Author: News Desk

ഗതാഗതമേഖലയില്‍ ടെക്‌നോളജി ഇന്നവേഷനിലൂടെ പൊളിച്ചെഴുത്ത് നടത്തിയ യൂബര്‍ പുതിയ പദ്ധതിയായ എയര്‍ ടാക്‌സി പ്രൊജക്ട് കൂടുതല്‍ ജനകീയമാക്കാനുളള ഒരുക്കത്തിലാണ്. യൂബര്‍ പൂള്‍ മോഡലില്‍ ഷെയര്‍ ടാക്‌സി സംവിധാനമാണ് ആദ്യം ഏര്‍പ്പെടുത്തുക. നാല് പേര്‍ക്ക് യാത്ര ചെയ്യാം. തുടക്കത്തില്‍ പൈലറ്റിന്റെ സഹായമുണ്ടാകും. ചെറിയ ഇലക്ട്രിക് എയര്‍ക്രാഫ്റ്റുകളാണ് ഉപയോഗിക്കുക. 2020 ല്‍ ഡാളസിലും ലോസ് ആഞ്ചലസിലും ആദ്യ സര്‍വ്വീസ് നടത്താനാണ് യൂബറിന്റെ പദ്ധതി. കെട്ടിടങ്ങളുടെ മുകളില്‍ ലാന്‍ഡിംഗും ടേക്ക് ഓഫും ഈസിയാക്കുന്ന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് ടെക്‌നോളജിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു തവണ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 60 മൈല്‍ വരെ യാത്ര ചെയ്യാവുന്ന എയര്‍ക്രാഫ്റ്റുകളാണ് ഉപയോഗിക്കുകയെന്ന് യൂബര്‍ പ്രൊഡക്ട് ചീഫ് ജെഫ് ഹോള്‍ഡന്‍ വ്യക്തമാക്കി. എയര്‍ടാക്‌സി വരുന്നതോടെ ഒന്നര മണിക്കൂറിലധികമെടുക്കുന്ന ഗൂഡ്ഗാവ്- സെന്‍ട്രല്‍ ഡല്‍ഹി യാത്രയ്ക്ക് ആറ് മിനിറ്റ് മതിയാകും. റോഡില്‍ സഞ്ചരിക്കാന്‍ രണ്ട് മണിക്കൂര്‍ വേണ്ടിടത്ത് യൂബര്‍ എയര്‍ടാക്‌സിയിലൂടെ പതിനഞ്ച് മിനിറ്റിനുളളില്‍ എത്താം. എയര്‍ ടാക്‌സികളെ ആഢംബരവാഹനമായി കാണേണ്ടെന്ന സൂചനയാണ്…

Read More

എന്‍ട്രപ്രണറും ജീവനക്കാരും ഒരുപോലെ അറിഞ്ഞിരിക്കേണ്ടതാണ് സംസ്ഥാനത്ത് ഇംപ്ലിമെന്റ് ചെയ്ത വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം. ലേബര്‍ കമ്മീഷണറേറ്റ് മുഖേന നടപ്പിലാക്കുന്ന സംവിധാനത്തില്‍ ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ എല്ലാ മാസത്തെയും വിവരങ്ങള്‍ ലേബര്‍ കമ്മീഷണറേറ്റ് വെബ്‌സൈറ്റ് വഴി അപ്‌ഡേറ്റ് ചെയ്യണം. മിനിമം വേജസ് റൂള്‍സിലെ റൂള്‍ 21-എ യില്‍ വരുത്തിയ ഭേദഗതിയിലൂടെയാണ് വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തിയത്. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ എന്‍ട്രപ്രണറും ജീവനക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അഡ്വ. നവോദ് പ്രസന്നന്‍ വിശദീകരിക്കുന്നു. ജീവനക്കാരെ സംബന്ധിച്ച 44 വിവരങ്ങളാണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്. ഓരോ ജീവനക്കാരുടെയും ശമ്പളം, പിഎഫ് ഡിഎ തുടങ്ങിയവ കൂടാതെ എത്ര ദിവസം ലീവ് എടുത്തെന്നും എത്ര രൂപ ശമ്പളത്തില്‍ നിന്ന് പിടിച്ചുവെന്നും ഉള്‍പ്പെടെയുളള വിവരങ്ങളും രേഖപ്പെടുത്തണം. പ്രൊഫഷണല്‍ ടാക്‌സും ടിഡിഎസും ഉള്‍പ്പെടെയുളള ടാക്‌സ് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യണം. വിവരങ്ങള്‍ അപ് ലോഡ് ചെയ്യാതിരുന്നാല്‍ ഓരോ മാസവും ഒഫന്‍സ് ആയി കണക്കാക്കും. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ രജിസ്‌ട്രേഷന്‍ എടുത്ത് പാസ് വേഡ് ലഭിച്ചതിന്…

