Author: News Desk
യുഎഇയിലെ ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്ന് ഏറ്റവും പുതിയ കണക്കുകൾ. തൊട്ടു പിന്നാലെയുണ്ട് യാത്രക്കാരുടെ വർധിച്ച കണക്കുകളുമായി നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളും. കേരളത്തിൽ നിന്നും ഷാർജയിലേക്ക് മാത്രമല്ല മറ്റു ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിറഞ്ഞ യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്. മത്സരിച്ചു യാത്രക്കാരെ കയറ്റുന്ന വിമാനകമ്പനികൾ എന്നിട്ടും സീസൺ കാലത്തു യാത്രക്കാരെ ചൂഷണം ചെയ്യുവാൻ തമ്മിൽ മത്സരമാണ്. പതിവ് പോലെ സീസൺ കാലത്ത് ഈ സ്ഥിതി പരമാവധി ചൂഷണം ചെയ്യുകയാണ് എയർ ഇന്ത്യ അടക്കം വിമാനകമ്പനികൾ. ക്രിസ്മസ്, പുതുവത്സര സീസണും ഗൾഫിലെ അവധിക്കാലവും ഒരുമിച്ചു വരുന്ന ഈ സീസണിൽ കേരള – ഗൾഫ് സെക്ടരിൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളും, സേവനങ്ങളും നൽകുന്നതിന് പകരം നടക്കുന്നത് വൻ കൊള്ളയടി. ഇന്ത്യൻ, വിദേശ വിമാന കമ്പനികൾ വിമാന ടിക്കറ്റ് നിരക്കിൽ ഒറ്റയടിക്ക് നടത്തിയ വർധന ആറിരട്ടിയിലേറെ. കേരളത്തിലെ 4…
ചെറുധാന്യക്കൃഷിക്ക് കാന്തല്ലൂരിന് ഡിജിറ്റൽ-സാങ്കേതിക സഹായം നൽകാൻ ലെനോവോ (Lenovo). പ്രാദേശികമായി ലഭിക്കുന്ന 6 തരം ചെറുധാന്യങ്ങൾ കൃഷി ചെയ്യാനാണ് ടെക്നോളജി കമ്പനിയായ ലെനോവോ കാന്തല്ലൂരിനെ പിന്തുണയ്ക്കുക. ചെറുധാന്യങ്ങൾ കൃഷി ചെയ്യാനും വിപണിയുണ്ടാക്കാനും ലെനോവോയുടെ സാങ്കേതിക സഹായം ലഭിക്കും. ഇതിനായി കാന്തല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസോഴ്സസ് ഡെവലപ്മെന്റ് കോളജ് ഫോർ അപ്ലൈഡ് സയൻസിൽ ലെനോവോ ഡിജിറ്റൽ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ആറുതരം ചെറുധാന്യങ്ങൾ കൃഷി ചെയ്യാനുള്ള സാങ്കേതിക ഉപകരണങ്ങൾ നൽകാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ഏഷ്യ പസഫിക് സിഎസ്ആർ ലെനോവോ ഫൗണ്ടേഷൻ ഹെഡ്ഡായ പ്രതിമ ഹരിതെ പറഞ്ഞു. കാന്തല്ലൂരിൽ സാങ്കേതിക പിന്തുണയോടെ നടക്കുന്ന ചെറുധാന്യക്കൃഷിയെ കുറിച്ച് അവബോധമുണ്ടാക്കാൻ ലെനോവോ മില്ലറ്റ് മാസ്റ്റേഴ്സ് എന്ന വീഡിയോ പുറത്തിറക്കിയിരുന്നു. സ്റ്റാൻഡപ്പ് കൊമേഡിയനായ അഭിഷ് മാത്യുവാണ് മില്ലറ്റ് മാസ്റ്റേഴ്സിൽ ലെനോവോയുടെ അവബോധ വീഡിയോയിൽ അവതാരകനാകുന്നത്. ഒക്ടോബറിൽ തുടങ്ങിയ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 25 കർഷകർ പങ്കെടുത്തു. ആറുതരം ചെറുധാന്യങ്ങൾ കാന്തല്ലൂരിൽ 25 ഏക്കർ ഭൂമിയിൽ കൃഷി ചെയ്യും. മുത്താറി, ബൻയാഡ് മില്ലറ്റ്…
