്ട് ചെറിയ ലോണുകൾ നൽകുകയെന്ന ആശയത്തിലാണ് ഗൂഗിൾ ഇന്ത്യ Gpay വഴി സാഷെ ലോണുകൾ പ്രഖ്യാപിച്ചത്. Gpay വഴി 15,000 രൂപ വരെ ചെറുകിട ബിസിനസുകൾക്ക് Google India ഇങ്ങനെ വായ്പ നൽകും. വ്യാപാരികൾക്ക് അത് പ്രതിദിനം വെറും ഏറ്റവും കുറഞ്ഞ തവണയായ 111 രൂപ വീതം ലളിതമായ തവണകളായി തിരിച്ചടയ്ക്കാം. തവണയുടെ മൂല്യം 111 രൂപയില്‍ ഉയർന്ന തുകയായി തിരിച്ചടക്കാനും വ്യാപാരിക്കു സാധിക്കും. ടെക് ഭീമൻ ഡിഎംഐ ഫിനാൻസുമായി സഹകരിച്ചു കൊണ്ടാകും Google India ലോൺ സേവനങ്ങൾ നൽകുക. വ്യാപാരികളുടെ പ്രവർത്തന മൂലധന ആവശ്യകതകൾ പരിഹരിക്കാൻ സഹായിക്കുന്ന ePayLater-ന്റെ പങ്കാളിത്തത്തോടെ വ്യാപാരികൾക്കായി Google Pay ഒരു ക്രെഡിറ്റ് ലൈനും പ്രവർത്തനക്ഷമമാക്കി.…
ദുബായിൽ മഴ പെയ്യണമെങ്കിൽ ഋഷ്യശൃംഖൻ വിചാരിച്ചിട്ട് കാര്യമില്ല, കുറച്ച് പൈലറ്റുമാർ മനസ് വെക്കണം. വർഷങ്ങളായി ദുബായിൽ ക്ലൗഡ് സീഡിംഗ് ടെക്നോളജി വഴിയാണ് മഴയുടെ അളവ് കൂട്ടുന്നത്. മേഘങ്ങളിൽ വൈദ്യുതി ചാർജ് ചെയ്താണ് ക്ലൗഡ് സീഡിംഗിലൂടെ മഴ പെയ്യിക്കുന്നത്. ഇങ്ങനെ ചാർജ് ചെയ്യാൻ മേഘങ്ങളിലേക്ക് രാസപദാർഥങ്ങൾ വിതറണം. അതിന് വിമാനങ്ങളുടെ സഹായം കൂടിയേ തീരു. ക്ലൗഡ് സീഡിംഗിന് ഉപയോഗിക്കുന്ന വിമാനങ്ങളുടെ പൈലറ്റുമാർക്ക് അതുകൊണ്ട് തന്നെ ഹീറോ പരിവേഷമാണ് ദുബായിൽ. ഇവരാണ് ഹീറോകൾചൂട് കൂടുകയും മഴയുടെ അളവ് കുറയുകയും ചെയ്തപ്പോഴാണ് ദുബായ് ക്ലൗഡ് സീഡിംഗ് ടെക്നോളജിയെ കൂട്ട് പിടിച്ചത്, കൃത്രിമ മഴ പെയ്ക്കാൻ. സിൽവർ അയഡൈഡ്, ഡ്രൈ ഐസ്, പൊട്ടാസ്യം അയഡൈഡ് പോലുള്ള രാസവസ്തുക്കൾ മേഘങ്ങളിലേക്ക് വിതറുകയാണ് ക്ലൗഡ് സീഡിംഗിൽ ചെയ്യുന്നത്. അന്തരീക്ഷത്തിലെ നീരാവിയെ കണികകൾ ആകർഷിച്ച് മഴ പെയ്യിക്കുന്ന മേഘങ്ങളായ കുമുലോനിംബസ് ആക്കി മാറ്റുകയും ചെയ്യും. മേഘത്തിന്റെ ഏത് വശത്താണ് രാസവസ്തുക്കളെ കയറ്റി വിടുന്നത് എന്നത് ആശ്രയിച്ചിരിക്കും മഴ പെയ്യാൻ എടുക്കുന്ന സമയം.…
ഇന്ത്യൻ ഐ.ടി സേവന വ്യവസായത്തിന് രണ്ടാം പാദം മിതമായ വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. എന്നിട്ടും രാജ്യത്തെ ഏറ്റവും വലിയ ഐ ടി സേവന ദാതാവായ TCS പിടിച്ചു നിന്നു. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസ കാലയളവിൽ TCS ന്റെ അറ്റാദായത്തിൽ 8.7% വർധന രേഖപ്പെടുത്തി. ആഗോള മാന്ദ്യത്തിൽ മറ്റു ഐ ടി കമ്പനികളുടെ സേവന കരാറുകളിൽ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ടി സി എസ്സിന്റെ അതി ജീവനം. