Author: News Desk

ഇന്ത്യയില്‍ ഇലക്‌ട്രോണിക്‌സ് നിര്‍മ്മാണ ആവാസവ്യവസ്ഥ വിപുലീകരിക്കുന്നതില്‍ പങ്കാളികളാകാനുള്ള ഗൂഗിളിന്റെ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രിയും സുന്ദര്‍ പിച്ചൈയും ചര്‍ച്ച ചെയ്തു. യു.പി.ഐക്ക് ഊന്നല്‍ നല്‍കികൊണ്ട് ഇന്ത്യയില്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഗൂഗിളിന്റെ പദ്ധതികളെക്കുറിച്ച് സുന്ദര്‍ പിച്ചൈ പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു ഗൂഗിളിന്റെ 100 ഭാഷാ AI മോഡൽ ഇനിഷ്യേറ്റീവ് പ്രകാരം ഇന്ത്യന്‍ ഭാഷകളില്‍ നിര്‍മ്മിത ബുദ്ധി ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ പുരോഗതി ഇരുവരും വിലയിരുത്തി . സദ്ഭരണത്തിനായുള്ള എ .ഐ ടൂളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി സുന്ദർ പിച്ചൈയോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി  നരേന്ദ്ര മോദി, ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സി.ഇ.ഒ സുന്ദര്‍ പിച്ചൈയുമായി വെർച്വലായാണ് ആശയവിനിമയം നടത്തിയത്. ഇന്ത്യയില്‍ ക്രോംബുക്കുകള്‍ നിര്‍മ്മിക്കുന്നതിന് എച്ച്.പിയുമായുള്ള ഗൂഗിളിന്റെ പങ്കാളത്തിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.അടുത്തിടെ, HP-യും Google-ഉം പ്രഖ്യാപിച്ച പങ്കാളിത്തം പ്രകാരം ഇരു കമ്പനികളും ചേർന്ന്  ഇന്ത്യയിൽ Chromebooks നിർമ്മിക്കും. ഈ പങ്കാളിത്തം രാജ്യത്തെ ഡിജിറ്റൽ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കും. താങ്ങാനാവുന്ന വിലയും, സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ കമ്പ്യൂട്ടിംഗ് ഉപകരണങ്ങൾ വഴി കൂടുതൽ…

Read More

ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് എക്സ്പോയില്‍ (Gitex) തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള 50 സ്റ്റാര്‍ട്ടപ്പുകള്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തിങ്കളാഴ്ച ആരംഭിച്ച നാല് ദിവസത്തെ ജൈടെക്സ് നോര്‍ത്ത് സ്റ്റാര്‍ എന്ന സ്റ്റാര്‍ട്ടപ്പ് പരിപാടിയിലാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നത്. ജൈടെക്സ് നോര്‍ത്ത് സ്റ്റാറിന്‍റെ ഭാഗമായി നടക്കുന്ന സൂപ്പര്‍നോവ ചലഞ്ചിലും കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നുണ്ട്. സംരംഭകര്‍ക്ക് നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുന്ന സൂപ്പര്‍നോവ ചലഞ്ചിന്‍റെ സെമിഫൈനലിലേക്ക് കേരളത്തില്‍ നിന്നുള്ള 8 സ്റ്റാര്‍ട്ടപ്പുകള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജെന്‍ റോബോട്ടിക്സ്, ബ്രെയിന്‍വയേര്‍ഡ്, ഹൈപ്പര്‍ക്വാഷ്യന്‍റ്, അകുട്രോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഐറോവ്, നോവല്‍ സസ്റ്റെയ്നബിലിറ്റി, ടുട്ടിഫ്രൂട്ടി, ഇസ്ട്രോടെക് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് സൂപ്പര്‍നോവ ചലഞ്ചിന്‍റെ സെമിഫൈനലിലേക്ക് എത്തിയത്. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനും വാണിജ്യ-നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജൈടെക്സ് നോര്‍ത്ത് സ്റ്റാര്‍ അവസരമൊരുക്കും. ജൈടെക്സിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഇത്രയധികം കമ്പനികള്‍ ഈ മേളയില്‍ പങ്കെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്. വിവര…