Read More

ബുളളറ്റ് ട്രെയിനുകള്‍ രാജ്യത്തിന് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല പക്ഷെ, നിലവിലെ റെയില്‍വേ സംവിധാനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനും മോഡേണൈസ് ചെയ്യുന്നതിനുമാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഇ. ശ്രീധരന്‍. ബുളളറ്റ് ട്രെയിനുകള്‍ ചെലവേറിയതാണ്. നിലവിലെ സാമ്പത്തിക അവസ്ഥയില്‍ അത് അഫോര്‍ഡ് ചെയ്യാന്‍ കഴിയുമോയെന്ന് ചിന്തിക്കണം. കിലോമീറ്ററിന് 200 കോടിയിലിധികം രൂപയാണ് വേണ്ടിവരുന്നതെന്ന് ഇ. ശ്രീധരന്‍ ചൂണ്ടിക്കാട്ടി. ബുളളറ്റ് ട്രെയിന്‍ പദ്ധതിയെക്കുറിച്ച് രാജ്യം സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെയാണ് ഇ. ശ്രീധരന്റെ വാക്കുകള്‍. രാജ്യം സാമ്പത്തികമായി സ്റ്റേബിളാകുന്ന ഘട്ടത്തില്‍ ബുളളറ്റ് ട്രെയിനുകളിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. കൊച്ചി ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച വി.ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണ ചടങ്ങില്‍ പ്രൊജക്ട് ഇംപ്ലിമെന്റേഷനിലെ എത്തിക്‌സും വാല്യൂസും എന്ന വിഷയത്തില്‍ സംസാരിക്കവേയാണ് ഇ ശ്രീധരന്‍ നിലപാട് വ്യക്തമാക്കിയത്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിംഗ് സംവിധാനത്തില്‍ ചില മേഖലകളില്‍ സ്വകാര്യവല്‍ക്കരണം ആവശ്യമാണ്. പക്ഷെ വലിയ തുക നിക്ഷേപം നടത്തി മികച്ച സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ ടിക്കറ്റ് ഫെയറില്‍ നിന്നുളള വരുമാനത്തില്‍…

Read More

The boot camp organised by channeliam.com in association with Open Fuel have made a new history of campus innovation. The camps were held in 23 colleges across Kerala, from Thiruvananthapuram to Kasargod. . The event received the wholehearted support of student community all over Kerala. Boot camp was conducted with the support of KSIDC and Kerala startup mission to encourage student entrepreneur culture in the state. The camp helped students to get exposure to the latest innovations and entrepreneurial ideas. Entrepreneurship lessons and success stories are shared at the boot camps. IIM speaker and Open Fuel co-founder Rohit Radhakrishnan led…

Read More

പ്രകൃതി നമുക്ക് തരുന്ന ഹെല്‍ത്ത് ഡ്രിങ്കില്‍ മികച്ചതാണ് നീര. ആരോഗ്യത്തെ നശിപ്പിക്കുന്ന കോളപാനീയങ്ങളെ മാര്‍ക്കറ്റില്‍ നിന്ന് തുടച്ചുമാറ്റി മിനറല്‍സിന്റേയും വൈറ്റമിന്‍സിന്റേയും കലവറയായ നീര പകരം വെയ്‌ക്കേണ്ട സമയമായിട്ടും കേര നാട് നീരയുടെ സാധ്യത മുഴുവനായും മനസ്സിലാക്കിയിട്ടില്ല. കാരണം കേരളത്തില്‍ സുലഭമായുള്ള തെങ്ങില്‍ നിന്നും ലഭിക്കുന്ന നീരയ്ക്കും നീരയുടെ ഉല്‍പ്പന്നങ്ങള്‍ക്കും അത്രമാത്രം ബിസിനസ് സാധ്യതയും ഉണ്ട്. കേരളത്തിലെ മറ്റ് നീര യൂണിറ്റുകള്‍ പോലെതന്നെ കോഴിക്കോടിനടുത്തുള്ള കുറ്റ്യാടി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി നീരയുടെ സാധ്യതയും കേരകര്‍ഷകരുടെ തൊഴില്‍ സാധ്യതയും ലക്ഷ്യം വെച്ചാണ് ആരംഭിച്ചത്. 10,000 ലിറ്റര്‍ വരെ നീര ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുള്ള പ്ലാന്റില്‍ നീരയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ കൂടി നിര്‍മ്മിക്കുന്നുണ്ട്. പ്രൊഡക്ഷനുണ്ടെങ്കിലും നീരയുടെ മാര്‍ക്കറ്റിംഗാണ് പ്രധാനപ്രശ്‌നമായി നിലനില്‍ക്കുന്നത്. നീരയില്‍ ചേര്‍ക്കാനുള്ള ആന്റി ഫെര്‍മെന്റ് സൊല്യുഷന്‍ നിര്‍മ്മിക്കാനള്ള ടെക്‌നോളജി ലഭിച്ചത് കമ്പനിക്ക് ഉണര്‍വ്വു നല്‍കുന്നുണ്ട്. എങ്കിലും ടെട്രാ പാക്കിംഗ് സാധ്യമായാല്‍ പുറത്തേക്ക് നീരയുടെ കയറ്റുമതി സാധ്യത ഏറെയാണ്. കീമോ ചെയ്യുന്ന പേഷ്യന്റുകള്‍ക്കും പ്രമേഹ രോഗികള്‍ക്കും…