ഇന്ത്യയിൽ ആപ്പിൾ ഐ ഫോൺ ഫാക്ടറിക്ക് 1 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപത്തിന് ഫോക്സ് ഗ്രൂപ്പിന് (Foxconn Technology Group) അനുമതി ലഭിച്ചു. രാജ്യത്ത് പണിയാൻ പോകുന്ന ആപ്പിൾ ഐ ഫോൺ ഫാക്ടറിക്ക് വേണ്ടിയാണ് ഫോക്സ്കോൺ 1 ബില്യൺ ഡോളർ അധിക നിക്ഷേപം നടത്തുന്നത്. കർണാടകയിൽ ഫോക്സ്കോണിന്റെ പ്രവർത്തനം വിപുലീകരിക്കാൻ 1.67 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന് സർക്കാരുമായി ധാരണയായിട്ടുണ്ട്. നിക്ഷേപത്തിന് കർണാടക സർക്കാർ അനുമതി നൽകിയെന്നാണ് റിപ്പോർട്ട്. തായ്‌വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്സ്കോൺ ആപ്പിൾ ഫോണുകളുടെ ഏറ്റവും വലിയ നിർമാതാക്കളാണ്. ആപ്പിൾ ഐഫോണുകളുടെ 70% ഫോക്സ്കോൺ ആണ് അസംബിൾ ചെയ്യുന്നത്. ഐഫോൺ നിർമാണം ചൈനയ്ക്ക് പുറത്തേക്ക് കൊണ്ടുപോകാനുള്ള ഫോക്സ്കോണിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ഫാക്ടറി പണിയുന്നത്. ദക്ഷിണേന്ത്യയിൽ ഫാക്ടറി തുടങ്ങാനായി ഫോക്സ്കോൺ നേരത്തെ തന്നെ നടപടികൾ തുടങ്ങിയിരുന്നു. കഴിഞ്ഞ 1 വർഷം കൊണ്ട് രാജ്യത്ത് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ച് കർണാടകയിൽ. കർണാടകയിൽ ഐഫോണിന്റെ ഭാഗങ്ങൾ നിർമിക്കാനും ചിപ്പ് നിർമാണത്തിനാവശ്യമുള്ള സാധനങ്ങൾക്കും…
സെഞ്ചുറിയുടെ കാര്യത്തിൽ വെടിക്കെട്ട് പ്രകടനമാണ് കെഎൽ രാഹുലിന്റേത്. ബാറ്റ്സ്മാനായും വിക്കറ്റ് കീപ്പറായും പിച്ചിൽ നിറഞ്ഞാടുന്ന താരം. പിച്ചിൽ നിന്ന് പുറത്ത് കടന്നാൽ കെഎൽ രാഹുലിന് ഇഷ്ടം കാറുകളോടാണ്. ലാൻഡ് റോവർ ഡിഫൻഡർ 110 ആണ് രാഹുൽ സ്വന്തമാക്കിയ ഏറ്റവും പുതിയ കാർ. ഇന്ത്യയിൽ അധികമാരുടെയും കൈയിലില്ലാത്ത ലാൻഡ് റോവർ ഡിഫൻഡർ 110ന്റെ ഫൈവ് ഡോർ വേർഷനാണ് രാഹുൽ സ്വന്തമാക്കിയിരിക്കുന്നത്. 1.19 കോടി രൂപ മുതലാണ് ഡിഫൻഡർ 110ന്റെ വില തുടങ്ങുന്നത്. 296bhp, 650Nm ശേഷിയുള്ള 3 ലിറ്റർ ഡീസൽ എൻജിനാണ് ഡിഫൻഡർ 110ന്റെ മറ്റൊരു പ്രത്യേകത. രാഹുലിന്റെ ഗാരിജിലെ മറ്റു താരങ്ങളെ പരിചയപ്പെടണ്ടേ? ലാൻഡ് റോവറുകളോട് രാഹുലിന് പ്രത്യേക ഇഷ്ടമുണ്ട്. ഡിഫൻഡറിനെ കൂടാതെ റേഞ്ച് റോവർ വെലറിനെയും (Range Rover Velar) രാഹുൽ സ്വന്തമാക്കിയിട്ടുണ്ട്. 5.0 ലിറ്ററിന്റെ സൂപ്പർ ചാർജഡ് വേർഷനാണ് രാഹുലിന്റെ പക്കലുള്ളതെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ ബിഎംഡബ്ല്യു എക്സ്5 (BMW X5) രാഹുലിന്റെ ഗാരിജിൽ ഇടം പിടിച്ച കാറാണ്.…