Read More

പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസ് ലോക ശക്തരായ ഇസ്രയേലിനോട് പിടിച്ചു നിൽക്കുന്നത് വിപുലമായ ഒരു ആഗോള ധനസഹായ ശൃംഖലയുടെ സഹായത്തോടെയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചാരിറ്റികളിൽ നിന്നും, സൗഹൃദ രാഷ്ട്രങ്ങളിൽ നിന്നും സാമ്പത്തിക പിന്തുണ നേടുന്നതിനും, ഗാസ തുരങ്കങ്ങളിലൂടെ പണം കൈമാറുന്നതിനും ക്രിപ്‌റ്റോകറൻസികൾ ഉപയോഗിക്കുന്നതിനും ഒക്കെ ഈ ആഗോള ശൃംഖലയുടെ പിൻബലമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ശൃംഖലയുടെ കണ്ണികൾ കണ്ടെത്തി അവ നിർവീര്യമാക്കുകയെന്ന ശ്രമകരമായ ദൗത്യത്തിലാണ് ഇസ്രായേൽ. ഹമാസിന്റെ ധനസമാഹരണവുമായി ബന്ധമുണ്ടെന്ന് സൂചനകൾ ലഭിച്ച ബാർക്ലേയ്‌സ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായും സംഭാവന ശേഖരിക്കാൻ ഉപയോഗിക്കുന്ന ക്രിപ്‌റ്റോകറൻസി അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌തതായും ഈ ആഴ്ച ആദ്യം ഇസ്രായേൽ പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഹമാസിന് ഇത്തരത്തിൽ എത്ര അക്കൗണ്ടുകൾ ഉണ്ടെന്നോ, അവയിലെ നിക്ഷേപ മൂല്യം എത്രയെന്നോ ഇസ്രായേൽ വ്യക്തമാക്കിയിട്ടില്ല. 2021 ഡിസംബറിനും ഈ വർഷം ഏപ്രിലിനും ഇടയിൽ, ഹമാസുമായി ബന്ധമുണ്ടെന്ന് വ്യക്തമായ ഏതാണ്ട് 190 ക്രിപ്റ്റോ അക്കൗണ്ടുകൾ ഇസ്രായേൽ പിടിച്ചെടുത്തു. 2007 മുതൽ ഗാസ മുനമ്പിലെ ഭരണം നിർവഹിക്കുന്ന…

Read More

ഇത് എഐയുടെ കാലമാണ്. ചിത്രം വരയ്ക്കാൻ മുതൽ കോടതിയിൽ വരെ എഐ. ഈ കാലത്തിന്റെ മറ്റൊരു പ്രത്യേകത വമ്പൻ കമ്പനികളോ ആധുനിക സാങ്കേതിക ഉപകരണങ്ങൾ ഉള്ളവരോ മാത്രമല്ല റോബോർട്ട് നിർമിക്കുന്നത്. സാങ്കേതിക പരിജ്ഞാനമുള്ള ആർക്കുവേണമെങ്കിലും റോബോർട്ടുകളെ ഉണ്ടാക്കാമെന്നാണ്. ഈയടുത്ത് യു.പി. സ്‌കൂൾ വിദ്യാർഥി നിർമിച്ച ഓട്ടോമാറ്റിക് ഡെസ്റ്റ് ബിൻ യന്ത്രം വൈറലായിരുന്നു. പ്രായവും വിദ്യാഭ്യാസവുമൊന്നും എഐ കാലത്ത് യന്ത്രനിർമാണത്തിന് വിലങ്ങുതടിയില്ല എന്ന് സാരം. അത്തരത്തിലൊന്നാണ് മുടി മുറിക്കുന്ന റോബോർട്ടിന്റെ നിർമാണം. അമേരിക്കയിലെ എൻജിനിയറായ ഷെയ്ൻ വിംഗ്ടൺ (Shane Wighton) ആണ് ഈ റോബോർട്ടിക് ബാർബറെ ഉണ്ടാക്കിയത്, സ്വന്തം മുടി മുറിക്കാൻ. 2020ൽ ലോക്ഡൗൺ കാലത്താണ് ബാർബർ റോബോർട്ടിനെ ഷെയ്ൻ നിർമിക്കുന്നതും വീഡിയോ സ്വന്തം യൂട്യൂബ് ചാനലായ സ്റ്റഫ് മെയ്ഡ് ഹിയറിൽ (Stuff Made Here) പങ്കുവെക്കുന്നതും. ഇപ്പോൾ റെഡ്ഡിറ്റിന്റെ (Reddit) കണ്ണിൽ പെട്ടതോടെ വീണ്ടും ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് വീഡിയോ. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും റെഡ്ഡിറ്റിൽ വന്നു കഴിഞ്ഞു.കോവിഡ്…