Read More

ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിങ് കാറുകളില്‍ വൈകാതെ പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അവസരം ഒരുങ്ങും. പബ്ലിക് റോഡുകളില്‍ വാഹനത്തിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണ്. അരിസോണയിലെ പബ്ലിക് റോഡില്‍ യാത്രക്കാരുമായി സഞ്ചരിക്കുന്ന വീഡിയോ ഗൂഗിളിന് വേണ്ടി വാഹനം ഡെവലപ് ചെയ്യുന്ന വെമോ പുറത്തുവിട്ടു. ഏതാനും മാസങ്ങള്‍ക്കുളളില്‍ പൊതുജനങ്ങള്‍ക്ക് വാഹനത്തില്‍ സഞ്ചരിക്കാന്‍ അവസരം ഒരുങ്ങുമെന്ന് വെമോ വ്യക്തമാക്കി. ഇതുവരെ ഇരുപതോളം യുഎസ് നഗരങ്ങളിലായി 3.5 മില്യന്‍ മൈല്‍ ദൂരം പരീക്ഷണാര്‍ത്ഥം വാഹനം ഓടിച്ചുകഴിഞ്ഞു. ഇതിന് പുറമേ പ്രൈവറ്റ് ട്രാക്കുകളില്‍ ഇരുപതിനായിരത്തോളം വ്യത്യസ്ത സാഹചര്യങ്ങളിലും പരീക്ഷണങ്ങള്‍ നടത്തി. ഒരു ദിവസം പത്ത് മില്യന്‍ മൈല്‍ ദൂരം ഡ്രൈവ് ചെയ്യാന്‍ ശേഷിയുളള സോഫ്റ്റ് വെയര്‍ ആണ് വാഹനത്തില്‍ ഉളളത്. ഡെയ്‌ലി ട്രാഫിക്കില്‍ മാത്രം മൂന്ന് മില്യനില്‍ അധികം ദൂരം ഡ്രൈവിങ് നടത്തിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും എക്‌സ്പീരിയന്‍സ്ഡ് ഡ്രൈവറുടെ അനുഭവമായിരിക്കും വാഹനം നല്‍കുകയെന്നാണ് വേമോ അവകാശപ്പെടുന്നത്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിങ്ങിനും പേഴ്‌സണല്‍ ആവശ്യങ്ങള്‍ക്കും വാഹനം പ്രയോജനപ്പെടുത്താം. സ്വകാര്യ ആവശ്യങ്ങള്‍ക്കുപരി ഷെയേര്‍ഡ് ടാക്‌സി പോലെ പബ്ലിക്…