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ-ഇലക്‌ട്രിക് ബോട്ടായ ബരക്കുഡ നീറ്റിലിറക്കി. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായ നവാൾട്ടും സംയുക്തമായി വികസിപ്പിച്ച ഈ അത്യാധുനിക ബോട്ട് പരിസ്ഥിതി സൗഹൃദ സമുദ്രഗതാഗതത്തിൽ പുതിയ മാതൃക തീർക്കുകയാണ്. ആലപ്പുഴയിൽ നവഗതിയുടെ പണവള്ളി യാർഡിലാണ് ബോട്ടിന്റെ നിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടന ചടങ്ങിൽ മസഗോൺ ഡോക്ക് ലിമിറ്റഡിന്റെ ജനറൽ മാനേജർ സഞ്ജയ് കുമാർ സിംഗ്, നവാൾട്ട് സി.ഇ.ഒ സന്ദിത് തണ്ടാശേരി, എംഡിഎൽ അഡീഷണൽ ജനറൽ മാനേജർ ദേവി നായർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഹേമന്ത് രാത്തോഡ് എന്നിവർ പങ്കെടുത്തു.സമാനതകളില്ലാത്ത പ്രവർത്തനംകടലിൽ ചാട്ടുളി പോലെ പായുന്ന നീണ്ട മത്സ്യമായ ബരക്കുഡയുടെ പേരാണ് ഏറ്റവും വേഗമേറിയ സോളാർ-ഇലക്ട്രിക് ബോട്ടിന് നൽകിയിരിക്കുന്നത്. 12 നോട്ടിക്കൽ മൈൽ ഉയർന്ന വേഗത ബോട്ടിനുണ്ട്. ഒറ്റ ചാർജിൽ 7 മണിക്കൂറാണ് ബോട്ടിന്റെ റേഞ്ച്. 14 മീറ്റർ നീളവും 4.4 മീറ്റർ വീതിയുമുള്ള ബോട്ട് ഇരട്ട 50 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറുകൾ, ഒരു മറൈൻ…
ഇലോൺ മസ്ക് നയിക്കുന്ന എക്സ് എഐ (xAI) കമ്പനിയുടെ നിർമിത ബുദ്ധി ചാറ്റ് ബോട്ടായ ഗ്രോക് എഐ (Grok AI) ഇനി ഇന്ത്യയിലും. ജനറേറ്റീവ് എഐ ആയ ഗ്രോക് എഐയുടെ സേവനം 46 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് എക്സ് എഐ. നിലവിൽ യുഎസിലെ എക്സ്എഐയുടെ പ്രീമിയം വരിക്കാർക്ക് മാത്രമാണ് ഗ്രോക് എഐയുടെ സേവനം ഉപയയോഗപ്പെടുത്താൻ സാധിക്കുന്നത്. യുഎസിലേതിന് സമാനമായി ഇന്ത്യയിലും എക്സ് എഐയുടെ പ്രീമിയം വരിക്കാർക്ക് മാത്രമായി ഗ്രോക് എഐയുടെ സേവനം പരിമിതപെടുത്തിയിട്ടുണ്ട്. മാസത്തിൽ 1,300 രൂപയോ വർഷത്തിൽ 13,600 രൂപയോ വരിസംഖ്യ നൽകി ഗ്രോക് എഐ ഇന്ത്യയിൽ ഉപയോഗിക്കാം. വിപണിയിൽ ലഭ്യമായ മറ്റു എഐ ചാറ്റ് ബോട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ നിരവധി പ്രത്യേകതകൾ ഗ്രോക് എഐയ്ക്ക് അവകാശപ്പെടാനുണ്ടെന്ന് എക്സ് എഐ പറയുന്നു. സമകാലീന വിവരങ്ങൾ ഗ്രോക് എഐയ്ക്ക് അറിയാം. എക്സിൽ നിന്ന് ഡാറ്റ ലഭിക്കുമെന്നതിനാൽ എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കും. മറ്റു ചാറ്റ്ബോട്ടുകൾ നിരസിക്കുന്ന ചോദ്യങ്ങൾക്കും ഗ്രോക് എഐ ഉത്തരം നൽകും.…
നീറ്റ്, ജെഇഇ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി സതീ (SATHEE) പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിവിധ മത്സരപരീക്ഷകൾക്ക് വിദ്യാർഥികൾക്ക് പഠനസഹായം നൽകാനാണ് സെൽഫ് അസസ്മെന്റ്, ടെസ്റ്റ് ആൻഡ് ഹെൽപ് ഫോർ എൻട്രൻസ് എക്സാമിനേഷൻ എന്ന പേരിൽ മന്ത്രാലയം പോർട്ടൽ ലോഞ്ച് ചെയ്തത്. കാൺപൂർ ഐഐടിയുടെ സഹകരണത്തോടെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് പോർട്ടൽ വികസിപ്പിച്ചത്. എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന ഓപ്പൺ ലേണിംഗ് പ്ലാറ്റ്ഫോമാണ് സതീ എന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ധർമേന്ദ്ര പ്രധാൻ പറഞ്ഞു.