Read More

440 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന പുതിയ iX1 ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ച് BMW. 66.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള ഈ ഇലക്ട്രിക് വെഹിക്കിൾ എൻട്രി ലെവൽ എസ്‌യുവി മോഡലാണ്. പൂർണമായും ഇറക്കുമതി ചെയ്ത മോഡലാണ് ഈ ഓൾ ഇലക്ട്രിക് എസ്‌യുവി.iX1 ന് 5.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, അതേസമയം ഇതിന് പരമാവധി 180 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഒരു സാധാരണ 11kW എസി ചാർജർ ഉപയോഗിച്ച്, iX1 ന്റെ ബാറ്ററി 6.3 മണിക്കൂറിനുള്ളിൽ 100% ചാർജ് ചെയ്യാം. 130kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി 10 മുതൽ 80 % വരെ 29 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം.BMW iX1 പവർട്രെയിൻ സവിശേഷതകൾiX1-നെ പവർ ചെയ്യുന്നത് ഇരട്ട-മോട്ടോർ സജ്ജീകരണമാണ്. ഓരോ മോട്ടോറും ഒരു ആക്‌സിൽ പവർ ചെയ്യുന്നു- 309 bhp-ശക്തിയും, 494 Nm ടോർക്കും മികച്ച വേഗത ഈ ഇലക്ട്രിക്…

Read More

ഇന്റിലജന്റ് റോബോർട്ടിക്‌സ് സൊലൂഷനിൽ തങ്ങളുടെതായ സ്ഥാനമുറപ്പിച്ച കൊച്ചിയിൽ നിന്നുള്ള ഐ ഹബ്ബ് റോബോർട്ടിക്‌സിന് (iHub Robotics) ഖത്തർ ഇൻവെസ്റ്റ്‌മെന്റ് ഫ്രെയിമിന്റെ (Qatar Investment Frame) നിക്ഷേപം. കമ്പനിയുടെ വളർച്ചയ്ക്കും മികച്ച അവസരങ്ങൾ ലഭിക്കാനും ഖത്തർ ഇൻവെസ്റ്റ്‌മെന്റ് ഫ്രെയിമിന്റെ പങ്കാളിത്തം വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് കോടിയുടെ നിക്ഷേപമാണ് ഐഹബ്ബ് റോബോർട്ടിക്‌സിൽ ക്യൂഐഎഫ് നടത്തിയത്. ഇതോടെ 2% ഓഹരി ക്യൂഐഎഫിന് ലഭിച്ചു.പല മേഖലകളിൽ ഉപയോഗിക്കാൻ പറ്റുന്ന ഇന്നോവേറ്റീവ് റോബോർട്ടുകൾ ഐ ഹബ്ബിന്റെ പ്രത്യേകതയാണ്. പുത്തൻ ആശയങ്ങൾ രൂപപ്പെടുത്തിയ റോബോർട്ടുകളായി കൊച്ചിയിലാണ് ഐഹബ്ബ് തുടങ്ങുന്നത്. ഈ പുത്തൻ ആശയങ്ങളാണ് അവരെ വേറിട്ടു നിർത്തിയതും പ്രശസ്തരാക്കിയതും. പുതിയ വഴിവെട്ടാൻക്യൂഐഎഫുമായുള്ള പങ്കാളിത്തം ഐഹബ്ബ് റോബോർട്ടിക്‌സിനെ പുതിയ ഉയരത്തിലേക്ക് എത്തിക്കുമെന്നും കമ്പനിയുടെ പോർട്ട് ഫോളിയോ വികസിപ്പിക്കാൻ സഹായിക്കുമെന്നും ഐ ഹബ്ബിന്റെ സിഇഒ അതിൽ കൃഷ്ണ (Athil Krishna) പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐ ഹബ്ബ്. ഇതിനുള്ള ഊർജമാണ് പുതിയ സംഭവവികാസം. ഗൾഫ് മാർക്കറ്റിൽ ഐ…