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസ കാലയളവ് പരമ്പരാഗതമായി ഇന്ത്യൻ ഐടി സേവന വ്യവസായത്തിന്റെ ഏറ്റവും ശക്തമായ പാദമായി കണക്കാക്കപ്പെടുന്നു, എന്നാൽ ഈ വര്‍ഷം അത്ര ആശാവഹമല്ല ഇന്ത്യൻ കമ്പനികൾക്ക്. എങ്കിലും ലാഭവിഹിതം സ്ഥിരമായി നിലനിർത്തിക്കൊണ്ട് വരുമാനത്തിൽ അത്ര വലുതല്ലാത്ത വളർച്ച ഉണ്ടാകുമെന്ന് നിരവധി വിശകലനങ്ങൾ സൂചിപ്പിക്കുന്നു. യുഎസും യൂറോപ്പും പോലുള്ള പ്രധാന വിപണികളിൽ നിന്നുള്ള സേവന ഡിമാന്റുകളിലെ അനിശ്ചിതത്വം, മന്ദതയിലായ ആഗോള മാക്രോ ഇക്കണോമിക് സാഹചര്യങ്ങൾ…
ഉപരി പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾക്കുള്ള സങ്കീര്‍ണമായ വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാൻസ് നൽകിയ വാഗ്ദാനം യാഥാർഥ്യമാകുന്നു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് ഉപരിപഠനത്തിന് കൂടുതല്‍ ഇന്ത്യൻ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഫ്രാന്‍സ് അറിയിച്ചു. 2030നുള്ളില്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം ഒരുക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ നേരിട്ട് നിര്‍ദേശിച്ചിരിക്കുകയാണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൂ (Thierry Mathou) വ്യക്തമാക്കി. ബിരുദാനന്തര ബിരുദമോ അതിന് മുകളിലോ ഉണ്ടായിരിക്കുകയും ഒരു സെമസ്റ്റര്‍ എങ്കിലും ഫ്രാന്‍സില്‍ ചെലവഴിക്കുകയും ചെയ്താല്‍ 5 വര്‍ഷത്തെ കാലാവധിയുള്ള ദീർഘകാല പോസ്റ്റ്-സ്റ്റഡി ഷെങ്കന്‍ വിസ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. നേരത്തെ രണ്ട് വർഷത്തെ തൊഴിൽ വിസയാണ് ഇവർക്ക് നൽകിയിരുന്നത്. കൂടാതെ, ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം സ്റ്റാൻഡേര്‍ഡ് ഫ്രഞ്ച് ബാച്ചിലര്‍ പ്രോഗ്രാമുകളില്‍ ഫ്രഞ്ച് അറിയാത്ത വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും. ഇതിനായി സര്‍വകലാശാലകള്‍ക്കുള്ളില്‍ പ്രത്യേക അന്താരാഷ്ട്ര സെഷനുകളും സംഘടിപ്പിക്കും കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് സന്ദര്‍ശിച്ചപ്പോള്‍,…