Read More

കരയിലും കടലിലും ആകാശത്തും ബിസിനസ് കെട്ടിപ്പടുത്ത സീരിയല്‍ എന്‍ട്രപ്രണര്‍. സംരംഭകത്വത്തെ ലഹരിയാക്കി മാറ്റിയ റിച്ചാര്‍ഡ് ചാള്‍സ് നിക്കോളസ് ബ്രാന്‍സണ്‍. പതിനാറാം വയസില്‍ കള്‍ച്ചര്‍ മാഗസിനിലൂടെ തുടങ്ങിയ എന്‍ട്രപ്രണര്‍ ജേര്‍ണി ഇന്ന് എത്തി നില്‍ക്കുന്നത് വിവിധ രാജ്യങ്ങളിലും മേഖലകളിലുമായി നാനൂറിലധികം കമ്പനികളിലാണ്. പഠനവൈകല്യമായ ഡിസ്ലേഷ്യ ബാധിച്ച് ഹൈസ്‌കൂള്‍ ഡ്രോപ്പ് ഔട്ടായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തന്റെ ജീവിതം അവിടെ തുടങ്ങുകയായിരുന്നു. ആദ്യ സംരംഭമായ മാഗസിന്‍, പരസ്യത്തിലൂടെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചപ്പോള്‍ കോപ്പികള്‍ മുഴുവന്‍ സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു ബ്രാന്‍സന്‍ ചെയ്തത്. പിന്നാലെ 1972 ല്‍ വര്‍ജിന്‍ റിക്കോഡ്‌സ് എന്ന പേരില്‍ തുടങ്ങിയ റെക്കോഡിംഗ് സ്റ്റുഡിയോ ബ്രാന്‍സന്റെ സംരംഭക ജീവിതത്തിലെ വഴിത്തിരിവായി. യുകെയിലെ മുന്‍നിര ഗായകരെയും ആര്‍ട്ടിസ്റ്റുകളെയും ബ്രാന്‍സന്‍ സ്റ്റുഡിയോയില്‍ എത്തിച്ചു. സ്റ്റുഡിയോയുടെ പബ്ലിസിറ്റിക്ക് വേണ്ടി തുടക്കകാലത്ത് മ്യൂസിക് കണ്‍സേര്‍ട്ടുകള്‍ നടക്കുന്ന വേദിക്ക് പുറത്ത് ലഘുലേഖകളും നോട്ടീസും വിതരണം ചെയ്തിട്ടുണ്ട്. ബിസിനസില്‍ വെര്‍ജിന്‍ ആയതുകൊണ്ടാണ് വെര്‍ജിന്‍ എന്ന പേര് ബ്രാന്‍സന്‍ സെലക്ട് ചെയ്തത്. അത് പിന്നീട് ലോകമറിയുന്ന…

Read More

എന്‍ട്രപ്രണര്‍ എന്നും ലക്ഷ്യം വയ്‌ക്കേണ്ടത് വാല്യു ക്രിയേഷനിലാണ്. ബ്രാന്‍ഡിലായാലും ഫിനാന്‍ഷ്യല്‍ ഗ്രോത്തിലായാലും വാല്യു ക്രിയേഷനാണ് പ്രധാനം. ഓരോരുത്തരുടെയും എക്സ്‌പേര്‍ട്ടൈസും കഴിവും ഉപയോഗിച്ച് മൂല്യം ഉണ്ടാക്കുമ്പോള്‍ മാത്രമാണ് പ്രൊഡക്ടായാലും സര്‍വ്വീസായാലും കൂടുതല്‍ ആകര്‍ഷണമാകുന്നത്. ഇന്‍വെസ്റ്റ്മെന്റിനായാലും അക്യുസിഷനായാലും ഒരാള്‍ പണം മുടക്കുമ്പോള്‍ ശ്രദ്ധിക്കുന്ന പ്രധാന കാര്യവും ഇതാണ്. ഫ്യൂച്ചര്‍ പ്രോഫിറ്റ് ലക്ഷ്യം വെയ്ക്കുമ്പോഴും ബിസിനസിന് വാല്യു ഇല്ലെങ്കില്‍ എക്‌സിസ്റ്റന്‍സ് ഉണ്ടാകില്ല. ഈ വാല്യു ക്രിയേഷന്‍ മെഷര്‍ ചെയ്യാന്‍ സിസ്റ്റം ഉണ്ടാകണം. എങ്കില്‍ മാത്രമേ കൃത്യമായി അനലൈസ് ചെയ്ത് മുന്നോട്ടുപോകാന്‍ കഴിയുകയുളളൂ. എന്‍ട്രപ്രണര്‍ ക്രിയേറ്റ് ചെയ്യുന്ന ബിസിനസ് വാല്യുവില്‍ പാര്‍ട്ടിസിപ്പേറ്റ് ചെയ്യാനും സപ്പോര്‍ട്ട് ചെയ്യാനും വരുന്നവരാണ് ഇന്‍വെസ്‌റ്റേഴ്‌സ്. പ്രൊഡക്ട് നിഷ് ഏരിയയിലാണെങ്കില്‍ അതിന് ഡിമാന്‍ന്റുണ്ട്. ഇന്‍വെസ്റ്റ്മെന്റ് കിട്ടാന്‍ കൂടുതല്‍ സാധ്യതയുമുണ്ട്. ട്രെന്‍ഡിംഗ് ടെക്നോളജി നന്നായി അറിഞ്ഞിരിക്കണമെന്നുള്ളതാണ് മറ്റൊന്ന്. ക്ലൗഡ് സര്‍വീസ്, മൊബൈല്‍ ടെക്നോളജി, ബ്‌ളോക് ചെയിന്‍ തുടങ്ങി ഏത് മേഖലയാണ് ട്രെന്‍ഡിംഗായി മാറിക്കൊണ്ടിരിക്കുന്നതെന്ന് അറിഞ്ഞ് അതില്‍ വേണം ഫോക്കസ് ചെയ്യാന്‍. An entrepreneur should always…