പഠിക്കാൻ 60,000 ചോദ്യങ്ങൾഏതു മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് ആശ്രയിക്കാൻ പറ്റുന്നതാണ് സതീ പോർട്ടൽ. വിദ്യാർഥികളെ സഹായിക്കാൻ എഐ ടൂൾ സംയോജിപ്പിച്ചാണ് സതീ വികസിപ്പിച്ചിരിക്കുന്നത്. മത്സര പരീക്ഷകളുടെ ഏതുഘട്ടത്തിൽ വേണമെങ്കിലും സതീയുടെ സേവനം പ്രയോജനപ്പെടുത്താം. മത്സര പരീക്ഷ വിജയിച്ച മുതിർന്ന വിദ്യാർഥികൾ ചോദ്യോത്തരങ്ങൾ ചർച്ച ചെയ്യുന്ന സെഷനും മറ്റും സതീയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻസിഇആർടി കരിക്കുലം അടിസ്ഥാനമാക്കിയാണ് വീഡിയോ ലെക്ചർ ക്ലാസുകളും ലൈവ് സെഷനുകളും തയ്യാറാക്കിയിരിക്കുന്നത്. സതീയിലുള്ള 60,000 ചോദ്യങ്ങളും വിദ്യാർഥികൾക്ക്…
വാട്സാപ്പിലെ പോലെ മെസേജുകൾ എഡിറ്റ് ചെയ്യുന്ന ഫീച്ചർ ഗൂഗിൾ മെസേജിലും വരുന്നു. കൂടുതൽ ആളുകളെ ഗൂഗിൾ മെസേജ് ആപ്പിലേക്ക് ആകർഷിക്കാനാണ് മെസേജ് എഡിറ്റിംഗ് ഫീച്ചർ അവതരിപ്പിക്കുന്നത്. വാട്സാപ്പുമായി മത്സരിക്കാൻ നവംബറിലാണ് മെസേജ് ആപ്പിനെ ഗൂഗിൾ അവതരിപ്പിക്കുന്നത്. ആപ്പിന്റെ ബെറ്റ വേർഷനായിരുന്നു കമ്പനി പുറത്തിറക്കിയത്. ഗൂഗിളിന്റെ ബെറ്റ വേർഷനിൽ പുതിയ ചില ഫീച്ചറുകൾ ചേർക്കുമെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ ആപ്പിന്റെ ബീറ്റ വേർഷനിലാണോ വരാൻ പോകുന്ന പുതിയ വേർഷനിലാണോ മെസേജ് എഡിറ്റ് ചെയ്യുന്ന ഫീച്ചർ കൊണ്ടുവരികയെന്ന് വ്യക്തമല്ല. എന്തായാലും വാട്സാപ്പുമായി തുറന്ന മത്സരത്തിനാണ് ഗൂഗിളിന്റെ ഒരുക്കമെന്ന് വ്യക്തം. ആളുകളെ ആകർഷിക്കാൻ ഇതിന് മുമ്പും ഗൂഗിൾ മെസേജ് ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഗാലറിയിലെ ചിത്രങ്ങൾ ഇമോജിയാക്കാൻ പറ്റുന്ന ഫോട്ടോമോജി അവയിലൊന്നാണ്. വാട്സാപ്പിലെയും ഐമെസേജിലെയും പോലെ മെസേജ് എഡിറ്റ് ചെയ്യുന്നതിന് നിശ്ചിത സമയമുണ്ടോ തുടങ്ങിയ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം മെസേജ് ആപ്പ് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലായത് കൊണ്ട് എന്തെല്ലാം ഫീച്ചറുകൾ ഉണ്ടാകുമെന്ന് കാത്തിരുന്ന് തന്നെ കാണണം.…