Read More

സാമ്പത്തിക തകർച്ച, അടിപതറൽ, ജീവനക്കാരെ പിരിച്ചുവിടൽ, കുറച്ച് മാസങ്ങളായ ബൈജൂസിന് (Byju’s) അത്ര നല്ലകാലമായിരുന്നില്ല. എന്നാൽ ഇനി അങ്ങനെ ആയിരിക്കില്ല. മടങ്ങി വരുമെന്നുള്ള സൂചന നൽകിയിരിക്കുകയാണ് ബൈജൂസ്. മണിപ്പാൽ ഹോസ്പിറ്റൽ ഗ്രൂപ്പ് (Manipal Hospitals Group) ഫൗണ്ടർ രഞ്ജൻ പൈ (Ranjan Pai) ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് (Think and Learn Pvt. Ltd) 300 കോടി വാഗ്ദാനം ചെയ്തിരിക്കുകയാണ്. സാമ്പത്തിക വായ്പയായിട്ടാണ് തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. ബൈജൂസ് വാഗ്ദാനം സ്വീകരിച്ചാൽ ആകാശ് എജ്യുക്കേഷണൽ സർവീസിൽ നിന്ന് ചൗധരി കുടുംബത്തിന്റെ ഭാഗിക പിൻവാങ്ങലിൽ കലാശിക്കും. കാര്യങ്ങൾ വിചാരിച്ചത് പോലെ നടന്നാൽ ബൈജൂസിൽ രഞ്ജൻ പൈയുടെ മൊത്ത നിക്ഷേപം 300 മില്യൺ ഡോളറാകുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ബൈജൂസിനെ സഹായിക്കുമോ300 കോടിയുടെ വായ്പ സ്വീകരിച്ചാൽ ബൈജൂസിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമാകും. ഈ തുക ലഭിച്ചാൽ യു.എസ് ആസ്ഥാനമായ ഡേവിഡ്‌സൺ കെംപ്‌നറിൽ (Davidson Kempner)…

Read More

ഖത്തർ എയർവേസിൽ (Qatar Airways) എല്ലാ യാത്രകാർക്കും ഇനി വൈഫൈ സൗജന്യം. യാത്രകാർക്ക് സൗജന്യ വൈഫൈ ഉറപ്പിക്കാൻ എലോൺ മസ്‌കിന്റെ (Elon Musk) സ്‌പെയ്‌സ് എക്‌സുമായി (SpaceX) ഖത്തർ എയർവേസ് കരാറിലൊപ്പിട്ടു. 350 Mbsp വേഗതയിൽ സൗജന്യ വൈഫൈ എയർവേസിലെ എല്ലാ യാത്രികർക്കും ലഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഖത്തർ എയർവേസിന്റെ ഏറ്റവും വേഗത കൂടിയ വൈഫൈ സേവനം 10 Mbps ആണ്. ഓരോ ഡിവൈസിലും ഇനി സെക്കന്റിൽ 350 മെഗാബിറ്റ്‌സ് ആണ് ഇനി ലഭിക്കുക. യാത്രകാർക്ക് വിമാനത്തിൽ ഗെയിമിംഗും വിപിഎസ് ആക്‌സസ്, സ്‌പോർട്‌സ് സ്ട്രീമിങ് എന്നിവയെല്ലാം അൾട്രാ-വേഗതയിൽ ലഭിക്കുമെന്ന് സാരം. പുതിയ യുഗംപുതിയ കരാറിലൂടെ ഖത്തർ എയർവേസ് സ്റ്റാർലിങ്കിന്റെ പ്രൈമറി കൊളബറേറ്റായി. വിമാനയാത്രക്കാർക്ക് ഇന്റർനെറ്റ് കണക്ടിവിറ്റിയുടെ പുതിയ ലോകം കൂടിയാണ് ഈ കൈകോർക്കൽ തുറന്നിടുന്നത്. പൊതുവേ വിമാനത്തിൽ വൈഫൈ ഉപയോഗിക്കുന്നതിന് വലിയ നിരക്കാണ് ഈടാക്കുന്നത്. കൂടിയ നിരക്കും കുറഞ്ഞ വേഗതയുമാണ് സാധാരണയായി വിമാനയാത്രക്കാരുടെ വൈഫൈ അനുഭവം. വലിയ നിരക്ക് നൽകി ഇന്റർനെറ്റ്…