Read More

ബിസിനസില്‍ റെഗുലേറ്റേഴ്‌സിന്റെ ഇടപെടല്‍ വരുന്ന മേഖലകളില്‍ കൂടുതല്‍ റിഫോംസിന് സര്‍ക്കാര്‍ ശ്രമിക്കണം. അതിലൂടെ മാത്രമേ ഒരു ബിസിനസ് ഓര്‍ഗനൈസേഷന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പിക്കാനാകൂ. ബിസിനസ് തുടങ്ങുന്നതിലും പെര്‍മിറ്റുകള്‍ നല്‍കുന്നതിലും പ്രോപ്പര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നതിലും നടപടികള്‍ ലളിതമാക്കണം. ഇന്ത്യയുടെ ട്രാന്‍സ്ഫര്‍മേഷന് ബോള്‍ഡായ നടപടികള്‍ ആവശ്യമാണെന്നാണ് ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടിക വ്യക്തമാക്കുന്നത്. പങ്കജ് പട്ടേല്‍ FICCI പ്രസിഡന്റ്

Read More

ബാങ്കുകള്‍ സംരംഭക വായ്പ നിഷേധിച്ചാല്‍ എവിടെയാണ് പരാതിപ്പെടേണ്ടത്? എങ്ങനെയാണ് ഇതിന്റെ നടപടിക്രമങ്ങള്‍? ധാരാളം സംരംഭകര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങളാണിത്. എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും ലോണ്‍ നിഷേധിക്കപ്പെടുകയാണെങ്കില്‍ ബ്ലോക്ക് തലത്തില്‍ തുടങ്ങി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വരെ ഒരു സംരംഭകന് പരാതിപ്പെടാം. നിരസിക്കപ്പെടുന്ന വായ്പാ അപേക്ഷകള്‍ക്ക് നിയമപരമായ പരിഹാരം കാണാനുളള വേദികളാണിത്. ഓരോ ബ്ലോക്കിലും ബ്ലോക്ക് ലെവല്‍ ബാങ്കേഴ്‌സ് കമ്മറ്റി നിലവിലുണ്ട്. മൂന്ന് മാസം കൂടുമ്പോഴാണ് ഈ കമ്മറ്റി ചേരുന്നത്. ആ ബ്ലോക്കിന് കീഴില്‍ വരുന്ന മുഴുവന്‍ ബാങ്കുകളുടെയും ബ്രാഞ്ച് മാനേജര്‍മാര്‍ പങ്കെടുക്കുന്ന മീറ്റിംഗ് ഓരോ അപേക്ഷകളും സംബന്ധിച്ച പരാതികള്‍ ചര്‍ച്ച ചെയ്യാനുളള വേദി കൂടിയാണ്. ഇവിടെ പരിഹാരം ഉണ്ടായില്ലെങ്കില്‍ ജില്ലാതല ബാങ്കേഴ്‌സ് കമ്മറ്റിയെ സമീപിക്കാം. ഇതും മൂന്ന് മാസം കൂടുമ്പോഴാണ് ചേരുന്നത്. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന മീറ്റിംഗില്‍ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുളള ജനപ്രതിനിധികളും പങ്കെടുക്കും. ഇവിടെയും സംരംഭകര്‍ക്ക് വായ്പ നിഷേധിച്ച പരാതികള്‍ പരിഗണിക്കും. ഡിസ്ട്രിക്ട് ലെവല്‍ ബാങ്കേഴ്‌സ് കമ്മറ്റിയിലും പരിഹാരമാകാത്ത…

Read More