ഇലക്ട്രിക് വാഹന നിർമാണ മേഖലയിൽ ഒന്നാംസ്ഥാനക്കാരായ ടെസ്ല (Tesla)യ്ക്ക് പുതിയ എതിരാളികൾ. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കൾ എന്ന ടെസ്ലയുടെ സ്ഥാനം പിന്തള്ളി ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിൽഡ് യുവർ ഡ്രീംസ് (Build Your Dreams) മുൻപന്തിയിലെത്തി.ത്രൈമാസ നിർമാണത്തിൽ ടെസ്ലയെ കടത്തിവെട്ടിയിരിക്കുകയാണ് ബിവൈഡി. മൂന്നാം പാദലാഭം കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയായതായി കമ്പനി പറഞ്ഞിരുന്നു. ആഗോള വിൽപ്പനയിൽ രണ്ടാം സ്ഥാനത്തുമെത്തി. മാത്രമല്ല, ചൈനയിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റിരുന്ന ഫോക്സ് വാഗണിനെ പിന്തള്ളാനും ബിവൈഡിക്ക് കഴിഞ്ഞു. 2011ൽ ഒരു ടെലിവിഷൻ അഭിമുഖത്തിലെ ചോദ്യത്തിന് ഇലോൺ മസ്ക് ചിരിച്ച് തള്ളിയതാണ് ബിവൈഡി അടക്കമുള്ള ചൈനയിലെ ഇവി നിർമാണ കമ്പനികളെ. എന്നാൽ നിലവിലെ കണക്കുകൾ മസ്കിന് തലവേദനയുണ്ടാക്കുമെന്ന് ഉറപ്പ്.ബാറ്ററിയിൽ നിന്ന് കാറിലേക്ക്ചൈനയിലെ വുവേയിൽ നിന്നുള്ള വാങ് ചുവാൻഫു (Wang Chuanfu )1995ൽ ബന്ധുവിനൊപ്പം ചേർന്നാണ് ബിവൈഡി തുടങ്ങുന്നത്. സ്മാർട്ട് ഫോൺ, ലാപ്ടോപ് എന്നിവയുടെ ബാറ്ററി നിർമാണമായിരുന്നു കമ്പനിക്ക് തുടക്കത്തിൽ. ആദ്യം മുതലേ ജപ്പാനുമായിട്ടായിരുന്നു…
ആമസോണിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഇനി ഡ്രോൺ കൊണ്ടുതരും. റോഡ് ഡെലിവറി മാത്രമല്ല, സ്കൈ ഡെലിവറിയും ചെയ്യുകയാണ് ആമസോൺ.നിലവിൽ മരുന്ന് ഡെലിവറി ചെയ്യാനാണ് ആമസോൺ ഡ്രോൺ ഉപയോഗപ്പെടുത്തുക. മരുന്ന് വിതരണത്തിന് ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഏറ്റവും പുതിയ കമ്പനിയാണ് ആമസോൺ. നിലവിൽ എല്ലായിടത്തും സൗകര്യം ലഭിക്കില്ല. ആമസോണിന്റെ ഡ്രോണിലെ മരുന്ന് വിതരണം ആദ്യം അമേരിക്കയിലെ ടെക്സസിലാണ് നടപ്പാക്കുന്നത്. മരുന്നുകൾ പറന്നു വരും ഡോക്ടർമാർ നൽകുന്ന കുറിപ്പടി അനുസരിച്ചുള്ള മരുന്നുകൾ ഓർഡർ ചെയ്ത് ഒരു മണിക്കൂറിനകം ഡ്രോൺ വഴി എത്തിച്ചുകൊടുക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്. ഫാർമസിയിൽ നിന്ന് മരുന്നെടുത്ത് ഡ്രോൺ കസ്റ്റമറുടെ വീട്ടിൽ ഒരു മണിക്കൂറിനുള്ളിൽ എത്തിക്കും. 13 അടി ഉയരത്തിൽ നിന്ന് കസ്റ്റമറുടെ കൈയിലേക്ക് ഡ്രോൺ പാക്കേജ് ഇട്ടുകൊടുക്കും. 500 തരം മരുന്നുകൾ ഇത്തരത്തിൽ വിതരണം ചെയ്യും. നിയന്ത്രണമുള്ള മരുന്നുകളെ ഒഴിവാക്കിയിട്ടുണ്ട്. ഡ്രോൺ വഴിയുള്ള വിതരണം ആമസോൺ ആദ്യമായല്ല പരീക്ഷിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ കാലിഫോർണിയയിൽ വീട്ടിലേക്കാവശ്യമായ സാധനങ്ങൾ ഇത്തരത്തിൽ ഡ്രോണിൽ എത്തിച്ചു…