Read More

തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യ കപ്പൽ ഷെൻ ഹുവ 15 കഴിഞ്ഞ ദിവസമാണ് അണഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധി പേർ ചേർന്ന് കപ്പലിനെ വരവേറ്റു. ഓരോ ദിവസവും എന്തെങ്കിലും പുതിയ വാർത്ത വിഴിഞ്ഞതിന് പറയാനുണ്ടാകും.വിഴിഞ്ഞം ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിന് 20,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ അദാനി പോർട്‌സ് തീരുമാനിച്ചതാണ് അതിൽ ഏറ്റവും പുതിയത്. 2030-ഓടെ വിഴിഞ്ഞം ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിൽ നിക്ഷേപം നടത്തുമെന്ന് അദാനി പോർട്‌സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ കരൺ അദാനി അറിയിച്ചു. അദാനിയുടെ സ്വപ്ന പദ്ധതി7,700 കോടി രൂപ തുറമുഖ നിർമാണത്തിന്റെ ആദ്യ ഘട്ടത്തിൽ നിക്ഷേപം ലഭിച്ചതായി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് ഝാ (Rajesh Jha) പറഞ്ഞിരുന്നു. 2,500-3000 കോടി കമ്പനിയും ബാക്കി വരുന്ന തുക കേന്ദ്ര-സംസ്ഥാന സർക്കാരുകളുമാണ് ചെലവഴിക്കുന്നത്. വയബിളിറ്റി ഗ്യാപ് ഫണ്ടിങ്ങും ഇതിൽ ഉൾപ്പെടും. അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ…

Read More

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം 2024 മെയ് മാസത്തിൽ  കമ്മീഷൻ ചെയ്യുമെന്ന് കേരള സർക്കാർ. ചൈനയിൽനിന്ന്‌ കൂറ്റൻ ക്രെയിനുകളുമായി തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പൽ ഷെൻഹുവ –-15ന്‌ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം നൽകി. കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി വരവേറ്റു. തുറമുഖം ആറുമാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യുമെന്ന്‌ സ്വീകരണയോഗം ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തുടര്‍ന്ന് ഓദ്യോഗികമായി ബെര്‍ത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകള്‍ നടന്നു. വാട്ടര്‍ സല്യൂട്ടോടെയാണ് ബെര്‍ത്തിലേക്ക് അടുപ്പിച്ചത്. അടുത്തവർഷം മേയിൽ തുറമുഖം കമ്മീഷൻ ചെയ്യുന്നതോടെ രാജ്യത്തെ ആദ്യത്തെ മദർപോർട്ടായി വിഴിഞ്ഞം മാറും. മാസ്റ്റർ തുറമുഖമായി കണ്ട് സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ഈ ശൃംഖലയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാനും ഇവയോടനുബന്ധിച്ച്‌ പുതിയ വ്യവസായങ്ങൾ വികസിപ്പിക്കാനുമാകും. തുറമുഖത്തിനുപിന്നാലെ വെയർ ഹൗസുകൾ, കണ്ടെയ്‌നർ പാർക്കുകൾ, ഹോട്ടലുകൾ, ഫാക്ടറികൾ എന്നിവയും വരും. പല വൻകിട കമ്പനികളും നിക്ഷേപസാധ്യതകൾ തേടി ഇതിനകം സംസ്ഥാനത്ത് എത്തി. വിഴിഞ്ഞം കേന്ദ്രീകരിച്ച് പുതിയ ടൗൺഷിപ്പും ഉയരും. ഇത് സംസ്ഥാനത്തിന്റെ…

Read More