2047 ഓടെ ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത് 4,500 വന്ദേ ഭാരത് ട്രെയിനുകൾ. ഇതോടെ ഇന്ത്യയിലെ ട്രാക്കുകളിൽ ഓടുന്ന നിലവിലെ ട്രെയിനുകൾ വന്ദേ ഭാരതിന് വഴിമാറും. മൂന്നു വർഷത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിൽ ഓടിത്തുടങ്ങും. ഗുജറാത്തിലാകും ആദ്യ ബുള്ളറ്റ് ട്രെയിൻ ട്രാക്കിലിറങ്ങുക. ഇതോടെ റയിൽവെയുടെ വരുമാനം കുത്തനെ വർധിക്കും എന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ കുതിപ്പിനൊപ്പം ചീറിപ്പായാൻ കൂടുതൽ വന്ദേഭാരത് എക്സ്‍പ്രസുകൾ 2047 ഓടെ ഇന്ത്യൻ റെയിൽവേയുടെ ഭാഗമാക്കുകയാണ് ലക്‌ഷ്യമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ട്രെയിനുകളിൽ നിന്നുള്ള കാർബൺ ബഹിർഗമനം തടയാനുള്ള ശ്രമത്തിലാണ് സർക്കാർ. കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ കൊണ്ടുവന്നു ഇന്ത്യൻ റെയിൽവേയും കാർബൺ ബഹിർഗമനം കുറയ്ക്കുന്ന നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമാകുകയാണ്. റെയിൽവേയുടെ മുഖച്ഛായ മാറാനും വരുമാനം കുതിക്കാനും വന്ദേ ഭാരത് കാരണമാകും. നിലവിൽ രാജ്യത്ത് 34വന്ദേ ഭാരത് ട്രെയിനുകൾ ആണ് ഓടുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനക്ഷമമാകുമെന്നു കേന്ദ്ര ഉരുക്കു- വ്യോമയാന മന്ത്രി…
രാജ്യത്ത് ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളില്‍ കേരളത്തിലെ കോഴിക്കോടും ഉൾപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷം പേരില്‍ 78.2 കുറ്റകൃത്യങ്ങള്‍ മാത്രം നടക്കുന്ന കൊല്‍ക്കത്തയാണ് രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരം. തുടര്‍ച്ചയായ മൂന്നാം തവണയാണ് കൊല്‍ക്കത്ത ഒന്നാമതെത്തുന്നത്. 397.5 കുറ്റകൃത്യങ്ങളുമായി ആദ്യപത്തില്‍ കേരളത്തില്‍നിന്ന് ഇടംപിടിച്ച ഏക നഗരമാണ് കോഴിക്കോട്. ഒരുലക്ഷം പേര്‍ക്കിടയിലെ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പുതിയ വിവരങ്ങളനുസരിച്ച് ഈ ലിസ്റ്റ് തയാറാക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമവും മറ്റു പ്രത്യേക നിയമങ്ങളും പ്രകാരമുള്ള കേസുകളാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. സുരക്ഷിത നഗര സംരംഭങ്ങൾക്കൊപ്പം കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്ക്, വർധിച്ച പൊതു സുരക്ഷ, ശക്തമായ സാമ്പത്തിക വളർച്ച എന്നിങ്ങനെ നിരവധി നേട്ടങ്ങൾ ഈ നഗരങ്ങൾക്ക് അവകാശപ്പെടാം. ആദ്യ പത്ത് സുരക്ഷിത നഗരങ്ങളില്‍ പകുതിയും ദക്ഷിണേന്ത്യയിലാണ്. ചെന്നൈ (173.5) ആണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. ചെന്നൈക്കു പിന്നാലെ മൂന്നാം സ്ഥാനവും തമിഴ്നാട്ടില്‍നിന്നുള്ള നഗരത്തിനാണ്. കോയമ്ബത്തൂര്‍ (211.2) ആണ് മൂന്നാമതുള്ളത്.20 ലക്ഷത്തിലധികം ജനസംഖ്യയുള്ള…